അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ആമുഖം !
എല്ലാ നാടിനും മണ്ണിനും നിറയെ കഥകൾ പറയുവാനുണ്ടാകും. കേൾക്കുവാൻ മനസ്സുണ്ടെങ്കിൽ കാതോർത്താൽ കഥകളിങ്ങനെ കിനിഞ്ഞിറങ്ങും, ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആകുലപ്പെട്ടും കടന്നുപോയ മനുഷ്യരുടെ ജീവിതങ്ങൾ കഥകളായി തെളിയും. അരിയോട്ടുകോണത്ത് നിന്നും അപ്രത്യക്ഷമായ ചുമടുതാങ്ങി മുതൽ മുറിച്ചുമാറ്റപ്പെട്ട പുളിമരം വരെ കഥാപാത്രങ്ങളാണ്. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചതച്ചിട്ടാൽ പച്ചമോരിന്റെ രുചി കൂടുമെന്നും, ഇത്തിരി കടുമാങ്ങ കൂടിയുണ്ടെങ്കിൽ തലച്ചുമടുകളുടെ ഭാരം കുറയുമെന്നും നാച്ചിയാരമ്മ പറയുമ്പോൾ ചുമടേറ്റിയ പെണ്ണുങ്ങൾ പാച്ചൻ മുതലാളിയുടെ കടത്തിണ്ണയിലിരുന്ന് തലയാട്ടിക്കൊണ്ട് കുലുങ്ങിച്ചിരിക്കും.Continue Reading





















