ലിലിത്ത്
മാത്യൂസിൻ്റെ കാമുകിയായിരുന്നുലിലിത്ത്വിഷാദത്തോടൊപ്പംകടുത്തകാപ്പി മധുരമിടാതെരസിച്ച് കുടിക്കുന്നവൾ. പുസ്തകങ്ങൾക്ക് നടുവിൽവലത്തുകാൽ ഇടത്തുകാലിനുമുകളിലുയർത്തിവച്ച്രാത്രിയുടെ നിറമുള്ള ഉടുപ്പിട്ട്മുടിയഴിച്ചിട്ട് കുലുങ്ങിച്ചിരിക്കുന്ന ലിലിത്ത്. മാത്യൂസേ നിങ്ങളെന്നെ ശരിക്കും സ്നേഹിക്കുന്നുവോയെന്ന്കത്തുന്ന ചുംബനങ്ങൾക്കൊടുവിലവൾഅലസമായ് ചോദിക്കുംസിഗരറ്റിൻ്റെ മണമുള്ളൊരു ചിരിചിരിച്ച്മാത്യൂസപ്പോൾ വെറുതേയിരിക്കും. “If suddenlyyou forget medo not look for me”….എന്ന കവിത ഉറക്കെ ചൊല്ലുമ്പോൾഅടുത്ത വരിമറന്ന്ഒരിക്കൽ ലിലിത്തിന് ശ്വാസംമുട്ടി‘നിനക്ക് കിറുക്കാ’ ണെന്ന് പിറുപിറുത്ത്മാത്യൂസ്പൊള്ളുന്ന കാപ്പി വലിച്ചുകുടിച്ചു. രാത്രിയുടെ നിറമുള്ള ഉടുപ്പുകളാണ്തനിക്കേറ്റവുമിഷ്ടമുള്ളതെന്നോർ –ത്തെടുക്കാനാകാതെഒരു പകൽ മുഴുവൻ ലിലിത്തിരുന്നു,മാത്യൂസന്നേരംഅവളുടെ നീണ്ടമുടിയിൽകുരുക്കുകളിട്ട് തമാശകാണിച്ചു. അടുത്ത പ്രണയദിനത്തിൽചുവന്നContinue Reading





















