February 2017 (Page 2)

ഇന്ന് ഹർത്താലാണ്. ആനകളും വെടിക്കെട്ടുമില്ലാതെ ഞങ്ങൾക്ക് ഉത്സവങ്ങൾ നടത്താനാവില്ല എന്ന് ഉത്‌ഘോഷിച്ചുകൊണ്ട് സാംസ്കാരികതലസ്ഥാനത്തെ ഉത്സവപ്രേമികൾ നടത്തുന്ന ഹർത്താൽ. വലിയ ദുരന്തങ്ങളിൽ പോലും കണ്ണ് തുറക്കാനാവാതെ, തങ്ങളുടെ അഹന്തയും സ്വാർത്ഥതയും ആനകളോടുള്ള കപടസ്നേഹവും മുറുകെപിടിക്കുന്നവരുടെ ഹർത്താൽ. എന്തായാലും ഞാനിന്നെനിക്കേറ്റവും ഇഷ്ടമുള്ള ഒരു പണിക്കിറങ്ങിയിരിക്കുകയാണ്. എല്ലാറ്റിലും അടുക്കും ചിട്ടയും വേണമെന്ന് വാശിയുള്ള ഒരാളുടെ കൂടെ അത്ര അടുക്കും ചിട്ടയും ഒന്നിലും വേണ്ട എന്ന് കരുതുന്ന ഒരാളുടെ ജീവിതം ശ്രമകരമാണ്. ചിട്ടക്കാരൻ അടുത്ത് തന്നെContinue Reading

  കാത്തിരുപ്പ്‌ കേന്ദ്രത്തിന്റെ തിടുക്കത്തിലേക്ക്‌ പൊടുന്നനെ ഒരു വണ്ടി വന്ന് നിൽക്കുന്നു പുരാതനമായൊരോർമ്മക്കുതിപ്പിൽ അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു കാണാദൂരത്തെ സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്‌ ഒരു വിത്ത്‌ നട്ട്‌ അവസാന തുള്ളി നനയാൻ ജയാരവങ്ങളുടെ അകാലസ്മൃതിയിൽ കിസാൻ സീറ്റിനടിയിലേക്ക്‌ കുനിയുന്നു മെലിഞ്ഞൊരു പുഴ ഞരക്കങ്ങളിൽ ചുരുണ്ട്‌ കിടക്കുന്നു അമ്മ രാജ്യം പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു ആരു മരിച്ചാലും അവയ്ക്ക് ജീവിക്കണം അതിർത്തിയിൽContinue Reading

അസംബ്ലി തെരഞ്ഞെടുപ്പിൽ മിക്കവാറും പഞ്ചാബിൽ മൂന്നാം സ്ഥാനം …യൂ പി യിലും ഏറെക്കുറെ അങ്ങനെ അല്ലെങ്കിൽ..മായാവതിയെ മുന്നിൽ നിറുത്തി ഭരണം, എന്നൊക്കെ രാഷ്‌ട്രീയ നീരിക്ഷകർ പറയുമ്പോൾ വ്യക്തമാവുന്നു….: ബി ജെ പി യുടേയും, പ്രധാനമന്ത്രിയുടേയും, രാഷ്‌ട്രീയ ഹണിമൂൺ. കഴിഞ്ഞിരിക്കുന്നു.. പഞ്ചാബിൽ കോൺഗ്രസിനും, ആം ആദ്മി പാർട്ടിക്കും പുറകിൽ ആണ് ബിജെപി – അകാലി സഖ്യം എന്ന് ഏകദേശം എല്ലാവരും സമ്മതിക്കുന്നു..പത്തു വർഷത്തെ, അകാലി – ബി ജെ പി ഭരണംContinue Reading

  ഇത്തിരിപ്പോന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജീവിക്കാനും പൊതു വഴികളും യാത്രാ സൗകര്യങ്ങളും ഉപയോഗിക്കാനും വിധിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഞാൻ തിരിച്ചറിയുന്നു. ഈ വഴികളിലൂടെ ഭയമോ ഉത്കണ്ഠയോ ഇല്ലാതെ വെറുതെയങ്ങു സഞ്ചരിക്കാനാവണം.. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാനീ സ്വപ്നം കണ്ടു കൊണ്ടേയിരിക്കുന്നു.. വിദൂരമായ ഗ്രാമ ജീവിതത്തിലെ ഇരുളും നിഴലും പരന്ന നാട്ടിടവഴികളേക്കാൾ വിശാലമായ പറമ്പുകളേക്കാൾ പേടിക്കേണ്ടവയാണ് നഗരവീഥികളെന്നും പൊതുവഴിയിൽ പെണ്ണുങ്ങൾ ആരെയുംContinue Reading

  ജലമായിരിക്കുകയെന്നാൽ സുതാര്യമായിരിക്കുക എന്നു മാത്രമല്ല, അടിയനക്കങ്ങൾ പുറത്തറിയാതെ കലങ്ങിക്കിടക്കുകയെന്നു കൂടെയാണ്, ഉൾച്ചൂടിന്റെ ചൂട്ടുവെളിച്ചം തണുപ്പിന്റെ ഇക്കിളിപ്പുതപ്പിട്ടു മൂടിക്കളയുകയെന്നു കൂടെയാണ്. നീണ്ടു ചെളിപുരണ്ട ജല ഞരമ്പുകളൊളിച്ചുവെച്ച് വിരിച്ചിട്ടയിലകളിൽ പൂക്കളെ നിരത്തിക്കിടത്തുകയെന്നു കൂടെയാണ്. പായൽപ്പച്ചകളിലും പോളക്കൂട്ടങ്ങളിലും ഒഴുക്കിനെ കളഞ്ഞുപോയിട്ട് അമ്പരന്നു കിടക്കുകയെന്നു കൂടെയാണ്. എങ്കിലും സാരമില്ല – നെഞ്ചിലേക്ക് വീണു കൂടെക്കലങ്ങിപ്പോയ നിലാവേ, അടിയൂറി മേൽതെളിയുമ്പോൾ ഞാനാവില്ല – നീ തന്നെ തിളങ്ങിക്കിടക്കും, ആ തിളക്കത്തിൽ ഞാൻ പുഴയോളം പോന്ന ഒരൊറ്റത്തുള്ളിയായിരിക്കും.Continue Reading