Travel (Page 14)

ഭാഗം ഒന്ന് യാത്രകൾ എന്നെ എന്നും ത്രസിപ്പിക്കാറുണ്ട്. ഒരു കുട്ടിയുടെ ജിജ്ഞാസയോടെ ഓരോ കാഴ്ചയും കണ്ട് നിൽക്കാറുണ്ട്….. ഈ യാത്ര പല കാരണങ്ങൾ കൊണ്ടും വ്യത്യസ്‌തമായിരുന്നു. ബ്രിട്ടീഷ് പൗരത്വം കിട്ടിയതിന് ശേഷമുള്ള യാത്രകൾ തുലോം നിഷ്പ്രയാസം ആയിരുന്നു. വിസ ലഭിക്കുന്നതിന് പ്രയാസങ്ങൾ യാതൊന്നും തന്നെ നേരിടാറുമില്ല. മിക്ക നാടുകളും സന്ദർശിക്കുമ്പോൾ ഇമ്മിഗ്രേഷനിൽ ബ്രിട്ടീഷ് പാസ്പോര്ട്ട് കൊടുത്താൽ യാതൊരു ചോദ്യവും ഇല്ലാതെ സ്റ്റാമ്പ് അടിച്ചു ആ നാട്ടിലേക്ക് സ്വാഗതം എന്ന് പറയും.Continue Reading

വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക്. വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രഥമവും പ്രശസ്തവുമായ ഗോഹട്ടി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മംഗൽദായ് ഗവ: എയ്ഡഡ് ടീച്ചേഴ്സ് ടെയ്നിങ് കോളജിൽ. ആദ്യ ദിനത്തിൽ ഇന്നത്തെ പോലെ സ്വീകരണങ്ങളോ ആരവങ്ങളോ ഒന്നുമില്ല. അന്ന് ബി.എഡ്. ഒരു വർഷത്തെ കോഴ്‌സാണല്ലോ. പുതുതായെത്തുന്നവരെ വരവേൽക്കാൻ ആരുണ്ടാകാനാണവിടെ? പ്രൊഫഷനൽ ബിരുദമെടുക്കാതെ അസമിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി 1973 ൽContinue Reading

മംഗൽദായിയിൽ എത്തി ബി.എഡ്‌ അഡ്മിഷന്‍റെ സ്ഥിതിഗതികളെല്ലാം അറിഞ്ഞ ഞങ്ങൾ പിറ്റേന്ന് രാവിലെ ഗോഹട്ടിയിലേക്ക് ഒരു യാത്ര നടത്തി. എൽ. ഐ. സി. ഓഫീസാണ് ലക്ഷ്യം. അസം ഭീകര പ്രവർത്തനങ്ങൾ നടക്കുന്ന ഇടമായതിനാൽ ഒരു പോളിസിയെടുത്തുകളയാം എന്നു കരുതിയൊന്നുമല്ല കേട്ടോ ഈ യാത്ര. അവിടെ ബന്ധപ്പെടാൻ ദേവൻ സംഘടിപ്പിച്ചു തന്ന ഒരെഴുത്ത് കൈയ്യിലുണ്ട്‌. അഡ്മിഷൻ കാര്യത്തിൽ അവർക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്നറിയണം. അത്രമാത്രം. എവിടെയും സീറ്റ് കിട്ടാതാകുമ്പോൾ അവരെ സമീപിച്ച്Continue Reading

നേരം വെളുത്തത് കണ്ട് എഴുന്നേറ്റു സമയം നോക്കി. അഞ്ച് മണി. അപ്പോഴാണോർത്തത് ഇത് അസമിലെ ഗോഹട്ടിയാണെന്ന്. അയൽസംസ്ഥാനമായ അരുണാചലിൽ ജൂലൈ മാസത്തിൽ നാലരക്കു മുമ്പു തന്നെ സൂര്യന്‍റെ ആദ്യകിരണങ്ങൾ എത്തിനോക്കുമല്ലോ. കിഴക്കെ അറ്റത്തുള്ള ഡോങ് ഗ്രാമത്തിൽ ആ കാഴ്ച കാണാൻ എത്രയെത്ര സഞ്ചാരികളും ഫോട്ടോഗ്രാഫർമാരുമാണ് എത്താറുള്ളത്! അവർക്ക് ഡോങ് ഒരു പറുദീസ തന്നെ. ഞങ്ങളേതായാലും അസമിലെ സൂര്യോദയവും കാഴ്ചകളും സൗഹൃദവുമെല്ലാം സ്വർഗതുല്യമാക്കി ഒപ്പം പഠനവും പൂർത്തിയാക്കി തിരിച്ചു പോകാനാഗ്രഹിച്ചു പുറപ്പെട്ടവരാണ്..Continue Reading

കാംരൂപ് എക്സ്പ്രസിൽ ആയിരുന്നു തുടർന്നുള്ള യാത്ര. പ്ലാറ്റ്ഫോമിലെ വലിയ തിരക്കും കമ്പാർട്ട്മെന്റിന്‍റെ സ്ഥാനമറിയാതിരുന്നതും മൂലം ബാഗുകളും തൂക്കി ഓടിക്കിതച്ച് വണ്ടിയിൽ കയറിപ്പറ്റാൻ ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴേക്കും വണ്ടി ചൂളംവിളിച്ച് പുറപ്പെട്ടിരുന്നു. സീറ്റുകൾ കുട്ടികളും അമ്മമാരുമെല്ലാം കൈയ്യടക്കിയിട്ടുണ്ട്. ടി.ടി.ആർ വന്നപ്പോഴാണ് മനസ്സിലായത് അടുത്ത കമ്പാർട്ടുമെന്റിലാണ് ഞങ്ങൾ കയറേണ്ടതെന്ന്… ഏതായാലും അങ്ങോട്ട് മാറി സീറ്റ് തരപ്പെടുത്തി. ആ യാത്ര വല്ലാത്തൊരനുഭവം തന്നെയായിരുന്നു… ബംഗാളിയും ഹിന്ദിയും ആസ്സാമീസുമെല്ലാം സംസാരിക്കുന്നവരുടെ ബഹളങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട്Continue Reading