LITERATURE (Page 37)

വാക്കുകൾ ബന്ധനത്തിലാക്കിയഒരു മുയലും,അതിനു കാവലായിഒരു വേട്ടക്കാരനും.അതോർക്കുമ്പോൾ ദേഹത്താകെമുരിങ്ങക്കറ ഒഴുകുന്നപോലെചുവന്നും ഒട്ടിയും നിൽക്കുന്ന ഞാൻ “ഞാൻ വെള്ളമൊഴിച്ചു തരാം, നീ വളരൂ”. അങ്ങനെയല്ലേ ആദ്യം പറഞ്ഞത്?ക്രമേണ ഇലകൾ കരിഞ്ഞു തുടങ്ങിഇളകിയാടി, ചരിഞ്ഞുകുടഞ്ഞു,ഉണങ്ങിയ ഉപ്പ് ഇത്തിൾ പോലെ ബഹുകോശങ്ങളിലും.പുകഞ്ഞു കത്തി, നെഞ്ച് വിങ്ങിഓരോവേരും മണ്ണിനെചേർത്തുപിടിച്ചു പുളഞ്ഞു കരഞ്ഞുഇലകളെല്ലാം ഓട്ടവീണു,എട്ടുകാലി വലകെട്ടിപ്രാണികൾ ചിറകൊട്ടി,ശ്വാസംമുട്ടി ചത്തുകരിഞ്ഞുതുടങ്ങിയ ചില്ലകൾഇനിയൊന്നുമില്ലബാക്കി-യെന്നോതി നിലത്തു വീണു. ചട്ടിയിൽനിന്നും മണ്ണോടു കൂടിദൂരെ വീണ പേരില്ലാപ്പൂവ്,പിന്നെ അതേ ചട്ടിയിൽ പുതുമണ്ണിൽവേറൊരു പൂവ്..പൂവിനെ ചുംബിക്കാൻ ചെല്ലവേവിഷക്കൊത്തുContinue Reading

യാജ്ഞസേനി ഞാൻ തീയിൽ കുരുത്തവൾ;വാടുകില്ലേതു വേനൽ തപിക്കിലും.ഏറ്റുവാങ്ങുവോൾ ഏതുഗ്രതാപവും,പൂത്തുനിൽക്കുവോൾകാലാതിവർത്തിയായ്.ജാതകം കുറിച്ചെന്നെ ഇതിഹാസതാളിലേക്കുപകർത്തിയ മാമുനികണ്ടതില്ലെൻ്റെ പെൺകാമനകളെകാൺമതെങ്ങനെ,പെൺമനം കാണാതെബീജദാനം നടത്തിയോൻ മാമുനി യജ്ഞകുണ്ഡത്തിൽ കത്തുംനെരിപ്പോടിൽഅഗ്നിസംഭവ; യൗവ്വനാരംഭയായ്വ്യാസഭാവന കോറി വരച്ചിട്ട,കേവലമൊരബലകഥാപാത്ര,രൂപഭാവങ്ങൾഒട്ടും തളർത്താതെ,കാവ്യകല്പനക്കപ്പുറമെപ്പോഴോഏറെ മാനങ്ങൾ താണ്ടി ഞാൻഎന്തിനെൻ ദീർഘദർശിയാംസ്രഷ്ടാവറിയാതെ. എന്തിനായ് മുനേ നിൻ കവിഭാവനതന്ത്രപൂർവമെനിക്കു നിഷേധിച്ചു,എൻ്റെ പെൺജന്മമേറെ കൊതിച്ചതാംമാതൃഗർഭസുരക്ഷതൻ സാന്ത്വനം.ശൈശവമോഹമാം പിതൃലാളനം,ബാല്യകൌമാര കൗതുകക്കാഴ്ച്ചകൾ.പൊന്നിഴനൂലു പാവി മെനഞ്ഞതാംസൗഹൃദങ്ങൾ, സഹോദരബന്ധങ്ങൾ. പേരെഴും രാജകന്യക,പഞ്ചാലരാജ്യ സൌഭാഗ്യ-മെന്നൊക്കെ വാഴ്ത്തിയ കാവ്യഭാവനേ,നീ എനിക്കെന്തിനേ സ്വർണവർണംനിഷേധിച്ചു?വർണമെല്ലാമൊഴിഞ്ഞ കറുപ്പിനാൽകൃഷ്ണയാക്കി ഇതിഹാസതാളിതിൽകൃഷ്ണവർണം മുനി തന്നൊരുടലിനെഏഴഴകായ് ജ്വലിപ്പിച്ചു നിന്നുContinue Reading

പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞ ഇലകൾ വൃക്ഷത്തെ ഏകാകിയാക്കി. ഹരിയേട്ടൻ്റെ അകാലമരണം അവളുടെ ബഹുവർണ്ണസ്വപ്നങ്ങളെ കാറ്റിൽപ്പറത്തി. ഇനിയെന്ത് എന്ന തോന്നലോടെ അവൾ ആലോചനകളിലേക്ക് പിൻവലിഞ്ഞു. ജീവിതത്തിൻ്റെ സായന്തനത്തിൽ പ്രണയപൂർവ്വം രാപ്പാർക്കാം എന്ന് അടക്കം പറഞ്ഞ ഹരിയേട്ടൻ.ഒരു വർഷം മുൻപ് നാട്ടിൽ വാങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ പെൻ്റ് ഹൗസിൽ അവൾ കായൽക്കാഴ്ചകൾ വെറുതെ നോക്കിയിരുന്നു. മുപ്പതോളം വർഷത്തെ നീണ്ട ദാമ്പത്യം. നിരവധി വിദേശരാജ്യങ്ങളിൽ മാറി മാറി നടത്തിയ കുടുംബജീവിതം. കണ്ണിൽ കാൻസർ ബാധിതനായിContinue Reading

വാഴ്ത്തപ്പെട്ട്, പുരസ്‌കൃതമായൊരുകവിതയിലേക്ക്രണ്ടിറ്റ് കണ്ണീർത്തുള്ളികൾ വീണു;കാവ്യഭംഗികളോരൊന്നുംവെടിയുപ്പേറ്റപോലെപൊള്ളിയലിഞ്ഞുപോയി! കവിതയിലെ മൗനമാർന്നകാപട്യചമത്കാരങ്ങളിലേക്ക്പ്രതിരോധത്തിന്റെ രാസാഗ്നിയായിഅത്, അതിവേഗം പടർന്നൊഴുകി;വിധേയത്വ വാങ്മയരൂപങ്ങളുടെഹീബ്രു വിവർത്തനഭാഗങ്ങൾഉരുകിയൊലിച്ചു… മറവിയുടെ തരിശുടുത്തകടലാസുകളിൽകനൽപ്പകയോടെ, ലിപികളെതുളച്ചൊഴുകിയപ്പോൾമൗനത്തെ കീറിമുറിക്കുന്നപുതുഭാവങ്ങളുയർന്നു; “ബുൾഡോസറുകൾക്കുനേരെകൈചൂണ്ടുന്ന,അമ്മമാരുടെ വേദനകളിലേക്ക്കണ്ണുകളയക്കുന്ന,അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക്പ്രതീക്ഷപകരുന്ന,ഉഗ്രസ്ഫോടനങ്ങളിലുംപതറിയൊളിക്കാത്ത,ഹൃദയത്തിനും ഹൃദയത്തിനുമിടയിൽഓർമകളുടെ വിത്തുകളുതിർക്കുന്ന”വൃത്തനിബന്ധനകളില്ലാത്തപുതിയ കാവ്യരൂപങ്ങളുയർന്നു… അവശേഷിച്ച, കരിഞ്ഞനുണബിംബങ്ങൾക്കുമേൽചോരമണക്കുന്നൊരുചോദ്യചിഹ്നംതീർത്ത്,ബോംബുകളെത്ര കുലുക്കിയിട്ടുംഉച്ചിയൊടിയാത്തൊരുഒലിവുമരത്തിൽനീതിയുടെ മഹാകാവ്യമായിവളർന്നു; ‘ആകാശത്തിനുംകണ്ണുകള്‍ക്കുമിടയിൽഇരുട്ടുനിറച്ചുകൊണ്ട്നീണ്ടുകിടക്കുന്നഅതിർത്തിയിൽനിന്ന്ജന്മനാടിനെനോക്കി’കരഞ്ഞുകൊണ്ടിരുന്നു… ‘എനിക്കെന്റെ കുട്ടിക്കാലത്തെനക്ഷത്രങ്ങളെ തിരികെത്തരൂ’എന്ന്, കേണുകൊണ്ടിരുന്നു… ‘എല്ലാം നഷ്ടപ്പെട്ടാലുംവെളിച്ചത്തിന്റെ ശത്രുവിനോട്അവസാനശ്വാസംവരെപൊരുതുമെന്ന്’ആണയിട്ടുകൊണ്ടിരുന്നു… ‘ഞാൻ മരിക്കേണ്ടിവന്നാൽ,എന്റെ കഥപറയാൻനിങ്ങൾ ജീവിക്കണ’മെന്ന്മിസൈലുകൾപേമാരിതീർത്തുകൊണ്ടിരിക്കുന്നതെരുവിൽനിന്ന്,വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു… സലേം ജുബ്രാൻ, മുഹമ്മദ്‌ ദർവിഷ്,സമീ അല്‍ കാസ്സെം,രെഫാത്ത് അലാരീർ..,അലങ്കാരങ്ങളില്ലാത്തപലപല സംജ്ഞകളായിഅവതരിച്ചുകൊണ്ടിരുന്നു… ദേശമില്ലാതായവരുടെമാനമുയർന്നുനിൽക്കുന്നസ്വപ്നങ്ങളുമായ്പ്രതിരോധത്തിന്റെവർണ്ണക്കാഴ്ചകളൊരുക്കി,ആയിരം കഫിയകളായിപാറിപ്പറന്നുകൊണ്ടിരുന്നു… തീയും പുകയുംപൊടിക്കാറ്റുമേറ്റിട്ടുംമണ്ണും ജലവുംവെളിച്ചവുമൊഴിഞ്ഞിട്ടുംരക്തംContinue Reading

ഇത്തവണജനുവരിയിൽനാട്ടിലെത്തുന്ന കാര്യംസന്ദേഹമാണെന്ന്സന്ദേശമയച്ചിരുന്നുതണുപ്പ്…. കർക്കിടകപാതിയിലെങ്കിലുംനാട്ടിലെത്താനുള്ളലീവിനപേക്ഷിച്ചിട്ടുണ്ടെന്ന്കാലവർഷം .. അവധി ഇല്ലാത്തതിനാൽഅൽപ ദിനങ്ങളിൽഅതിഘന മഴ പെയ്യിച്ച്മടങ്ങുവാനുള്ളചിന്തയിലാണത്രെ… തുലാവർഷത്തിൽ മാത്രം വരുന്നശീലം നിർത്തിയെന്നുംഇടയ്ക്കിടെമിന്നൽസന്ദർശനങ്ങൾപതിവാക്കുമെന്നുംഇടി മേഘങ്ങൾ, ഋതുക്കളുടെഈ പുതിയകലഹങ്ങളെ നോക്കികണ്ണിറുക്കി ചിരിക്കുന്നുഗ്ലോബൽ വാമിങ് … കവർ: ജ്യോതിസ് പരവൂർContinue Reading