അപ്പൻ കറ്റ മോട്ടിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . തട്ടുമ്പുറത്തു കറ്റയൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് തട്ടുമ്പുറമില്ലായിരുന്നു . പത്തായത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് പത്തായമില്ലായിരുന്നു . ചായ്പ്പിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് ചായ്പ്പില്ലായിരുന്നു. എരുത്തിലിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . *ഞങ്ങൾക്കെരുത്തിലില്ലായിരുന്നു. പുരയിടത്തിലൊളിപ്പിച്ചെന്നു പറഞ്ഞാ ഞങ്ങള് വിശ്വസിക്കത്തില്ല . ഞങ്ങൾക്ക് പുരയിടമില്ലായിരുന്നു. വിതച്ചതപ്പൻ ഞാറു നട്ടതപ്പൻ വെള്ളം തേകിയതപ്പൻ വളമെറിഞ്ഞതപ്പൻContinue Reading

  ഈ വര്‍ഷപ്പെയ്ത്തില്‍ മലയാളത്തിന്റെ പ്രിയകവികളെഴുതിയ മനോഹരമായ മഴക്കവിതകളുടെ ആലാപനം. ബാബു മണ്ടൂരിന്റെ ശബ്ദത്തില്‍. രാത്രിമഴ/ സുഗതകുമാരി   വർഷാഗമം / വൈലോപ്പിള്ളി    തുലാവര്‍ഷം / വിജയലക്ഷ്മി   തോരാമഴ / റഫീഖ് അഹമ്മദ്    മഴപ്പൊട്ടൻ / മോഹനകൃഷ്ണന്‍ കാലടി   സ്നേഹം / ബാലചന്ദ്രന്‍ ചുള്ളിക്കാട്Continue Reading

[dropcap]സ്വാ[/dropcap]തന്ത്ര്യസമരത്തില്‍ പങ്കാളി, തെരുവിലെ ജാലവിദ്യക്കാരന്‍, യാത്രാദാഹി, ജിജ്ഞാസു ഇതെല്ലാമായ ഒരു മനുഷ്യന്‍ ഇടം വലം നോക്കാതെ മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നു. ഈ അനുഭവങ്ങളുടെ തന്നെ രൂപങ്ങളില്‍ രചന നടത്താന്‍ തുടങ്ങിയപ്പോള്‍ നാം അമ്പരന്നു. പ്രക്ഷുബ്ധമായ ആയിരത്തിത്തൊള്ളായിരത്തി നാല്പത്തൊമ്പത്. രണദിവെ ഭാഷ്യത്തിന്റെ ദാരുണസാഹസം. യശ:ശരീരനായ സഖാവ് കെ ദാമോദരന്‍ ശബ്ദങ്ങളെ പറ്റി അന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. “ഈ പുസ്തകം ബഷീറിന്റെ സാംസ്കാരിക പാപ്പരത്തം കുറിക്കുന്നു.” (വാക്കുകള്‍ ഓര്‍മ്മയില്‍ നിന്ന്) സഖാവ് ദാമോദരന്റെContinue Reading

  ആദ്യമായ് നാട്ടിൽ പോയപ്പോൾ കാണാത്ത മകൾക്കായ് കൊണ്ടുപോയ നീലക്കണ്ണുകളുള്ള പാവക്കുട്ടി ഇപ്പോഴും വീട്ടിലെ ചില്ലലമാരിക്കുള്ളിലുണ്ട് കണ്ണുകളിലെ സ്ഫടിക നീലിമ മങ്ങാതെ ചുണ്ടിലെ ഇളം പുഞ്ചിരി മായാതെ ഓരോ അവധിക്കാലത്തും വെറുതെ അതിനെയെടുത്ത്‌ താലോലിക്കും ഒട്ടും വളരാത്ത അതിന്റെ സ്വർണ്ണ മുടിയിൽ തലോടും കുഞ്ഞിക്കാലുകളിലെ കൊലുസുകളിൽ താളമിടും എത്ര കാലം കഴിഞ്ഞു, ആ പാവക്കുട്ടി വലുതായില്ല ഇനിയൊരു നാൾ പ്രവാസത്തിന്റെ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങിചെല്ലുമ്പോഴും അത് അവിടെത്തന്നെയുണ്ടായിരിക്കും അന്ന് മകൾContinue Reading

  മണിനാദങ്ങളുടെ പുലർച്ചകളിൽ ധൃതികളുടെ ദ്രുത വേഗം കടുകു മണികളായി പൊട്ടിത്തെറിക്കാതിരിക്കാൻ കറിയിലെ എരിവും പുളിയും തീൻ മേശയിൽ തൊലി പൊള്ളിക്കാതിരിക്കാൻ രാത്രിയുടെ പുനർവായനകളിൽ ഭേദഗതി വരുത്തുന്ന നിയമങ്ങളുടെ സമ്മത പത്രങ്ങളിൽ ഒപ്പ് വെക്കാതിരിക്കാൻ പാലപ്പൂമണം ഒഴുക്കുന്ന ഇരുട്ടിന്റെ സംഗീതം കൂർക്കംവലിയിൽ മുങ്ങിപ്പോവാതിരിക്കാൻ എഴുത്ത് മേശയിൽ അടുക്കിപ്പെറുക്കി വെച്ച ഹൃദയത്തുടിപ്പുകൾ പരിഹാസമേറ്റ് ചുളുങ്ങാതിരിക്കാൻ അവരിലെ രുചികളും നമ്മളിലെ അരുചികളും തിങ്ങി നിറഞ്ഞ് വിയർക്കാതിരിക്കാൻ ധാർ ഷ്ട്യത്തിന്റെ സിന്ദൂരം നെറ്റിയിൽ വൃത്തിContinue Reading