നിരൂപണം (Page 5)

ആരും പറയാത്ത ഒരു ആശയത്തെ, ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായ ഭാഷണശൈലി കൊണ്ട് കഥയാക്കുകയാണെങ്കിൽ അതിന് കിട്ടുന്ന സ്വീകാര്യത വളരെ ഉയർന്നതാകും. അത്തരം കഥകളിൽ ആശയവും ആവിഷ്കാരവും മാത്രമല്ല ഭാഷയും പ്രയോഗങ്ങളും നാടകീയതയും വളരെ ഉയർന്നുനിൽക്കും. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആയിരിക്കും അതിന്റെ അവതരണം. കഥാപാത്രങ്ങൾ വായനക്കാരൻ തന്നെയാകും. വായിച്ചു തീർന്നതിനു ശേഷം നിഷ്പ്രഭം ആകുന്നതാവുകയില്ല അതിൽനിന്നും കിട്ടുന്ന അനുഭൂതി. ചിലപ്പോൾ കഥ തീരുന്നിടത്ത് വായനക്കാരുടെ ഭാവനയാകും പ്രവർത്തിക്കുക. ചിന്തക്കും വികാരങ്ങൾക്കുംContinue Reading

സർഗ്ഗപരമായ കഴിവ് ഉയർന്നുനിൽക്കുമ്പോൾ മാത്രമാണ് നല്ല കഥാരചന സംഭവിക്കുന്നത്. സർഗ രചന സൃഷ്ടിപരവും വിമർശനം സംഹാരാത്മകവുമാണ് എന്ന് പറയാം. അതിനാൽ തന്നെ സൃഷ്ടി എളുപ്പമുള്ള പണിയല്ല. ഏതെങ്കിലും ഒരു ആശയം മനസ്സിൽ രൂപപ്പെട്ടു വരികയും തന്റെ ഭാവനകൊണ്ട് അതിനെ കഥയുടെ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്യുന്നതിന് ഒരു കഥാകൃത്ത് അനുഭവിക്കുന്ന സംഘർഷം ചെറുതല്ല. പൂർണ്ണമായ ഒരു ആശയം ഉണ്ടാവുകയും ഭാവന കൊണ്ടും വാക്കുകൾ കൊണ്ടും അതിനെ ചലനാത്മകമാക്കുകയും ചെയ്യുമ്പോൾ നല്ല കഥയുണ്ടാകുന്നു.Continue Reading

കോളേജ് ഡേയിലെ അവസാന ഐറ്റം ആയിരുന്നു മാന്ത്രികന്‍റെ ഹിപ്നോട്ടിസം. അതിനുവേണ്ടി ബിരുദ വിദ്യാർത്ഥികളായ ഞങ്ങൾ കുറച്ചു പേരെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ആജ്ഞാനുവർത്തികളായ പാവകൾ മാത്രമായി ഏവരും മാറി. ഓരോന്ന് പറയുമ്പോഴും അതേ കാര്യം ഞങ്ങൾ അനുഭവിച്ചു. ആ മാന്ത്രികന്‍റെ വാക്കുകളായി ലോകം. “ഇപ്പോൾ നിങ്ങൾ കാശ്മീരിൽ ആണ്. ആ തണുപ്പ് നിങ്ങൾക്ക് കിട്ടുന്നില്ലേ?’ എന്ന ചോദ്യത്തോടെ ഞങ്ങളിൽ അനല്പമായ ശീതം പെരുത്തുവന്നു. ”അതിർത്തിയിലെ ശത്രു രാജ്യത്തെ പട്ടാളക്കാരെContinue Reading

‘ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു, “ഓ” ‘ ഈ വാചകത്തിന്റെ സൗന്ദര്യം നോക്കുക. സർവ സാധാരണമായി ഉപയോഗിക്കുന്ന പദങ്ങൾ കൊണ്ടുണ്ടാക്കിയ നൂതനമായ പ്രയോഗം! ആ വ്യത്യസ്തത കണ്ടു വായനക്കാർക്ക് ആഹ്ലാദമുണ്ടാകുന്നു. ആ ആഹ്ലാദം, അത്യാഹ്ലാദമായി മാറുന്നത്, സുഹറയുടെയും മജീദിന്റെയും ഭൂതകാലം ആസ്വാദകൻ അറിയുമ്പോഴാണ്. അത് മനസ്സിലേക്ക് കടന്നു വരുമ്പോൾ സുഹറയുടെ “ഓ”എന്ന വിളി കേൾക്കലിനുള്ള അർത്ഥവും തലവും വായനക്കാർക്ക് സമ്മാനിക്കുന്നത് അത്ഭുതം. എത്ര മനോഹരമായാണ് ഒരു പ്രണയത്തിന്റെ തീവ്രത, പ്രണയContinue Reading

ചീകി ഒതുക്കാത്ത, എണ്ണ തേക്കാത്ത പാറിപ്പറക്കുന്ന മുടി. ചുമലോളമുണ്ടാകും മിക്കവാറും. നെരിയാണിക്ക് മേലെയുള്ള മുണ്ട്. അലക്കണമെന്നില്ല. മുട്ടോളമെത്തുന്ന ജുബ്ബ. അസ്തിത്വദുഃഖം എന്ന് വേണമെങ്കിൽ കൂടെക്കൂടെ പറയാം. കയ്യിൽ തടിച്ച ഇഗ്ളീഷ് പുസ്തകങ്ങൾ. ഡിവൈൻ കോമഡിയോ അല്ലെങ്കിൽ യൂലിസസോ ആയാൽ നല്ലത്. രാവിലെ ദറീദാ, ഫുക്കോ എന്നും ഉച്ചക്ക് കാഫ്‌കാ – കമ്യൂ എന്നും സന്ധ്യക്ക് സിമോൻ ദ് ബുവ്വാ എന്നുമുള്ള പറച്ചിൽ. തോളിൽ ഒരു തുണി സഞ്ചി. വേണമെങ്കിൽ, അതിനകത്ത്Continue Reading