കവിത (Page 56)

തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading

കലണ്ടറിൽ ഒക്ടോബർ രണ്ടെന്നചുവന്നയക്കം അടുത്തയാണ്ട്ഉണ്ടാകുമോന്നൊരാധികഴിഞ്ഞ തവണ സേവന വാരത്തിൽവൃത്തിയാക്കിയ ഗാന്ധിസ്മാരകംഇടിഞ്ഞു പൊളിഞ്ഞു പോയിചമ്പാരൻ സമരം ഇക്കുറി സിലബസിൽ നിന്ന് മാറ്റിയോ?ചൊല്ലിപ്പഠിച്ച വള്ളത്തോൾ കവിതസ്‌മൃതിയിലാവശേഷിക്കുന്നുണ്ടോ?ദണ്‌ഡിയെക്കാൾ ദൂരം നടന്ന് പാതി വഴിയിൽ മരിച്ചവരെയോർക്കുന്നുണ്ടോ?ഇരുട്ടിൽ നാവ് മുറിഞ്ഞൊരു പെൺകുട്ടിയുടെ നിലവിളി നിലയ്ക്കുന്നേയില്ല !സമാധാനത്തിനുള്ള ഗോഡ്‌സെ പുരസ്‌കാരംമരണാനന്തരമായി മഹാത്മാവിന് പ്രഖ്യാപിച്ചോ?അഹിംസയുടെ ഊന്നുവടിയെവിടെ?നമസ്കരിച്ച് കാഞ്ചി വലിക്കുന്ന തോക്കുകൾ.“ഹേ റാം”പ്രാർത്ഥനകൾ ഉരുവിടാം Continue Reading

  രാത്രിയ്ക്ക് വലിയ വിഷാദമൊന്നും പ്രകടമാകാതിരുന്ന ഒരു സമയത്ത്,  രാവ് പുലർച്ചയെ കണ്ടുമുട്ടാൻ അല്പനാഴികകൾ കൂടിയുള്ള ഒരു കഴപ്പൻ നേരത്താണ് കട്ടിലിൽ നിന്ന് വീണു തലയ്ക്കു – മുറിവേറ്റ കുട്ടിയെയും കൊണ്ട് ഒരുവൾ ആശുപത്രിയിലെത്തുന്നത്. ഗേറ്റിനു വെളിയിൽ നിർത്തിയിട്ട കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഒരു കഴുകനെക്കണ്ട് സ്വപ്നത്തിന്റെ അഴിഞ്ഞു വീണ മുണ്ടു മുറുക്കിയുടുത്ത് കാവൽക്കാരൻ വീണ്ടും മയങ്ങി. ഒരാംബുലൻസും അന്നുവരെ ഉയർത്താത്ത ശബ്ദത്തോടെ ആശുപത്രി തകർക്കും വിധം കടന്നു വന്നContinue Reading

  കാഴ്ചയുടെ ഒരു തുണ്ട് നിനക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട് ആളൊഴിയുമ്പോൾ വീണ്ടും വരച്ചുചേർക്കാൻ പാകപ്പെടാത്ത നിറങ്ങൾ മറന്നുപോകാത്ത ഏതോ കാലമെന്ന് നീ പറയും ഓർമ്മകൾക്കുമേൽ മഴവില്ലിന്റെ ദേശങ്ങളിൽനിന്ന് നമ്മൾ കൈയ്യെത്തിപ്പിടിക്കും കാഴ്ചയുടെ ഒരു തുണ്ട് സ്ഫടികയുടലുകൾക്കിടയിൽ നമ്മുടേതല്ലാതെ മെല്ലെ ഘനീഭവിച്ചുറഞ്ഞിടും…Continue Reading

  വരിക വേനലേ വന്നിരുന്നീ ചെറിയകൊമ്പിലെ  തളിരിലയിലും നിറയെ വിളമ്പുക കഴിഞ്ഞുപോയൊരു പ്രളയം കൊതിച്ച ഇളവെയിലിന്നു പകരമായ് പതയും പാലുപോൽ നുരയും വേവിന്റെ അടിയിളക്കി തടയുന്ന പങ്കിലെ നടുമുറിക്കഷ്ണം. ഉടലിൽനിന്നൂർന്നു പോകുമവസാന കച്ച കണ്ണു ചോപ്പിച്ച് കൂർപ്പിച്ച് ഊരിവാങ്ങുക, ഊർത്തിനോക്കുക അതിന്നടിയിലെ നാണവും പൊള്ളലും അവളൊളിപ്പിക്കും വറുതികൾ വെന്തു വിണ്ട വിടവുകൾ പൊത്തുകൾ അടിയിളകി വിരലുകൾ പൊള്ളച്ച് തൊലിപൊളിഞ്ഞ് തെളിഞ്ഞ കാൽപ്പത്തിയിൽ നിറയെ ഇറ്റിക്ക വേനലിന്റെ തിളവെളിച്ചം, കാണട്ടെ കൂട്ടുകാർContinue Reading