പിറവി
ഒരു കവിത പിറന്നത്,പൊട്ടിയ പാദസരങ്ങള്‍ കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു. പിന്നെ പിറന്നത്,തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെതുന്നൽ കാണാത്ത കരവിരുതിൽ. ഇന്നലെ ഒരു കവിത പിറന്നത്,നീ നിന്നെ ഒളിപ്പിച്ചബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു. മറ്റൊരു കവിത,നിന്‍റെ മാറിൽചേർന്നുറങ്ങിയ പുസ്തകത്തിൽ—നിന്നായിരുന്നു. ഇനി,ചുണ്ടിലും,നെറ്റിയിലും,കാതിലും,മൂർദ്ധാവിലും,എന്‍റെ ചുണ്ടുകൾ പതിഞ്ഞഇടങ്ങളിൽ നിന്നൊക്കെകവിത പിറക്കുന്നു.വിരഹത്തിന്‍റെയും പേറ്റ്നോവിന്‍റെയും വേദനഏറ്റുവാങ്ങി,നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —പ്രണയമേ. നമുക്കു പിറക്കാൻ കൊതിച്ചിരുന്നമക്കൾകവിതകളായി പിറന്ന്,എന്‍റെ ഉള്ളിൽകളിച്ചും കരഞ്ഞും,സ്നേഹിച്ചും,ഉറക്കം കെടുത്തുന്നു. നീപിരിഞ്ഞില്ലായിരുന്നുവെങ്കിൽ,വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽവിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,പൂക്കാത്ത മോഹങ്ങളെ ശപിച്ച്,വെറുത്തുപോയേനേ—എന്നെ. എങ്കിൽ,എന്നിൽകവിതപിറക്കാതെContinue Reading




















