കവിത (Page 4)

തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുക്കുന്നു,സ്വപ്നത്തിന്റെ ചുഴിയിൽ പെട്ട്ഉറക്കം ഞെട്ടിപ്പിടയുന്ന പോലെ. ഓർമ്മകളുടെ ജലത്താലം തന്നെഅവയുടെ വിശ്രമത്തിനൊരുക്കുന്നു. ഞാൻഅപ്പോൾ നക്ഷത്രങ്ങൾ കാണുന്നുസൂര്യനെ കാണുന്നേയില്ലആകാശത്തിന് നീലനിറം അപ്പോഴില്ലചോപ്പും വെള്ളയും ഇടകലർന്നവൈകുന്നേരത്തെമനസ്സ് തിരിച്ചുവിളിക്കുന്നു. ഇവിടെ സുഹൃത്തുക്കൾ വരാറില്ലതിരക്കിന്റെ ആയിരം ചക്രവണ്ടിയിൽഅവർ കുന്തിക്കുന്തി യാത്ര ചെയ്യുകയാവാം.അവർക്ക് മണം നഷ്ടപ്പെടുന്നത്അവരറിയുന്നില്ല,ഗുണം ഒഴിഞ്ഞുപോകുന്നതും.അവരുടെ പേരുകൾ കൊഴിഞ്ഞിരിക്കുന്നു ‘തിരക്ക്’ എന്ന് പുലമ്പുന്നത് ലോകം കേൾക്കുന്നു.തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുത്തിരിക്കുന്നുപൂമുഖത്തെ വസന്തത്തിൽ കണ്ണുനട്ട്എന്റെ പേര് ഓർത്തെടുക്കുന്നു. കവർ : വിൽസൺ ശാരദContinue Reading

ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്ഓലച്ചൂട്ടുകളുടെ വരത്തു പോക്കുണ്ടായിരുന്നു.കുരുമുളക് പടർത്തിയആഴാന്ത മരങ്ങൾക്കിടയിലൂടെവീശിവീശിപ്പോകുംവാളിന് വെട്ടേറ്റതു പോലെഇരുട്ട് തുണ്ടം തുണ്ടമാകും. പോകുന്ന പോക്കിൽകുരക്കുന്ന പട്ടിയോടോതിരികെടാത്ത വീടുകളോടോഇത് ഞാനാടാ കൂവേന്ന്ലോഹ്യം പറയുംപാമ്പും പഴുതാരേം കാണുംസൂക്ഷിച്ച് പോണേന്നൊരു കരുതൽതിരിച്ചു വരും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്പ്രേത ഭൂത പിശാചുക്കളുടെവരത്തുപോക്കുണ്ടായിരുന്നു.പാലമരച്ചോട്ടിൽ നിന്നുംകാട്ടുപനകൾക്കിടയിൽക്കൂടിതീപിടിച്ചൊരപ്പൂപ്പൻതാടിപറന്ന് പോകും. വരത്തുപോക്കാ പിള്ളേരേകണ്ണുപൊത്തിക്കോന്ന്പെണ്ണുങ്ങൾ പറയുംപേടിക്കണ്ട ഫോസ്ഫ്രസാന്ന്പഴയ ഇടമറുക് വാദികൾ തിരുത്തും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്മരിച്ചമനുഷ്യരുടെ ഫോസ്ഫറസ്മണ്ണെണ്ണ വിളക്കിലോമെഴുകുതിരിയിലോ വന്നിരുന്ന്വിളമ്പിവെച്ച റേഷനരി കഞ്ഞിയിലേക്ക്ഒരായിരം സ്വർണ്ണമീനുകളെ കുടഞ്ഞിടും.Continue Reading

വീഡിയോയിൽഒരു കൊച്ചുകുട്ടി വീടിന്റെ ചിത്രം വരയ്ക്കുകയാണ്(അവന് എട്ടോ പത്തോ വയസായിക്കാണും) അവന് പിന്നിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടംഅതവന്റെ പഴയവീടായിരിക്കാം അവൻ വരയ്ക്കുന്ന വീട്ടിൽ ധാരാളം മുറികളുണ്ട്ആ വീടിന് നല്ല വൃത്തിയുള്ള ഒരു അടുക്കളയുണ്ട്അവന്റെ അമ്മ അവിടെ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയാകും മറ്റൊരു മുറിയിൽ അവന്റെ ഇളയ സഹോദരി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടാകും അമ്മൂമ്മ ഹാളിലിരുന്ന് ടി വി യിൽ ഏതോ പഴയ സിനിമ കാണുകയാകുംമൂത്ത സഹോദരി ആപ്പീസ് മുറിയിലിരുന്ന്Continue Reading

ഒരു കവിത പിറന്നത്,പൊട്ടിയ പാദസരങ്ങള്‍ കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു. പിന്നെ പിറന്നത്,തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെതുന്നൽ കാണാത്ത കരവിരുതിൽ. ഇന്നലെ ഒരു കവിത പിറന്നത്,നീ നിന്നെ ഒളിപ്പിച്ചബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു. മറ്റൊരു കവിത,നിന്‍റെ മാറിൽചേർന്നുറങ്ങിയ പുസ്തകത്തിൽ—നിന്നായിരുന്നു. ഇനി,ചുണ്ടിലും,നെറ്റിയിലും,കാതിലും,മൂർദ്ധാവിലും,എന്‍റെ ചുണ്ടുകൾ പതിഞ്ഞഇടങ്ങളിൽ നിന്നൊക്കെകവിത പിറക്കുന്നു.വിരഹത്തിന്‍റെയും പേറ്റ്നോവിന്‍റെയും വേദനഏറ്റുവാങ്ങി,നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —പ്രണയമേ. നമുക്കു പിറക്കാൻ കൊതിച്ചിരുന്നമക്കൾകവിതകളായി പിറന്ന്,എന്‍റെ ഉള്ളിൽകളിച്ചും കരഞ്ഞും,സ്നേഹിച്ചും,ഉറക്കം കെടുത്തുന്നു. നീപിരിഞ്ഞില്ലായിരുന്നുവെങ്കിൽ,വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽവിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,പൂക്കാത്ത മോഹങ്ങളെ ശപിച്ച്,വെറുത്തുപോയേനേ—എന്നെ. എങ്കിൽ,എന്നിൽകവിതപിറക്കാതെContinue Reading

ചാവക്കാടിനുംപൊന്നാനിക്കുമിടയിൽഒരു യാത്രയുടെ വേവിൽജുമുഅ നമസ്കാര സമയത്ത്വിജനമായ റോഡിൽവഴിയറിയാതെയുഴലുന്നഒരു ശബ്ദത്തെ കണ്ടുമുട്ടി. ആക്ഷേപമോഅപേക്ഷയോവ്യാക്ഷേപകമോ‘തിട്ടമതാർക്കറിയാം ‘ മട്ടിൽഅസ്സൽപരിഭ്രമമുഖംകൂടെക്കൂട്ടി;ഉമർഖാസിയുംമക്തി തങ്ങളുംനടന്നഭാഷാസമരവഴികളിലൂടെ … അയ്യോ! ബസ്സു വന്നു പോയ്അയ്യോ! പോവല്ലേ പോവല്ലേ …ദേവിഅയ്യോ ! ഓർക്കുക വല്ലപ്പോഴുംഅയ്യോ ! മാതുലാ പൊറുത്താലും മുറിച്ചുകടക്കാൻനാൽവരികൾ,വഴിക്കവിതകൾ ബസ്സിറങ്ങിവീഴാൻ പോയടീച്ചറെ നോക്കിപണ്ടേതോകിളി പറഞ്ഞ മൊഴിയിൽപര പര പരമ പാഹിമാം പരതുന്നുനെറ്റിയിൽ കൈത്തലം നിഴലാക്കിഅയ്യോ !വെയിൽ.നാട്ടു പേരിലുണ്ടെങ്കിലുംനേരിലില്ലാത്ത ടീച്ചറെത്തേടിഒരു ഉളുപ്പുമില്ലാതെയെത്തുന്നുഅയ്യോ! എരി ചിന്നികണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞ്തിരൂർക്കുള്ള ബസ്സ് കേറുന്നുഅയ്യോ !Continue Reading