കവിത (Page 4)

ഒരു കവിത പിറന്നത്,പൊട്ടിയ പാദസരങ്ങള്‍ കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു. പിന്നെ പിറന്നത്,തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെതുന്നൽ കാണാത്ത കരവിരുതിൽ. ഇന്നലെ ഒരു കവിത പിറന്നത്,നീ നിന്നെ ഒളിപ്പിച്ചബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു. മറ്റൊരു കവിത,നിന്‍റെ മാറിൽചേർന്നുറങ്ങിയ പുസ്തകത്തിൽ—നിന്നായിരുന്നു. ഇനി,ചുണ്ടിലും,നെറ്റിയിലും,കാതിലും,മൂർദ്ധാവിലും,എന്‍റെ ചുണ്ടുകൾ പതിഞ്ഞഇടങ്ങളിൽ നിന്നൊക്കെകവിത പിറക്കുന്നു.വിരഹത്തിന്‍റെയും പേറ്റ്നോവിന്‍റെയും വേദനഏറ്റുവാങ്ങി,നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —പ്രണയമേ. നമുക്കു പിറക്കാൻ കൊതിച്ചിരുന്നമക്കൾകവിതകളായി പിറന്ന്,എന്‍റെ ഉള്ളിൽകളിച്ചും കരഞ്ഞും,സ്നേഹിച്ചും,ഉറക്കം കെടുത്തുന്നു. നീപിരിഞ്ഞില്ലായിരുന്നുവെങ്കിൽ,വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽവിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,പൂക്കാത്ത മോഹങ്ങളെ ശപിച്ച്,വെറുത്തുപോയേനേ—എന്നെ. എങ്കിൽ,എന്നിൽകവിതപിറക്കാതെContinue Reading

ചാവക്കാടിനുംപൊന്നാനിക്കുമിടയിൽഒരു യാത്രയുടെ വേവിൽജുമുഅ നമസ്കാര സമയത്ത്വിജനമായ റോഡിൽവഴിയറിയാതെയുഴലുന്നഒരു ശബ്ദത്തെ കണ്ടുമുട്ടി. ആക്ഷേപമോഅപേക്ഷയോവ്യാക്ഷേപകമോ‘തിട്ടമതാർക്കറിയാം ‘ മട്ടിൽഅസ്സൽപരിഭ്രമമുഖംകൂടെക്കൂട്ടി;ഉമർഖാസിയുംമക്തി തങ്ങളുംനടന്നഭാഷാസമരവഴികളിലൂടെ … അയ്യോ! ബസ്സു വന്നു പോയ്അയ്യോ! പോവല്ലേ പോവല്ലേ …ദേവിഅയ്യോ ! ഓർക്കുക വല്ലപ്പോഴുംഅയ്യോ ! മാതുലാ പൊറുത്താലും മുറിച്ചുകടക്കാൻനാൽവരികൾ,വഴിക്കവിതകൾ ബസ്സിറങ്ങിവീഴാൻ പോയടീച്ചറെ നോക്കിപണ്ടേതോകിളി പറഞ്ഞ മൊഴിയിൽപര പര പരമ പാഹിമാം പരതുന്നുനെറ്റിയിൽ കൈത്തലം നിഴലാക്കിഅയ്യോ !വെയിൽ.നാട്ടു പേരിലുണ്ടെങ്കിലുംനേരിലില്ലാത്ത ടീച്ചറെത്തേടിഒരു ഉളുപ്പുമില്ലാതെയെത്തുന്നുഅയ്യോ! എരി ചിന്നികണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞ്തിരൂർക്കുള്ള ബസ്സ് കേറുന്നുഅയ്യോ !Continue Reading

നെറയെ ഫ്രീ ഹിറ്റുകളുണ്ടായിരുന്നഒരു പകലായിരുന്നു,അത്. പറന്നുംകിടന്നും വന്നഏറു പന്തുകളോരോന്നുംഅഭ്യാസിയെപ്പോലെതടഞ്ഞിട്ടുകൊണ്ടേയിരുന്നുകാലം. ഓവറുകളുടെകണക്കു കുറ്റികളില്ലാത്തടെസ്റ്റാണോ,നെറച്ചുംതല്ലു കിട്ടുന്നട്വൻ്റി ട്വൻ്റിയാണോഈ കിറുക്കേറ്റുന്നകളിയെന്നറിയാതെതുറിച്ചു നോക്കുകയാണ്ജീവിതം. കവർ : ജ്യോതിസ് പരവൂർContinue Reading

നോക്കൂമുന്നിൽഅലതല്ലുന്ന കടൽഅത് ജീവിതമാണെന്ന്നീയും ഞാനും കരുതുന്നില്ലേ. അല്ല അത്സങ്കടങ്ങൾ മുടിയഴിച്ചാടുകയാണെന്ന്കരുതിയാലോഅപ്പോൾ നീ നിൽക്കുന്നഈ കടൽപ്പാലംവേദനകളോ പ്രതീക്ഷകളോ?നിൻ്റെ പിന്നിൽതോളിൽ പിടിച്ചു നിൽക്കുന്ന ഞാൻ,നമ്മുടെനനവാർന്ന കണ്ണുകൾ,എൻ്റെ മുഖത്തേക്ക്പാറി വീഴുന്ന നിൻ്റെ മുടിയിഴകൾ…. ആകാശച്ചെരുവിൽതൂകിയ നിറങ്ങൾതുടച്ചെടുത്ത്സൂര്യൻ മറയുമ്പോൾഎൻ്റെ നെഞ്ചിൽ ചാരുന്ന നീയുംനിന്നെ ചുറ്റിപ്പിടിക്കുന്നഎൻ്റെ കൈകളുംതുരുമ്പിച്ച തൂണുകളിലാടുന്നകടൽപ്പാലവുംപിന്നിൽ നേർത്ത ചൂടിൽമയങ്ങുന്ന കരയുംഅതിനു നടുവിൽഇരമ്പുന്ന അനേകം മനുഷ്യരുംഅവരെ പൊതിയുന്ന ഇരുട്ടുംപിന്നെയും വെളിച്ചംവന്ന് വിളിച്ചുണർത്തുമെന്നനിനവും. മുന്നിലുംപിന്നിലുംഇപ്പോൾഇരമ്പലുകൾ മാത്രം ഞാനും നീയുംഅനന്തതയിലേക്ക്ഹൃദയങ്ങളെ ചേർത്തുവച്ച്കണ്ണടയ്ക്കുന്നു.ഒരു ചുംബനത്തിൽലയിക്കുന്നുഉള്ളിൻ്റെയുള്ളിൽഒരു നക്ഷത്രംകണ്ണു ചിമ്മി തുറക്കുന്നു. കടലിപ്പോൾശാന്തമാണ്Continue Reading

നിശ്ശബ്ദതയിലേക്കു വീണ്പൊട്ടിത്തെറിച്ച വാക്കിൻ്റെ ചീളുകൾആലിപ്പഴം പോലെ കാണാതായി. മണ്ണിലമർന്ന കാല്പാടുകൾവെയിലിനെ പിൻതുടരുന്നുവെളിച്ചം കടലിൽ കെടുന്ന നേരംമണലിൽ വറ്റുന്നു ജലോപരിഒരു തോന്നലായി നടന്നു പോകുന്ന നിഴൽ തിരകളിൽത്തുള്ളിമേഘം തൊടുന്നു ഉപ്പുപുരണ്ടു വന്ന ഉണക്കക്കാറ്റ് ചോദിച്ചു:കാലങ്ങളായിപുറപ്പെട്ട ഇടത്തിലേക്കു തന്നെതിടുക്കപ്പെടുന്ന ശരീരത്തിൽ നിന്ന്ബന്ധിതമായ മിടിപ്പേനീസ്വതന്ത്രമാകാത്തതെന്ത്? വിണ്ടുകീറി മണ്ണിലേക്ക് ദൃഷ്ടി ചൂണ്ടിശരീരം നെടുവീർപ്പുടച്ചു ചിരിയാക്കി.ഇരുട്ടിൽ അലകളുണ്ടാക്കിആ ചിരിനടത്തത്തെ ശകലങ്ങളായി പിൻതുടർന്നു. കവർ : സുധീർ എം എContinue Reading