കവിത (Page 3)

ഈ സമുദ്രം…തുഴ നഷ്ടപ്പെട്ടവൻ്റെ വിഭ്രമം..പകലുകൾ പകലുകളെന്ന് മുരണ്ടു കൊണ്ട്രാത്രികൾ മുങ്ങിമരിക്കുമിടം! മുറിവിനെ തള്ളിപ്പറയാഞ്ഞതിനാൽ മാത്രംമുത്തിനെ പേറുമൊരു ചിപ്പി പോലെ,പുറന്തോടായുപേക്ഷിച്ചിട്ടുംസമുദ്രത്തെ ധ്യാനിക്കുമൊരു ശംഖു പോലെ,ജന്മബന്ധങ്ങളുടെയദൃശ്യവേരുകളിൽ നിന്നുംവിടുതലില്ലാതെ നിൽക്കേ, എനിക്കു നിഷിദ്ധമായ നിർവ്വേദമേ,ഒരുവേള എന്നെയും കണ്ടെടുക്കൂ!..നിലാവുകളെ പിച്ച നടത്തുന്ന നിൻ്റെ വിരലുകളാൽനികന്നുപോയ കടലുകളെ കുതിപ്പിക്കൂ അടിത്തട്ടിൽ പതിയിരിക്കുന്നനിത്യദാഹത്തിൻ്റെ മരുക്കളേ,മഴ നനഞ്ഞു നിൽക്കുന്ന ദുഖത്തിൻ്റെ വഴുക്കൻ ഒറ്റയടിപ്പാതകളേ,സ്നേഹം കൊണ്ടു മുറിവേറ്റവൻ്റെ നോവിൽ ഉപ്പുപരലു പോലെ ഉരഞ്ഞു നീറുന്നകടൽക്കാറ്റിൻ്റെ പരുക്കൻ വിരലുകളേ, നിങ്ങൾക്കുമേൽഏകാന്തമീ സമുദ്രം…തീരമണഞ്ഞു പോകുമോയെന്നുContinue Reading

ഒരു തിരഉയർന്നുയർന്ന്ഇരുകൈകളായിപ്പിരിഞ്ഞ്മേഘത്തെപ്പിടിച്ച്ഒലുമ്പിപ്പിഴിഞ്ഞ്താഴോട്ട്നീലത്തിൽ മുങ്ങി വെളുത്ത നുരകളായിപ്പിരിഞ്ഞ്മണലിൻ്റെ കാല്ക്കലേക്ക്.കരയുടെ ദൃഷ്ടി അവസാനിക്കുന്നിടത്ത്ചുവന്ന മത്സ്യങ്ങൾവായുവിൽ പറ്റിപ്പിടിച്ച്വാനിലൂടെ നീന്തുന്നു.ഇരമ്പുന്ന ഇളക്കത്തിൻമേൽഒരു പക്ഷിഅതിൻ്റെ താക്കോൽക്കൂട്ടംഉടഞ്ഞ തിരയിലേക്കാഴ്ത്തുന്നു. കവർ : സി പി ജോൺസൻContinue Reading

തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുക്കുന്നു,സ്വപ്നത്തിന്റെ ചുഴിയിൽ പെട്ട്ഉറക്കം ഞെട്ടിപ്പിടയുന്ന പോലെ. ഓർമ്മകളുടെ ജലത്താലം തന്നെഅവയുടെ വിശ്രമത്തിനൊരുക്കുന്നു. ഞാൻഅപ്പോൾ നക്ഷത്രങ്ങൾ കാണുന്നുസൂര്യനെ കാണുന്നേയില്ലആകാശത്തിന് നീലനിറം അപ്പോഴില്ലചോപ്പും വെള്ളയും ഇടകലർന്നവൈകുന്നേരത്തെമനസ്സ് തിരിച്ചുവിളിക്കുന്നു. ഇവിടെ സുഹൃത്തുക്കൾ വരാറില്ലതിരക്കിന്റെ ആയിരം ചക്രവണ്ടിയിൽഅവർ കുന്തിക്കുന്തി യാത്ര ചെയ്യുകയാവാം.അവർക്ക് മണം നഷ്ടപ്പെടുന്നത്അവരറിയുന്നില്ല,ഗുണം ഒഴിഞ്ഞുപോകുന്നതും.അവരുടെ പേരുകൾ കൊഴിഞ്ഞിരിക്കുന്നു ‘തിരക്ക്’ എന്ന് പുലമ്പുന്നത് ലോകം കേൾക്കുന്നു.തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുത്തിരിക്കുന്നുപൂമുഖത്തെ വസന്തത്തിൽ കണ്ണുനട്ട്എന്റെ പേര് ഓർത്തെടുക്കുന്നു. കവർ : വിൽസൺ ശാരദContinue Reading

ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്ഓലച്ചൂട്ടുകളുടെ വരത്തു പോക്കുണ്ടായിരുന്നു.കുരുമുളക് പടർത്തിയആഴാന്ത മരങ്ങൾക്കിടയിലൂടെവീശിവീശിപ്പോകുംവാളിന് വെട്ടേറ്റതു പോലെഇരുട്ട് തുണ്ടം തുണ്ടമാകും. പോകുന്ന പോക്കിൽകുരക്കുന്ന പട്ടിയോടോതിരികെടാത്ത വീടുകളോടോഇത് ഞാനാടാ കൂവേന്ന്ലോഹ്യം പറയുംപാമ്പും പഴുതാരേം കാണുംസൂക്ഷിച്ച് പോണേന്നൊരു കരുതൽതിരിച്ചു വരും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്പ്രേത ഭൂത പിശാചുക്കളുടെവരത്തുപോക്കുണ്ടായിരുന്നു.പാലമരച്ചോട്ടിൽ നിന്നുംകാട്ടുപനകൾക്കിടയിൽക്കൂടിതീപിടിച്ചൊരപ്പൂപ്പൻതാടിപറന്ന് പോകും. വരത്തുപോക്കാ പിള്ളേരേകണ്ണുപൊത്തിക്കോന്ന്പെണ്ണുങ്ങൾ പറയുംപേടിക്കണ്ട ഫോസ്ഫ്രസാന്ന്പഴയ ഇടമറുക് വാദികൾ തിരുത്തും. ഗ്രാമത്തിൽകറണ്ടില്ലാതിരുന്ന കാലത്ത്മരിച്ചമനുഷ്യരുടെ ഫോസ്ഫറസ്മണ്ണെണ്ണ വിളക്കിലോമെഴുകുതിരിയിലോ വന്നിരുന്ന്വിളമ്പിവെച്ച റേഷനരി കഞ്ഞിയിലേക്ക്ഒരായിരം സ്വർണ്ണമീനുകളെ കുടഞ്ഞിടും.Continue Reading

വീഡിയോയിൽഒരു കൊച്ചുകുട്ടി വീടിന്റെ ചിത്രം വരയ്ക്കുകയാണ്(അവന് എട്ടോ പത്തോ വയസായിക്കാണും) അവന് പിന്നിൽ യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടംഅതവന്റെ പഴയവീടായിരിക്കാം അവൻ വരയ്ക്കുന്ന വീട്ടിൽ ധാരാളം മുറികളുണ്ട്ആ വീടിന് നല്ല വൃത്തിയുള്ള ഒരു അടുക്കളയുണ്ട്അവന്റെ അമ്മ അവിടെ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുകയാകും മറ്റൊരു മുറിയിൽ അവന്റെ ഇളയ സഹോദരി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടാകും അമ്മൂമ്മ ഹാളിലിരുന്ന് ടി വി യിൽ ഏതോ പഴയ സിനിമ കാണുകയാകുംമൂത്ത സഹോദരി ആപ്പീസ് മുറിയിലിരുന്ന്Continue Reading