കവിത (Page 39)

അരിപ്പൂങ്കാടുകൾ വകഞ്ഞു മാറ്റിയിഴഞ്ഞു വരുന്നൂഒരടി നടപ്പാത..നോക്കിയിരിക്കെ അതിൽ മാത്രം മഴ ചാറുന്നു.അതു മാത്രം നിറയുന്നു.ജലം നെടുനീളത്തിൽവൻമതിൽ പോൽ അലയടക്കി വഴിമുടക്കിമുന്നിൽ നിന്നു.സുതാര്യമായജലഭിത്തിയ്ക്കപ്പുറംഇലകൾ മുഖമുരുമ്മുന്നു.പൂക്കൾചെടികളിലെ കെട്ടു വിടുവിച്ച് കൊണ്ട്പൈക്കുട്ടികളെപ്പോലെതുള്ളിച്ചാടി ഓടുന്നു.ഇളംചുവപ്പല്ലികൾ ചിതറിച്ചു കൊണ്ട്കണ്ണാടിയിലൂടെന്ന പോലെ,മറുതലയ്ക്കൽഒരു ബബ്ലൂസ് നാരങ്ങയുടെമധുരവിസ്ഫോടനം..വെള്ളത്തിനുള്ളിൽ പ്രവേശിക്കുമ്പോൾഷവറിനടിയിൽനിൽക്കുമ്പോലെശ്വാസം മുട്ടി ..അമ്മയെ ഓർമ്മ വന്നു.ഉറക്കെയുറക്കെ കരഞ്ഞു. കവർ ഡിസൈൻ : മനുContinue Reading

നിശാഹൃദയം ഇരുണ്ടപ്പോൾ മുഖം മിനുക്കാനെത്തിയതാരകങ്ങളെ ഓട്ടുരുളിയിൽ കമഴ്ത്തി നിരത്തിവച്ചു…നിലാവ് അന്തംവിട്ട് പാരിജാതച്ചെടിയുടെ ചില്ലകളിൽകുന്തിച്ചിരുന്നു..നെറികേടു കാട്ടാത്ത രാപ്പാടി ഇനിയും പൂക്കാത്തതേൻമാവിന്റെ ഉണങ്ങിയ കൊമ്പിലെച്ചെറുപൊത്തിൽസാധകം ചെയ്തു…വഴിതെറ്റിവന്ന ചന്ദ്രൻ കിണറിലെ വെയിലെടുക്കാതെബാക്കിവന്നജലത്തിൽ വീണൂറിച്ചിരിച്ചു…അതു കണ്ടിട്ടാവാം കുറെ ഈയാം പാറ്റകൾ അവയുടെചിറകുകൾ വെള്ളത്തിൽ കൊഴിച്ചിട്ടു..ജനാലച്ചില്ലിനിപ്പുറം സമാന്തരമായിസ്വപ്നപ്പൂമൊട്ടുകൾവിരിഞ്ഞ് വികസിച്ച് കരിഞ്ഞ് കൊഴിഞ്ഞുവീണുനിഴലിന്റെ പേടിയിൽ വിറയ്ക്കുന്ന മങ്ങിയ പ്രകാശംകെട്ടുതുടങ്ങി..ഇരുട്ടിന്റെയാഴക്കടലുകളിൽ പ്രതിദ്ധ്വനിയുടെ ഒച്ചമാത്രം ബാക്കിയായി..ശ്വാസം കിട്ടാതെ പിടഞ്ഞകിഴക്കും പടിഞ്ഞാറും തെക്കും വടക്കുംകേവലബിന്ദുക്കളായി ഒടുങ്ങിയൊതുങ്ങുന്നു…ഒഴുകുന്ന നദി ഇടയ്ക്കുവച്ച് തിരിഞ്ഞൊഴുകുകസാദ്ധ്യമോയെന്നചോദ്യം ഡെമോക്ലീസിൻറെവാളുപോലെ മുന്നിൽContinue Reading

മഴ, നിൻ നനവോർമ്മകൾനിറുകയിൽ പ്രണയ ചുംബനംഉടലുരുക്കുന്ന സ്പർശനംചുഴികളായ് മധുഞെട്ടുകൾ നിറവിന്‍റെ പൊക്കിൾ പൊയ്കകൾനീർ ഞൊറിയിട്ട ചാരുകഞ്ചുകംനീല നിർദ്ദരനിതംബഭംഗികൾകാൽ പിണച്ചു മീട്ടിയ തംബുരുപൊൻ ചിലമ്പൊലി നർത്തനം ഇണ മീനുകളാം മിഴിപ്പീലികൾപിടഞ്ഞിടയവേഘനഹിമമുരുകുംപോലധരംതേനിറ്റവേവേരോളം നീണ്ട ഹർഷങ്ങൾആത്മാവിൽ പൂത്ത മുല്ലകൾനിന്നോളം തൊട്ടതില്ലാരുമേനീയാവാൻ ആയില്ലാർക്കുമേ മൃതി പോൽ പൊള്ളുമോർമ്മകൾമഴ, നിൻ മേഘദംശനംമരുഭൂമി തീർത്ത വർഷങ്ങൾതനിയെ നനഞ്ഞ നോവുകൾ മഴയുരുൾ ചീന്തിയ കാട്ടു ചേലാഞ്ചലംമഴ, നീ പായിച്ച മൃത്യു വഞ്ചികൾമണൽതിരകൾ തല്ലിയ തീരതല്പങ്ങൾമഴയുറഞ്ഞ വെൺകച്ചകൾ നിർത്തു മാരീചമായകൾവരിക പൂർവ്വപ്രണയിയായ്നൂലിഴContinue Reading

ഞാനൊരു ഉറവ, ഉദാസീന കാമുകൻഞാനൊരു പറവ അനന്ത സഞ്ചാരിഞാനൊരു ഗാനം നിഗൂഢ മാർഗങ്ങളെയാതനാഗർത്തങ്ങളെ തുഴയും ഏകാന്തതപാതകൾ തീരുന്നൊരറ്റത്തു സന്ധ്യാനേരംചൂടുന്ന അവധൂതൻ, ആഴത്തിൽ അരൂപിയും ഞാനൊരു ഋതുകാലം ശിരസ്സിൽ അണിഞ്ഞവൻപാനപാത്രത്തിൽ ദാഹം പുളിക്കാൻ ശമിച്ചവൻഞാറ്റുപാട്ടുകൾക്കൊപ്പം നടക്കാനലിഞ്ഞവൻഞാണൊലി മുഴക്കമായ് ചിരിക്കും നിരാനന്ദൻഞാനൊരു വാഗ്ദാനമായ്‌ കാടിനെ പുതച്ചവൻമാനവും മണ്ണും മഴപ്പച്ചയിൽ നനച്ചവൻധ്യാനത്തെ മഹാകാല മൗനത്തിൽ കടഞ്ഞതുംനാദമായ് വളർന്നിതാ ബ്രഹ്മത്തിൽ ലയിപ്പവൻ ഉടലുപ്പുകൾ കിനിഞ്ഞൊഴുകും ഉറവയിൽപടർന്നു തെളിയുന്നൂ തണുപ്പിൻ തീർത്ഥസ്നാനംഒറ്റ നക്ഷത്രം പോലെ തെളിയുന്നത് കണ്ടോഎൻ്റെContinue Reading

പച്ചപിടിച്ചൊരാകാശത്തെ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കുന്നു.ഇടക്കൊന്ന് ഓർമ്മകളിലേക്ക് തട്ടി മറിച്ചിടാൻ.. പൊന്നാമച്ചെതുമ്പലുകളെ ഉണങ്ങിയ സ്ഫടിക കുപ്പിയിലാക്കി,തുറന്ന ജനലരികിൽവെളിച്ചം കുടിക്കാനായ് കാത്ത് വെക്കുന്നു.നമ്മുടെ,രാത്രികാല നിറങ്ങൾക്കിരുപുറവും വെളിച്ചപ്പൊട്ടുകളെ വലിച്ച് വേലി കെട്ടാൻ.. സൂര്യന്റെ മഞ്ഞളിച്ച വെട്ടത്തെ തുവർത്തിയുണക്കി, മടക്കി, ഒഴിഞ്ഞ ചന്ദനത്തിരിക്കൂട് ചേർത്ത്പെട്ടിയിൽ അടുക്കി വെക്കുന്നു.എല്ലാരും വിരുന്ന് പോയി, വീട്ടിൽ ഞാനൊറ്റക്കാവുമ്പൊ,കണ്ണെഴുതി, പൊട്ട് തൊട്ട്, മുടി ചീകി വിടർത്തിയിട്ട്,കത്തുന്നൊരു ചെന്തീപ്പൂത്തിരി കണ്ണിൽ പാകി,കണ്ണാടിയിൽ വെറുതെ ചന്തം നോക്കുമ്പോൾ,ഇടത്തെ തോളിലേക്ക് വീതിയിൽ ഞൊറിഞ്ഞ് മടക്കിയിട്ട്പഴയ മണങ്ങളിലേക്കെന്റെവീടിനെContinue Reading