കവിത (Page 27)

കഥയിൽ ചോദ്യങ്ങൾ പാടില്ലെന്ന്ആമുഖമായിത്തന്നെപറയുന്നുണ്ട് ഒഴുക്കിനെതിരെചെറുത്തുനില്പുയർത്തിയഒറ്റയാൾ കഥാപാത്രങ്ങൾതുടർക്കഥകളിലേക്ക്ജയിച്ചുകയറാനാവാതെ,വഴികളിൽ വീണടിഞ്ഞത് –‘സാരോപദേശം!’ പാത്രധർമമൊഴിഞ്ഞ്ഒച്ചവച്ചുകൊണ്ടിരുന്നവരെകഥയൊഴുക്കിനെഅലോസരപ്പെടുത്താതെഎത്രവേഗമാണ്ഇല്ലാതാക്കിയത് ! അപ്രതീക്ഷിതവുംനിർമിതവുമായ ഏറ്റുമുട്ടലുകളിൽചോദ്യങ്ങൾക്കുമേൽവെടിയൊച്ചകൾ മാത്രം കഥയെഴുത്തിന്റെ നിഗൂഢമായരഹസ്യ അറകളിൽവിചാരണകളില്ലാതെചൂണ്ടുവിരലുകൾ ഛേദിക്കപ്പെട്ടുകൊണ്ടിരുന്നു രാജ്യതന്ത്രത്തിന്റെകോരിത്തരിപ്പിക്കുന്ന താളുകളിൽവെളിച്ചമെത്താത്ത ഇരുമ്പഴികളൊരുങ്ങിയപ്പോൾ,എതിർവാക്കോതിയവർഓരോരുത്തരായി കഥാവശേഷരായി-‘അടയാളങ്ങളേതുമില്ലാതെ!’ എഴുത്തധികാരത്തിന്റെപാദത്തിലമർന്നു മാപ്പിരന്നവർ,പുതിയകഥകളിൽനാട്ടുമുഖ്യരും മന്ത്രിമാരുമായി. പൊളിപറച്ചിലിന്റെതനിയാവർത്തനങ്ങളിൽതിരക്കഥകൾ ഇരമ്പിയാർത്തുകൊണ്ടിരുന്നു. പരിശീലന മികവാർന്നപുതിയ കഥാപാത്രങ്ങൾഅതിവേഗം വളർന്ന്പാഠപുസ്തകങ്ങളിൽസകുടുംബം സചിത്രസാന്നിധ്യമായി –‘ഐതിഹ്യമഹാത്മ്യങ്ങളുടെനടനചാതുരിയോടെ!’ ‘കഥയ്ക്കുള്ളിലെകഥ’പറയാത്ത കഥകൾ,പിന്നിലേക്കതിവേഗം കുതിച്ചപ്പോൾവരികൾക്കിടയിൽനിന്ന്‘വഴിതെറ്റാത്ത’ കുട്ടികൾസംശയം ചോദിച്ചുകൊണ്ടേയിരുന്നു –‘കാണാതായ കഥാപാത്രങ്ങളെപ്പോലെ..!’Continue Reading

ഓക്കാനിപ്പിക്കുന്ന ഗന്ധംപടർത്തിക്കൊണ്ടൊരു കുതിപ്പ്അവനെക്കടന്ന് തെക്കോട്ട്പാഞ്ഞുപോയി.ആ കുഞ്ഞുസ്റ്റേഷനിൽസ്റ്റോപ്പുണ്ടാവില്ലായിരിക്കണംഅതിന്.. കാത്തിരുന്ന്, മടുപ്പിന് വേരുപടർന്നപ്പോൾ,പകൽത്തിരക്കിനിടയിൽഓടുന്ന അവളെ,പകുത്തെടുത്തവൻതന്നിലേക്ക് കുടഞ്ഞിട്ടു..“എന്നതാ കുര്യാ?”… ” ഇന്ന് തിരികെ പോവാണ്. ലീവ്തീർ……”“യാത്രിയോം കൃപയാ ധ്യാൻ ദേ,കോയിമ്പത്തൂർ സെ മംഗളൂരുതക് ജാനേ വാലി ഗാഡി നമ്പർഛെ ഛെ ശൂന്യ ശൂന്യ…..” അവളിലേക്ക്ക്ഷണിക്കാതെ കയറി വന്നൊരുട്രെയിൻ, കോച്ച് പൊസിഷൻകണക്കാക്കി പതിയെ നിന്നു.. ഒരു റെയിൽവെ സ്റ്റേഷൻഅതിനെ പൊതിയുന്നത്കണ്ടവൾക്ക് കോരിത്തരിച്ചു..ആരാെക്കെയോ,ധൃതിപ്പെട്ടിറങ്ങി പുറത്തേക്കുള്ളവഴിയേ നടന്നു തുടങ്ങി.. അത്രനേരം അവളെപൊതിഞ്ഞുനിന്ന, ചുവന്നദാവണി ചുറ്റിയ പൂക്കണ്ണുകളുള്ളപെൺകുട്ടി,അർദ്ധനഗ്നമായൊരുസ്വപ്നത്തിൽ,ട്രോളിയുമുന്തി സ്ലീപ്പർകോച്ചിലേക്ക് കയറിപ്പോയി..Continue Reading

വൃത്താകൃതിയിലുള്ളഉദ്യാനത്തിന്റെഅരികു ചേർന്നു നടക്കുമ്പോൾനമ്മളെന്നുംകണ്ടുമുട്ടാറുണ്ട്ഭ്രമണപഥത്തിലെഗ്രഹങ്ങളെ പോലെ. പച്ചപ്പ്‌ കോതിയൊതുക്കുന്നയന്ത്രത്തിന്റെമുരൾച്ചയിലേക്ക്നമ്മൾപകച്ചു നോക്കാറുണ്ട്വള്ളിപ്പടർപ്പിലെകിളികളെ പോലെ. അന്യോന്യമറിയാത്തവർഒരേവഴിയിൽപലതരംവേഗതയിൽഒഴുകി നീങ്ങാറുണ്ട്കാറ്റിൽ മാത്രം അനങ്ങുന്നപുഴ പോലെ. ശീർഷാസനക്കാരന്റെചെവിയിൽ മൂളുന്ന വണ്ടുംധ്യാനിക്കുന്നവനോട്സങ്കടം പറയുന്ന പൂച്ചയുംഇളം വെയിലിൽവിയർക്കാറുണ്ട്പൂന്തോട്ടത്തിന്റെകാവൽക്കാരെപ്പോലെ. പൂച്ചയും കിളികളും പൂമരങ്ങളുംഎവിടെയെങ്കിലുംപിന്നെയും കണ്ടുമുട്ടുന്നുപ്രഭാത സവാരിയിൽക്കണ്ടമനുഷ്യർ മാത്രംസ്വയം ഭ്രമണത്തിലേക്ക്‌വഴി മാറുന്നുണ്ട്, അന്യരെപ്പോലെ.Continue Reading

വിരഹ വിമാനമിറങ്ങി വന്ന നാൾ തൊട്ട്മരുഭൂമിയിലെ പൊടിക്കാറ്റിലുംഉള്ളുരുക്കും വേനലിലുംആൾതിരക്കിൽ പോലും ഒറ്റയ്ക്കായ തോന്നലിൽ,രോഗത്തിൻകള്ളിമുള്ള് കൊണ്ട നോവിലുംവേദനക്കിടക്കയിൽവേരുണങ്ങുന്ന നേരത്തും കൂട്ടായി നിന്നത്,കനത്ത മൗനത്തെ ഭേദിച്ച എന്റെ ഭാഷയായിരുന്നു.മറ്റാരും കേൾക്കാതെഞാൻ എന്നോട് തന്നെ പറഞ്ഞ സാന്ത്വന മൊഴികളും. വര : പ്രസാദ് കാനത്തുങ്കൽContinue Reading

അക്കരപറ്റാൻഅച്ഛൻ തുഴഞ്ഞതോണി.മിച്ചമൂല്യമായക്ഷരം.നീളെത്തുഴയെറിഞ്ഞുസ്വപ്നസൂര്യനിൽനങ്കൂരമിട്ടൊന്നു പാടാൻ. എന്റെ ലോകംഋതുക്കൾ രജസ്വലമുദ്രതേടു-മാഗ്നേയശ്രുതിക-ളതെത്ര കണ്ണു കത്തിച്ചു. എന്റെ ആകാശംമേഘജ്വലനങ്ങൾപെയ്തുപെയ്തുർവ്വരമായഭൂവിസ്തൃതികൾ. അക്ഷരത്തണൽതാഴ്ന്നിങ്ങുണർത്തുന്നസ്വച്ഛമാം കുളിർകാറ്റെന്റെബോധിപ്രഭ. ഏതൊരുകൊടുംക്രൂരനിശിതവുംഅരിഞ്ഞെരിക്കു-മൊരാദിമരക്ഷകൻ. അച്ഛനങ്ങനെആഴിക്കുമപ്പുറം.അക്ഷരം തോണിതുഴയെന്റെ രക്ഷകൻ.Continue Reading