കവിത (Page 2)

ആമിനപ്പടിയിൽആമിനാടെ വീടില്ല.ആമിനാടെ ബന്ധുക്കളില്ല.ഫോട്ടോകളില്ല.വോട്ടർപ്പട്ടികയിലോആധാർ കാർഡിലോസ്കൂൾ രജിസ്റ്ററിലോഅമിനയെന്നൊരുത്തിഉണ്ടായിരുന്നതിന്റെ തെളിവുകളില്ല. എന്നിട്ടുംബസ് കണ്ടക്ടർമാർ ഇന്നും വിളിക്കും: “ആമിനപ്പടി…ആമിനപ്പടി…”……..ഒരു സാധ്യത: ഒരു കാലത്ത് അവിടെയൊരുടെയ്ലർ ഷോപ്പ്ഉണ്ടായിരുന്നിരിക്കാം.തുന്നൽ മെഷീന്റെ പെഡൽ ചവിട്ടിക്കൊണ്ടിരുന്നൊരു പെണ്ണൊരുത്തി,അവൾ ജനാലയിലൂടെപുറത്തേക്ക് നോക്കുന്നുണ്ട്.അവളുടെ പേര് ആമിനക്കുട്ടി. അല്ലെങ്കിൽ അല്ല. മറ്റൊരു സാധ്യത: ആമിനയെന്നൊരുവൾഒരിക്കലും ഉണ്ടായിരുന്നില്ല.ആദ്യം പേര് വന്നു.പിന്നെ അതിന് ചുറ്റും ഒരുവളെആളുകൾ സങ്കൽപ്പിച്ചെടുത്തു. വൈകുന്നേരങ്ങളിൽ ടീസ്റ്റാളിൽഒത്തുചേരുന്ന മൂന്ന് വൃദ്ധന്മാർക്ക്ഇതിനെക്കുറിച്ച് രണ്ട് കഥകളുണ്ട്. ഒന്നാമൻ പറയും: “ലവളൊര് ഓടാമ്പലാർന്ന്.” രണ്ടാമൻ പറയും: “അല്ല, സിനിമേൽContinue Reading

അന്നും ഇങ്ങനെ തന്നെയായിരുന്നു. പാലത്തിനക്കരെ പൂമരം പോലെ അവൾ നിന്നിരുന്നു. ദേശത്തിന്റെ കഥകളും കൊണ്ട് ഒഴുകിപ്പോയ പുഴയോട് എൻറെ കഥയിൽ അവളുണ്ടെന്ന് ഞാൻ പറഞ്ഞില്ല. അവളെ തൊടാൻ എനിക്ക് പാലം കടക്കണമായിരുന്നു.പാലത്തിനപ്പുറത്തെ നാഗപ്പൂമരം ചുറ്റണ മായിരുന്നു.അതിന്നുമപ്പുറത്തെ കൈതവേലി നൂഴണമായിരുന്നു. ഇതെല്ലാമെനിക്ക് എളുപ്പത്തിൽ ചെയ്യാമായിരുന്നു.എന്നിട്ടും ഞാൻ എന്തുകൊണ്ടോ ചെയ്തില്ല. അവളൊരിക്കൽ മാത്രമാണ് ഇപ്പുറം വന്നത്.വന്നെൻ്റെ കഥയിൽ കയറിയിരുന്നത്.അങ്ങനെയാണ് ഞാനൊരുപുഴയായിത്തീർന്നത്.പാലം കടക്കാതെ ഒഴുകിത്തുടങ്ങിയത്.ആരോ വന്നെൻ്റെയോരത്ത്പൂമരം നട്ടത്. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

1 പുണരധിവാസം മുള പൊട്ടിയുണർന്നതിൻ്റെഓർമ്മകളെയും തിരഞ്ഞ്,കാറ്റിനേയും തട്ടിനീക്കി,ഡബിൾ ബൈസെപ് പോസിൽ നിന്നലറിക്കൊണ്ട്,ഒരു കാട്ഒറ്റക്ക് ഊക്കോടെ കത്തുന്നു.നിമിഷനേരം കൊണ്ടെൻ്റെവീട് കയ്യേറുന്നു.ഒരുമുറം കറുത്ത ഈയലുകളുടെ പട,പടം പൊഴിച്ച് മുറ്റം താണ്ടുന്നു.വീടിൻ്റെ തീച്ചൂടും വെളിച്ചവും അസ്തമിക്കും മുമ്പുതന്നെ,മുറ്റം മറന്ന്,മണ്ണിലേക്ക് തുരന്നിറങ്ങുന്നു.ഞാൻ,വെന്തുപോകാത്തൊരുഈയൽപ്പുറ്റാണെന്ന്,വീട് പിന്നെയും പ്രഖ്യാപിക്കുന്നു.വീട്,ചിതൽപ്പട്ടണത്തിലേക്ക്,വേരാഴ്ത്തുന്നതും നോക്കി,കാട് കളിയാക്കിച്ചിരിക്കുന്നു.വായ്പിളർത്തി നാക്കുനീട്ടിആഞ്ഞുകൊത്തി വിഷമിറക്കുന്നു.ഒരു മൂട് കപ്പ വെന്ത വാടചുറ്റും പുളയുന്നു.വീട്,കൈവിടർത്തി,നഖം വിടർത്തിപത്തിനോക്കി വീശിയടിക്കുന്നു.ശേഷം,നിലത്തുരുണ്ട്,നക്കിത്തുടച്ച്,മിനുക്കിയുണക്കി,തിരിഞ്ഞ്,ചുരുണ്ടു കിടന്നുറങ്ങുന്നു.കാട്,മറഞ്ഞിരിക്കാനൊരുമാളം നോക്കിപാഞ്ഞുപോകുന്നു.ചൂടും വെളിച്ചവും അസ്തമിക്കുന്നതേയില്ല.പുണരധിവാസം ! 2 ഫേസ് വാഷ് മറിഞ്ഞുവീണു കിടന്നുപൂത്ത മഞ്ഞടെക്കോമ,നട്ടുContinue Reading

ഇതൊരു നോക്ക് ഔട്ട് മാച്ചാണ്മൂന്ന് ഘട്ടങ്ങൾ താണ്ടാനുണ്ട്ആഹ്ലാദങ്ങൾക്ക് കുമിളകളുടെ ആയുസ്സ് പോലുമില്ലഅതിജീവനത്തിന്റെ ഒന്നര മണിക്കൂർപിന്നീടൊരു അര മണിക്കൂർഅതിലും വിധിയെഴുതിയില്ലെങ്കിൽഗോൾ കീപ്പർമാർക്ക് മാർക്കിടാംനിങ്ങൾ പോലുമറിയാതെനിയന്ത്രിക്കാനൊരു റഫറിയുണ്ട്നോക്ക് ഔട്ട് മാച്ചിൽ വിജയികൾമാത്രമേയുള്ളുപരാജയത്തിന്റെ കണക്കുകൾആരും പരിഗണിക്കില്ലവിയർപ്പിന്റെ ഉപ്പുള്ളജേർസിയ്ക്ക് മാത്രമറിയാംഅതിജീവനത്തിന്റെ അധ്വാനംആർപ്പ് വിളികൾ വിജയികൾക്കൊപ്പംആരവങ്ങളുടെ തുഴയൽ മുന്നേറിയവർക്കൊപ്പംജീവിതത്തിന്റെ നോക്ക് ഔട്ട് മാച്ചിൽപല ഘട്ടങ്ങളിലും തിരിച്ചു കയറാൻ പറ്റാതെനമ്മൾ ഔട്ട് ആകുന്നു , തീർപ്പിന്റെലോങ്ങ് വിസിൽ മുഴങ്ങുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

ഭൂതകാലത്തെപ്പൊഴോആരോ വരച്ചു വെച്ചരൂപകല്പനയെ മുറിച്ചു കടന്നുപോകുന്നുഒരു വെള്ളിനാട.എല്ലാം തികഞ്ഞ, കൃത്യതയാർന്ന ഒരൊറ്റ വര. മനസ്സിനെ മൂടുന്ന ഇരുട്ടിൻ്റെക്യാൻവാസിൽ,നമ്മുടെ വഴികൾ നമ്മൾ തിരയുന്നു.​വഴികാട്ടാൻനിൽക്കുന്ന അകലത്തെവിളക്കുമാടത്തിന്റെതലയിൽ വെളിച്ചമില്ല,അലക്ഷ്യമായലയുന്നമിന്നാമിന്നി നക്ഷത്രവുമില്ല.അവിടെയുണ്ടായിരുന്നെന്നു നാം വിശ്വസിച്ചത്ഇന്നൊരു തമോഗർത്തം. നമ്മുടെ സ്വന്തം പ്രഭയാണ്ഈ വളഞ്ഞുപുളഞ്ഞ പാതയിൽ നാം കാണുന്ന തിളക്കം.ദുഃഖങ്ങൾക്കും യാതനകൾക്കും നടുവിലും നമ്മൾ കൂടെക്കരുതുന്നത്. രാത്രിയിലൂടെ നടക്കുമ്പോൾ നമ്മൾ വീഴ്ത്തുന്ന നിഴലുകൾ, വെളിച്ചത്തിലാണ് നമ്മൾഎന്നതിന്റെ മാത്രം തെളിവല്ല. യാത്രയിലെ ഓരോ ചുവടും ഓരോ തിരിവും,പ്രതിസന്ധികളെ അതിജീവിച്ചു നിൽക്കുന്നContinue Reading