ആമിനപ്പടി
ആമിനപ്പടിയിൽആമിനാടെ വീടില്ല.ആമിനാടെ ബന്ധുക്കളില്ല.ഫോട്ടോകളില്ല.വോട്ടർപ്പട്ടികയിലോആധാർ കാർഡിലോസ്കൂൾ രജിസ്റ്ററിലോഅമിനയെന്നൊരുത്തിഉണ്ടായിരുന്നതിന്റെ തെളിവുകളില്ല. എന്നിട്ടുംബസ് കണ്ടക്ടർമാർ ഇന്നും വിളിക്കും: “ആമിനപ്പടി…ആമിനപ്പടി…”……..ഒരു സാധ്യത: ഒരു കാലത്ത് അവിടെയൊരുടെയ്ലർ ഷോപ്പ്ഉണ്ടായിരുന്നിരിക്കാം.തുന്നൽ മെഷീന്റെ പെഡൽ ചവിട്ടിക്കൊണ്ടിരുന്നൊരു പെണ്ണൊരുത്തി,അവൾ ജനാലയിലൂടെപുറത്തേക്ക് നോക്കുന്നുണ്ട്.അവളുടെ പേര് ആമിനക്കുട്ടി. അല്ലെങ്കിൽ അല്ല. മറ്റൊരു സാധ്യത: ആമിനയെന്നൊരുവൾഒരിക്കലും ഉണ്ടായിരുന്നില്ല.ആദ്യം പേര് വന്നു.പിന്നെ അതിന് ചുറ്റും ഒരുവളെആളുകൾ സങ്കൽപ്പിച്ചെടുത്തു. വൈകുന്നേരങ്ങളിൽ ടീസ്റ്റാളിൽഒത്തുചേരുന്ന മൂന്ന് വൃദ്ധന്മാർക്ക്ഇതിനെക്കുറിച്ച് രണ്ട് കഥകളുണ്ട്. ഒന്നാമൻ പറയും: “ലവളൊര് ഓടാമ്പലാർന്ന്.” രണ്ടാമൻ പറയും: “അല്ല, സിനിമേൽContinue Reading





















