കവിത (Page 12)

1പനിപിടിച്ച്ഉറങ്ങിക്കിടന്നൊരുച്ചനനവുള്ളിലകളെവകഞ്ഞു മാറ്റികാറ്റൂതി ജനാല തുറന്ന്എൻ്റെ നഗ്നതയിലേക്ക്ഉറ്റുനോക്കുന്നു. ഉടലിലാകെ വേരില്ലാത്തനീരാവിമരങ്ങൾ. 2സ്വപ്നത്തിൽവെയിൽ വന്ന് എന്നെ വിളിക്കുന്നു. പോകാം ഇരുട്ട് പരക്കും മുമ്പ്നീയീനഗരം കടക്കണം. ദാഹിച്ചു വലഞ്ഞവൻ്റെതൊണ്ടക്കുഴിയിലേക്ക്ഇന്നത്തെ സൂര്യൻ അസ്തമിക്കും നമുക്കതിനെ ചക്രംകണ്ടുപിടിക്കുന്നതിനും മുമ്പുള്ളഒരു കാലത്തിലൂടെ തള്ളി നിരക്കിഈ മരവിച്ച നഗരത്തിൻ്റെകിഴക്കുകൊണ്ടുവെയ്ക്കണം. ഉഷ്ണപ്പുണ്ണു ബാധിച്ചരാജ്യത്തിന് മുകളിലൂടെസുര്യനെ അമണ്ടം* കെട്ടി കടത്തണം. പകയുടെ വെടിക്കെട്ടിൽചിതറിപ്പോയ കുഞ്ഞുങ്ങളുടെകരച്ചിൽ പണ്ടൊരു രാജ്യമായിരുന്നു. 3ഇരുട്ട് ജീവിതത്തിന്‍റെ മറ്റൊരു പേരാണ്. വിശന്നു മരിച്ചവന്‍റെ ഒടുക്കത്തെ പിടച്ചിലിൽനിറമില്ലാത്തൊരുനിസ്സഹായതയാണ് ഇരുട്ട്. ഇരുട്ടിന്‍റെ നിറംContinue Reading

പെട്ടെന്ന് മരിച്ചു പോകുന്നഒരു മനുഷ്യന്റെഏത് വാക്കായിരിക്കുംപറയാനാകാതെ നാക്കിൽഉറച്ചു പോയിട്ടുണ്ടാവുകആർക്ക് വേണ്ടിയുള്ളപുഞ്ചിരിയാകുംവിടരാനാവാതെ ചുണ്ടിൽ വാടിപ്പോയിട്ടുണ്ടാകുകആരിലേക്ക് എത്താനുളളകൊതിയാകുംകാലുകളിൽ നിശ്ചലമായിതളർന്നു പോയിട്ടുണ്ടാവുകഎന്തിലേക്ക് നീട്ടിയ മോഹമാകുംകൈകളിൽ നിവരാതെചുരുണ്ട്പോയിട്ടുണ്ടാവുക! മരിച്ചുപോയ ആരുടെയോതുടർ ജീവിതമാകാം ഞാനിപ്പോൾ ജീവിക്കുന്നുണ്ടാകുകഇന്നലെ അസ്തമിച്ചസൂര്യന് പകരംഇന്ന് സൂര്യൻ ഉദിച്ചത് പോലെആരോ കാണാൻ കൊതിച്ചകാഴ്ചയാകാംഞാൻ കാണുന്നുണ്ടാവുകആർക്കോ പറയാൻകഴിയാതെ പോയ വാക്കുകളാകാംഎന്റെ നാക്കിൽ കുമിളകൾ പോലെപൊങ്ങിഒടുങ്ങുന്നുണ്ടാകുകമുൻപ് ആരോ ആരിലേക്കോ നീട്ടിയ കാലുകളുടെ ദൂരമാകുംഞാനിപ്പോൾ നടക്കുന്നുണ്ടാകുകമറ്റാരോ ആർക്കോനൽകാൻ കൊതിച്ചപ്രണയമാകുംഎന്നിലിപ്പോൾ പൂവിടുന്നുണ്ടാവുക ഞാൻ മരിച്ചാൽ,എനിക്ക് പൂർത്തിയാക്കാൻകഴിയാതെ പോയതിനെപൂരിപ്പിക്കാൻമറ്റൊരാൾ എവിടെയോജനിക്കുമായിരിക്കാംകൊഴിഞ്ഞ ഇലകൾക്ക്Continue Reading

കഴിഞ്ഞ രണ്ടരപതിറ്റാണ്ട് കാലമായിഎൻ്റെ പ്രധാന പണിഅവളെ സാമ്പാറുവെയ്ക്കാൻ പഠിപ്പിക്കലാണ് വെണ്ടയ്ക്ക മുതൽ മുരിങ്ങയ്ക്കവരെഒരുമാതിരിയെല്ലാ പച്ചക്കറികളുംവെട്ടിനുറുക്കി വേവിക്കുംകുക്കറിൽ കിടന്ന് തുവരപ്പരിപ്പ്രണ്ട് വട്ടം കൂവുംരണ്ടരപതിറ്റാണ്ടിനിടയിൽഎത്രതരം സാമ്പാർ പൊടികൾഞങ്ങൾ പരീക്ഷിച്ചുആരോ അവൾക്കൊരുപൊടിക്കൈ പറഞ്ഞു കൊടുത്തു:ഉണക്കച്ചെമ്മീൻ പൊടിച്ചു ചേർത്താൽസാമ്പാറിന് രുചി കൂടുമത്രെ!ഞങ്ങടെ അടുക്കളയിൽസ്വത്വം നഷ്ടപ്പെട്ട സാമ്പാർ തിളച്ചു തിളച്ച്നിലയില്ലാകയത്തിൽ കൈകളിട്ടടിക്കുന്നു.ഓരോ വട്ടവും പരാജയപ്പെടുമ്പോൾഅവള് ആത്മഗതം ചെയ്യുന്നു:“ മുസ്ലിമീങ്ങൾക്ക് സാമ്പാറ് വഴങ്ങത്തില്ല.” 0 അന്നേരം ഞാൻസീനത്തമ്മായിൻ്റടുക്കളേലിരുന്ന്ഉള്ളി തൊലിക്കുകയോചേമ്പ് ചുരണ്ടുകയോ ആയിരിക്കുംഅന്നേരം അമ്മായിമല്ലീം മുളകും തേങ്ങേംവറുത്തരയ്ക്കുകയാവുംഞാൻ ജനിക്കണേനും മുമ്പ്,ഏർവാടീലുറൂസിനുപോയിപണ്ടാറടങ്ങിയContinue Reading

കണ്ടുകണ്ടിരിക്കെഅത്രയും നേരം നിവര്‍ന്നു നിന്നിരുന്നഒരു മരം കടപുഴകി വീഴും. കണ്ടു കണ്ടിരിക്കെഅത്രയും ഔദ്ധത്യം പുലര്‍ത്തിയിരുന്നഒരു കുന്ന് മണ്ണിടിഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെഅത്രയും കണ്ണുചിമ്മിക്കാണിച്ചിരുന്നഒരു നക്ഷത്രം ഇരുട്ടിലെങ്ങോ വീഴും. കണ്ടു കണ്ടിരിക്കെഅത്രയും വേഗത്തിലോടിയിരുന്നഒരു ബസ് തലകുത്തിവീഴും. കണ്ടു കണ്ടിരിക്കെനിരത്ത് മുറിച്ചു കടന്നിരുന്നഒരു യുവാവ് കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെചിറകടിച്ചു പറന്നിരുന്നഒരു കാക്ക വൈദ്യുതിക്കമ്പിയില്‍ത്തൊട്ടു വീഴും. കണ്ടു കണ്ടിരിക്കെആകാശത്തു വട്ടം കറങ്ങിയിരുന്നഒരു വിമാനം ചിറകു കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെആകാശമൊലിച്ചു മഴ വീഴും.വെയിലുംContinue Reading

കടുദുരിതക്കടലലമേൽ ഞാനൊരുചിരിയാലില മേലൊഴുകുന്നുഅച്ചിരി പൊട്ടിവിരിഞ്ഞിട്ടല്ലോമൂവേഴുലകു പിറക്കുന്നൂമിന്നൽ ചിരിയുടെ കന്നൽ കതിരുക –ളാദിമകന്ദം പുണരുന്നുആദിപുരാതനതാമസപിണ്ഡമൊ-രാദിസ്ഫോടനമേൽക്കുന്നൂആ വിസ്ഫോടമനന്തതരംഗ-ച്ചുഴികളിലേറിപ്പടരുന്നൂഅതിഘനതാപതരംഗാവലികളി-ലത്ഭുതകണമുരുവാകുന്നൂകണതതി മേളി, ച്ചണുതതി മേളി-ച്ചുരുവം കൊൾവു പദാർത്ഥങ്ങൾരാസഗഭീരവിലോലവിചേഷ്ടക –ളാദിമതാരാവ്യൂഹങ്ങൾഅയുതായുതബഹുവ്യൂഹാവലികളി –ലത്ഭുതഭാസ്കരബിംബങ്ങൾഅതിരയമവയെച്ചുറ്റിപ്പോകു-ന്നതിശയഗ്രഹനവലോകങ്ങൾഅവയുടെ ഘനതപകേന്ദ്രം ചുറ്റി –തണുവെഴുമാദിമഗഗനങ്ങൾഇടിമിന്നൽ ചുഴി ചുറ്റിച്ചിതറി –ക്കൊടുമഴ പെയ്ത യുഗാന്തത്തിൽതണുതണുകരുണാജലനിധി- നടുവിൽജൈവസരോരുഹജനിപുടമിടയിൽഇടിപടമിന്നലിലിടചേർന്നുരുവാ-യാദിമജീവൽസ്പന്ദങ്ങൾ… കടുദുരിതക്കടലലമേൽ ഞാനൊരുചിരിയാലിലമേലൊഴുകുന്നുഅച്ചിരി പൊട്ടിവിരിഞ്ഞിട്ടല്ലോമൂവേഴുലകു പിറക്കുന്നൂContinue Reading