കഥ (Page 19)

“മേരിക്കുട്ടിയുടെ ഒറ്റപ്പാളി ജനൽ” എന്ന പ്രയോഗം എന്നും ഗ്രാമത്തിൻ്റെ ഉൾത്തടങ്ങളിൽ ഉയർത്തുക ആകാംക്ഷയാണ്.പണ്ട് അതൊരു സത്യവും, ഇന്ന്, വഴി വീതികൂട്ടിക്കൊണ്ടുള്ള പട്ട ണവത്കരണം മേരിക്കുട്ടിയുടെ വീടുതന്നെ ഒരു ഗതകാല സ്മൃതിയാക്കി മാറ്റിയപ്പോൾ, അതൊരു സജീവമായ മിത്തും.ഗ്രാമത്തിലെ കവലയിൽ സംഭവങ്ങൾക്ക് കാലങ്ങളായുള്ള ഏക ദൃക് സാക്ഷിയായിരുന്നു മേരിക്കുട്ടി.എപ്പോഴും തൻ്റെ വീടിൻ്റെ മുകളിലെ നിലയുടെ അടച്ചുകെട്ടിയ വരാന്തയിലെ ഒറ്റപ്പാളി ജനലിൽ, കപ്പലിലെ കപ്പിത്താനെപ്പോലെ ഇമചിമ്മാതെ, സാകൂതം വീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്ന, മേരിക്കുട്ടിയുടെ മുഖം ഗ്രാമീണർക്ക്Continue Reading

രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു.ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു.ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു.പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന- കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍, ‘The Sine Cosine and Multiple signsoft at a tangent makes meContinue Reading

ലിയനഗേ അമരകീര്‍ത്തിവിവ: എ.കെ.റിയാസ് മുഹമ്മദ് വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ ഒരു സ്ത്രീയെ കണ്ടെത്തി തരാനായി ചേച്ചിക്ക് ഞാനൊരു സന്ദേശയമയച്ചു. മൂന്നു നാലു മണിയാകുമ്പോള്‍ ലക്ഷ്മി പോയിടുമെന്നതാണ് അതിനുള്ള പ്രധാനകാരണം. ലക്ഷ്മിയുടെ മകള്‍ക്ക് കുഞ്ഞ് പിറന്നതു തൊട്ടാണ് വീട്ടിൽ പോകാന്‍ അവള്‍ തിരക്കു കൂട്ടുന്നത്. അതില്‍പിന്നീട് തേങ്ങ ചിരവുന്നതിന് പകരം തേങ്ങ ചുരണ്ടാന്‍ തുടങ്ങിയിരുന്നു. “ഈ തേങ്ങാച്ചമ്മന്തി കഴിക്കാന്‍ പോലും മുള്‍ക്കരണ്ടിയും കത്തിയും വേണം” എന്നു പറഞ്ഞ സംഭവം പോലും നടന്നത്Continue Reading

അന്നത്തെ അവധിക്കാലങ്ങൾക്ക് പറങ്കിമാങ്ങയുടെ മണമായിരുന്നു… പരീക്ഷ കഴിഞ്ഞാൽ പിന്നെ ഇല്ലം കാട്ടിൽ കശുവണ്ടി പൊട്ടിക്കാൻ പോകും. ഇല്ലത്തിന്റെ അടുത്തുള്ള കാടായതുകൊണ്ടാണ് അതിനു ഇല്ലം കാടെന്നു പേരുവന്നത്.അവിടെ ഒരു അമ്പലവും ഉണ്ട്.. ഇല്ലം കാട് മുഴുവൻ പറങ്കിമാവാണ്..ചുകപ്പും മഞ്ഞയും പറങ്കിമാങ്ങകൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്… ” എടുത്തൂ ആ പെണ്ണ് ?അവൾടെ ഒപ്പം മോളും ഒന്നും പൊക്കൊളു ട്ടാ..” എല്ലാം നാട്ടുകാർ കൊണ്ടുപോകുകയാണെന്നും ഇത്തവണ വിറ്റാൽ കിട്ടുന്ന കാശുകൊണ്ട്Continue Reading

പാതി നിറച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ വലിച്ചു കുടിക്കുന്നതിനിടയിൽ, മുന്നിലൊരു മുരടനക്കം കേട്ട് താര തലയുയർത്തി. ബിട്ടു, ആർക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനില്ലാത്ത, തെരുവിലെ അഴുക്കുചാലിൽ വളർന്ന ഒരു ഭീകരൻ നായ!! വിളറി പിടിച്ചോടുന്ന കുട്ടികളും പാതിരാത്രിയിൽ ഒറ്റയ്ക്ക് വരുന്ന യാത്രികരുമാണവന്‍റെ പ്രധാന ഇര. അവന്‍റെ കടിയേല്ക്കാത്ത നാട്ടുകാർ വിരളം. ആ ഭ്രാന്തൻ നായയെ കൊല്ലാൻ പലരും പലതവണ ശ്രമിച്ചതാണ്. പക്ഷെ എല്ലാവരെയും കബളിപ്പിച്ചവൻ എപ്പോഴും രക്ഷപ്പെടും. ഇപ്പോഴിതാ, തന്‍റെ മുന്നിൽ,Continue Reading