കഥ (Page 17)

കബനിനദിക്ക് വയനാടൻ അതിർത്തി കടക്കാൻ സത്യം പറഞ്ഞാൽ അരമണിക്കൂർ പോലും വേണ്ട.പ്രയാണമാർഗ്ഗത്തിൽ അവളെ പിടിച്ചു നിർത്തുന്നതിൽ പാറക്കൂട്ടങ്ങൾക്കും വളവുകൾക്കും മുളങ്കാടുകൾക്കും നല്ല പങ്കുണ്ട് !കരയോട് ചേർന്ന് ചിലയിടങ്ങളിൽ കടമ്പുമരങ്ങൾ പൂത്തു നിൽക്കുന്നതു കാണാം.മല്ലിച്ചപ്പ് മണക്കുന്ന ഗ്രാമങ്ങളും ചോളവയലുകളും കണ്ടു തുടങ്ങും മുമ്പേ, കരിമണ്ണിൽ വിതറിയ മുത്താറിപ്പാടങ്ങൾ വല്ലപ്പോഴും എത്തി നോക്കിപ്പോവും .ഋതുക്കൾ മറക്കാത്ത സൂര്യകാന്തിത്തോട്ടങ്ങളും പുഴയി റമ്പുകൾക്ക് പച്ചകുത്തുന്ന ഇഞ്ചക്കാടുകളും പിന്നിട്ട് പുഴ വീണ്ടും ഗതിവേഗ മാർജ്ജിക്കുന്നു.കയങ്ങളിൽ ആരുടേയും കണ്ണിൽപ്പെടാതെContinue Reading

ഉറഞ്ഞു കട്ടിയായ തടാകവും വീടുകളുടെ മേല്‍ക്കട്ടികളില്‍ നിന്ന് ചുറ്റോടുചുറ്റും പല നീളത്തില്‍ തൂങ്ങിനില്‍ക്കുന്ന ഹിമസൂചികളും വെള്ളപുതച്ച് മയങ്ങിക്കിടക്കുന്ന കാറുകളും എതിര്‍ വീട്ടിലെ തോട്ടത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഐസ് സ്കേറ്റിംഗിനുള്ള റിങ്കുമൊക്കെയായി അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം -നഗരവും- ദിവസങ്ങളായി ശീതക്കാറ്റിലും മഞ്ഞുമഴയിലും മരവിച്ച് നിൽക്കുകയാണ്. ഏതാനും ദിവസത്തേയ്ക്ക് കൂടി ഇത് തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. വിവേകിനോടൊപ്പം മിനിഞ്ഞാന്ന് രാവിലെ മനോഹരന്‍ വന്നിറങ്ങിയപ്പോഴും വെളുത്ത മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവേക് അജിയുടെ സുഹൃത്താണ്. സ്കൂള്‍ കാലം തൊട്ട് എന്‍റെContinue Reading

ഉദയത്തിന് മുൻപേതന്നെ കുന്ത പാറപ്പുറത്തുണ്ടാകും. കുളത്തിന് ചുറ്റും കാണുന്ന പൊന്തകൾക്കപ്പുറം പരന്നുകിടക്കുന്ന പാടം. അതിനുമപ്പുറം അവ്യക്തമായി തെങ്ങിൻ തോപ്പുകൾ. അവിടെയാണ് അവസാനമായി സൂര്യനെ കാണുക! കടൽക്കരയിലെ അസ്തമയം കുന്തക്കു പരിചിതമല്ല. അയാളുടെ കടലും കരയുമെല്ലാം കുളമാണ്. ചെങ്കല്ലും കരിമ്പാറയും തിങ്ങിയ ഉറപ്പുള്ള കരയിൽ നിന്നും പാടത്തേക്ക് ഇറങ്ങുന്നിടത്താണ് കുളം. ചുറ്റും ചിതറിപ്പരന്നു കിടക്കുന്ന പാറകൾ. അവിടെ കിടന്നാൽ രാത്രി നിലാവിനെയും നക്ഷത്രങ്ങളെയും കണ്ടുറങ്ങാം. ഇരുട്ടിയാൽ പലരും അവിടെ വന്നിരിക്കും. അത്യാവശ്യംContinue Reading

പുറത്തേക്കൊഴുകാൻ തയ്യാറായി നിൽക്കുന്ന കണ്ണീർ, മേശപ്പുറത്ത് നിന്നും ചുരുട്ടിയെടുത്ത ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്ത്, വിതുമ്പാനോങ്ങിയ ചുണ്ടുകൾ ബലമായി അമർത്തി വെച്ച് സ്മൃതി ഒരിക്കൽ കൂടി പറഞ്ഞു. “ദയവ് ചെയ്ത് കേസ് പിൻവലിച്ചു തരണം.” അവളുടെ കണ്ണുകളെ അധിക നേരം നോക്കാനാവാതെ , കറുത്ത ഫ്രെയിമുള്ള കണ്ണട വലത് കൈകൊണ്ട് ഒതുക്കി വെച്ച്, ധനേഷ് കമ്പ്യൂട്ടറിലെ അക്കങ്ങളെ പലപല കളങ്ങളിലേക്ക് മാറ്റിയിട്ടു. കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കിയപ്പോഴാണ് അവളുടെContinue Reading

1 – അയഥാർത്ഥങ്ങൾ രാത്രി കുട്ടു കരയുന്നതു് കേട്ടു. മുറ്റത്തു് ഇരുട്ടിലിറങ്ങി ഞാനവനെ വിളിച്ചു. മഞ്ഞുപെയ്യുന്നു. കാട്ടിൽ നിലാവു് നിഴലുപോലെ. നേരം വെളുത്തിട്ടും അവൻ വന്നില്ല. പകലും കണ്ടില്ല, രാത്രിയും വന്നില്ല. അവനങ്ങനെയാണ്. ഒരുനാൾ അപ്രത്യക്ഷനായി രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ, പ്രതീക്ഷകൾ മങ്ങവേ അവനെത്തും. ഭാര്യ വല്ലാതെ ഉൽക്കണ്ഠപ്പെട്ടു. അവർ ഇതിലേ നടപ്പുണ്ട്, അവൾ ഭയത്തോടെ പറഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു, പകൽ നാമില്ലാത്തപ്പോൾ അവൻ പതുങ്ങിവരുന്നുണ്ടാകും, രാത്രി നാമുറങ്ങുമ്പോഴും. കുട്ടു ഒരുContinue Reading