കഥ (Page 9)

യാത്രാരേഖകൾ ഉറപ്പുവരുത്തി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുമ്പോൾ പരിചയം ഭാവിച്ചുകൊണ്ട് ഒരു പ്രായമായ അപരിചിതമുഖം അടുത്തെത്തി. “കോഴിക്കോട്ടേക്കാണോ?” വ്യക്തമായ ഒരുത്തരം നല്കുന്നതിനു മുന്നെത്തന്നെ കയ്യിലെ അമിതഭാരമൊതുക്കിവെച്ച ബാഗുകളെ വലിച്ചൊതുക്കാൻ ശ്രമിച്ച് പരവശനായി അടുത്ത ചോദ്യം: “നിങ്ങൾടെ കയ്യിൽ ലഗേജൊന്നുമില്ലേ?” നീരസം പുറത്ത് കാണിക്കാതെ ഉത്തരം “ഇല്ല” എന്ന വാക്കിലൊതുക്കി. “ദീർഘകാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവാ.. ഉപേക്ഷിച്ച് പോവാൻ കഴിയാത്ത ചിലത് അടുക്കിപ്പെറുക്കിവെച്ചപ്പോൾ തൂക്കം, അനുവദിച്ചതിലും അധികായി. ഒന്ന് സഹായിച്ചിരുന്നെങ്കിൽ.. “ ഭവ്യതയോട് കൂടിയContinue Reading

പട്ടാളക്യാമ്പിലെ ജാഗ്രതാസൈറൺ പോലെ അലാറം അലമുറയിട്ടു. അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്യാണം കൂടണം.അതിലുപരി, നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം. കാര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ. അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി. തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയContinue Reading

ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം. വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്. “ജമീലാ വേർ ആർ യു?” ‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം: “ജൽദിContinue Reading

“ൻ്റെ ലീവ് ശരിയായി, ഉമ്മാക്കെന്താ കൊണ്ടുവരേണ്ടത്?”പ്രായാധിക്യത്തിന്റെ അസ്ക്യതകളെ പേറിക്കഴിയുന്ന മാതൃത്വത്തിൻ്റെ, ചെവിയോട് ചേർത്തുവെച്ച ഫോണിൽ തൻ്റെ മകൻ, വിദൂരതയിൽനിന്ന് ഏറെ കേൾക്കാൻ കൊതിച്ച സന്തോഷവാർത്തയറിയിച്ചപ്പോൾ ആ മാതൃഹൃദയത്തിന് ആഹ്ലാദിക്കാതിരിക്കാനായില്ല. “ഇക്കൊന്നും വേണ്ട! കണ്ണടയുന്നതിന് മുന്നെ ൻ്റെ മോനെയൊന്നു കണ്ടാൽ മതി” എന്ന സ്നേഹഭാഷണത്തിലൊതുക്കുകയും “ഹോജ രാജാവായ തമ്പുരാനേ, ൻ്റെ മോനെ ഒരെടങ്ങേറും കൂടാണ്ട് ഇങ്ങെത്തിക്കണേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിനിടയിൽ കയറൂരി വന്ന ആരുടെയോ പശു പറമ്പിലെ തെങ്ങിൻതൈ കടിച്ചു തിന്നുന്നത്Continue Reading

ഏത് നിമിഷവും പറന്നുയരാൻ ചിറകുവിരിച്ച് നിൽക്കുന്ന വിമാനത്തിൻ ചില്ലുകാഴ്ച്ചകളിൽ മുഴുകിയ പ്രകാശന്‍റെ മനം നിറയെ ഹൈഫ എന്ന പെൺകുട്ടിയായിരുന്നു; അവളോടുള്ള സ്നേഹവും കൃതജ്ഞതയുമായിരുന്നു. ഹൈഫയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അയാളുടെ ഇന്നത്തെ യാത്ര തന്നെ സംഭവിക്കില്ലായിരുന്നു. ഒരു പക്ഷേ, തനിക്കിന്ന് യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ലെങ്കിൽ..!? അകലെ, റൺവേയിൽ ശരവേഗം പറന്നിറങ്ങിയ വിമാനത്തോടൊപ്പം ആ ചോദ്യം അയാളുടെ ഹൃദയത്തിൽ തറച്ചു. അതിനൊരേയൊരു ഉത്തരമേ തനിക്കുള്ളൂവെന്ന് തിരിച്ചറിയവേ മിഴികൾ നിറഞ്ഞു. ആ തിരിച്ചറിവ് പ്രകാശനെContinue Reading