നോവൽ (Page 8)

പ്രഭാതം. ഒട്ടകത്തിൽ കയറുമ്പോൾ ശലമോൻ അകലേക്ക് നോക്കി. ആകാശത്തിന്റെ നിറം ചുവപ്പാണ്. അയാൾ പുഞ്ചിരിച്ചു. ആകാശം ചുവന്നാൽ മരുഭൂമി ശാന്തമാണെന്നാണ് ബിദവികളുടെ വിശ്വാസം. അന്ന് മരുക്കാറ്റിന് ഭ്രാന്തിളകില്ല. വെള്ളമൂക്കൻ നടന്നു. അവന്റെ പിന്നാലെ മറ്റ് ഒട്ടകങ്ങളും. തരിശുഭൂമിയിലെ നരകയാതനകൾ അവർ മറന്നു.കുറെ ദൂരം പിന്നിടുമ്പോൾ അവയെല്ലാം സംഭവിച്ചതാണോ എന്ന് പോലും സംശയിക്കും. ഒടുവിൽ ഒരു ദുസ്വപ്നത്തിന്റെ പൊട്ടും പൊടിയും മാത്രം അവശേഷിക്കും. ഉൽക്കടവ്യഥകളിൽ നിന്ന് ഫാത്തിമയും മോചിതയായി. പക്ഷേ, ദുരനുഭവങ്ങൾContinue Reading

സ്വാസ്ഥ്യത്തിന്റെ ദിനരാത്രങ്ങൾ ഒന്നൊന്നായ് അടർന്നു വീണുകൊണ്ടിരുന്നു. എങ്ങോട്ടും തനിച്ചാക്കാതെ അവൾ കൂടെയും. അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, എല്ലാം അറിയുന്നവളായിട്ടും അവൾ തന്നോട് ഒന്നും ചോദിച്ചിട്ടില്ല, അഥവാ ചോദിക്കുന്നില്ല എന്നത്. ഒടുക്കം ആ മൗനത്തെ മുറിച്ചുകളയാൻതന്നെ തീരുമാനിച്ചുറച്ചു. മടിയിൽ മുലകുടിച്ചുറങ്ങുന്ന കുഞ്ഞിനെ കിടക്കയിൽക്കിടത്തിയിട്ട് അവളെ നോക്കി നോട്ടങ്ങൾ തമ്മിലിടഞ്ഞു, അന്നേരമത്രയും അവൾ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഉറപ്പായും തന്റെ മനസ്സ് വായിക്കപ്പെട്ടിരിക്കുന്നു. ആ കണ്ണുകളുടെ നിഗൂഢതയെ നേരിടാനാവാതെ മെല്ലെ കണ്ണുകൾ താഴ്ത്തി, കളവ് പിടിക്കപ്പെട്ടContinue Reading

ജോഫിലേക്കുള്ള മരുപ്പാതയിൽ ഹാറാത് മല യാത്രക്കാരുടെ പേടിസ്വപ്നമായി. മലയോരത്തെ മണൽച്ചുഴിയെ പാതാളത്തിലേക്കുള്ള വഴിയെന്നാണ് അറബികൾ പറഞ്ഞിരുന്നത്. കാരണം അവിടെ നിപതിച്ചവരെ പിന്നീട് ആരും തന്നെ ജീവനോടെ കണ്ടിരുന്നില്ല. അവർ മരണത്തിന്‍റെ ഏതോ അറകളിലാണ് ചെന്നുചേർന്നത്. പക്ഷേ, അവർ ജീവനോടെ ഉണ്ടെന്ന് ബിദവികൾ മാത്രം ഉറച്ചു വിശ്വസിച്ചിരുന്നു! രാത്രിയിലെ നിശബ്ദതയിൽ പ്രാണൻ മരവിപ്പിക്കുന്ന നിലവിളികൾ അവർ കേട്ടു. എന്നാൽ യാത്രക്കാർ പിന്നെയും ആ ചുഴിയിലേക്ക് താഴ്വരയിലേക്ക് പൊയ്ക്കൊണ്ടിരുന്നു കശാപ്പുശാലയിലേക്ക് പോകുന്ന ആടുകളെContinue Reading

നേരം ഇരുട്ടിത്തുടങ്ങി. തണുപ്പകറ്റാൻ മരുപ്പച്ചയിലെമ്പാടും തീക്കുണ്ഡങ്ങൾ ഉയർന്നു. കൂടാരങ്ങൾക്ക് മുമ്പിൽ ചൂടും വെളിച്ചവും പടർന്നു. ശൈഖിൻ്റെ കൂടാരത്തിന്റെ മുമ്പിലും ഒരുഅഗ്നികുണ്ഡം എരിഞ്ഞിരുന്നു.കാവൽക്കാർ കാതോർത്തു. കൂടാരത്തിൽ നിന്ന് ഒറ്റക്കമ്പിനാദം കാറ്റിനെപ്പോലെ മൂളൂന്നുണ്ട്. പേർഷ്യൻ ജമുക്കാളത്തിൽ ചാരിക്കിടന്ന നാട്ടുപ്രമാണിമാരുടെ വിരലുകൾ ആ രാഗത്തിന് താളം പിടിച്ചു. സ്വർണ്ണത്തളികയിൽ വിശിഷ്ട ഭോജ്യങ്ങളുമായി ഇടക്കിടെ പരിചാരകർ വന്നുപോയിരുന്നു. ശരറാന്തൽവെളിച്ചത്തിൽ ഈത്തപ്പഴങ്ങൾ രത്നങ്ങളായി. പരിചാരകർ പാനിയം പകർന്നുകൊണ്ടിരുന്നു. കൂടാരത്തിലെ വായുവിൽ മരക്കറയുടെ എരിയുന്ന മണം പോലെ കുന്തിരിക്കംContinue Reading

ഉദയത്തിനു മുമ്പേ ക്വാതിലെ ദാസർ പുറപ്പെട്ടു. അരുണോദയം ദൃശ്യമായപ്പോൾ അവർ ഒട്ടകത്തിനു മുകളിൽ നിന്ന് ഇറങ്ങി സൂര്യദേവനെ സാഷ്ടാംഗം പ്രണമിച്ചു. ആകാശം ഒട്ടകത്തിന്റെ അകിടു പോലെ ചുരന്നിരുന്നു. പാൽവെളിച്ചം മരുഭൂമിയിൽ പതിച്ചു. മരുപ്പരപ്പ് പ്രഭാതമഞ്ഞിൽ ധവളാഭമായി. അറബികളുടെ യാമപ്രാർത്ഥനകൾ വാനിലേക്ക് ഉയർന്നു.ശലമോന്റെ കണ്ണുകൾ തിളങ്ങി.വെളിച്ചം എത്രയോ ഇമ്പമുള്ളതാണ്. സൂര്യനെ കാണുന്നതു കണ്ണിനു അതീവ പ്രീതികരവും. ഹൃദയത്തിൽ പ്രതീക്ഷയുടെ ഒരു പൊൻ കിരണം പതിഞ്ഞാൽ മതിയാകും മനസ്സിലെ ഘോരന്ധകാരം മാറാൻ. ഉദയംContinue Reading