യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 15 – ജിന്ന്
പ്രഭാതം. ഒട്ടകത്തിൽ കയറുമ്പോൾ ശലമോൻ അകലേക്ക് നോക്കി. ആകാശത്തിന്റെ നിറം ചുവപ്പാണ്. അയാൾ പുഞ്ചിരിച്ചു. ആകാശം ചുവന്നാൽ മരുഭൂമി ശാന്തമാണെന്നാണ് ബിദവികളുടെ വിശ്വാസം. അന്ന് മരുക്കാറ്റിന് ഭ്രാന്തിളകില്ല. വെള്ളമൂക്കൻ നടന്നു. അവന്റെ പിന്നാലെ മറ്റ് ഒട്ടകങ്ങളും. തരിശുഭൂമിയിലെ നരകയാതനകൾ അവർ മറന്നു.കുറെ ദൂരം പിന്നിടുമ്പോൾ അവയെല്ലാം സംഭവിച്ചതാണോ എന്ന് പോലും സംശയിക്കും. ഒടുവിൽ ഒരു ദുസ്വപ്നത്തിന്റെ പൊട്ടും പൊടിയും മാത്രം അവശേഷിക്കും. ഉൽക്കടവ്യഥകളിൽ നിന്ന് ഫാത്തിമയും മോചിതയായി. പക്ഷേ, ദുരനുഭവങ്ങൾContinue Reading





















