നോവൽ (Page 9)

ഉദയത്തിന് അൽപം മുമ്പാണ് മരുഭൂമിയിലെ കൂരാക്കൂരിരുട്ട് . അപ്പോഴാണ് രാത്രി ഘനീഭവിക്കുക! ആ ഇരുട്ടിലാണ് ഒട്ടകങ്ങൾ ഉണരുക. പ്രഭാതത്തെ വരവേൽക്കാനായി മൂപ്പനൊട്ടകം മുരണ്ടൂ. കിഴക്ക് വെള്ളകീറുമ്പോൾ ഒട്ടകങ്ങൾ എല്ലാം ഉണർന്നിരുന്നു. ഒട്ടകങ്ങളുടെ പ്രഭാതക്കച്ചേരി തുടങ്ങി. മാനത്ത് വെളിച്ചം സംക്രമിക്കുന്നതിനനുസരിച്ച് അത് കൂടിക്കൊണ്ടിരുന്നു. ആദ്യ സ്വർഗ്ഗകിരണങ്ങളെ വരവേറ്റു. ഒട്ടകക്കുട്ടികൾ ആ കച്ചേരി കേട്ടു. പക്ഷേ, അവ കണ്ണു തുറന്നില്ല. തള്ളമാരുടെ ചൂടുപറ്റി കിടന്നു. സപ്താശ്വങ്ങൾ വലിക്കുന്ന സൂര്യരഥത്തിന്റെ ചക്രങ്ങൾ മെല്ലെയാണ് ഉരുണ്ടത്.Continue Reading

മരുക്കാറ്റ് ഒരു പൂച്ചയെ പോലെയാണ് ഇരയെ തട്ടിക്കളിച്ചിരുന്നത്. അകലേക്ക് വലിച്ചെറിയും. പിന്നെ ഒരു പൂച്ചസന്യാസിയെപ്പോലെ നിശ്ചലനാകും. അപ്പോൾ ഇര ആശ്വസിക്കും. രക്ഷപ്പെടാനായി ചുറ്റും പരതും. ആ നിമിഷം കാറ്റിന്റെ കണ്ണുതുറക്കും. വാലിന് ഒരനക്കം വെക്കും. അത് വായുവിൽ വിജ്രുംഭിതമാകും. ഒരിക്കൽ കൂടി മണൽക്കാറ്റ് ആകാശത്തേക്ക് ഉയർന്നു. ഇരയെ തട്ടിക്കളിക്കാൻ കാറ്റ് വന്നു. എതിർക്കുന്ന ഇര കാറ്റിനെ ആവേശം പിടിപ്പിച്ചിരുന്നു. പക്ഷേ ശലമോൻ ചെറുത്തില്ല. വിധിക്ക് കീഴടങ്ങിയതു പോലെ കണ്ണുകളടച്ചിരുന്നു. മരുക്കാറ്റിന്റെContinue Reading

ഹാരാന്റെ ദ്വാരപാലകൻ തെരുവിലേക്ക് ഇറങ്ങി. അയാൾ തിരക്ക് കൂട്ടിയില്ല. യൂദൻ എവിടെ പോകാനാണ്? ഓടി തളർന്ന അടിമയെ വേട്ടയാടുന്നത് അയാളെ ആവേശം കൊള്ളിച്ചിരുന്നു. കീഴടങ്ങുന്ന ഇരയെ ബന്ധിക്കുന്നതിൽ എന്ത് കേമത്തം? അയാൾ നടന്നു. ശലമോൻ ഓടി. മാനഹാനിയോ ജീവഹാനിയോ ? ഗോത്രപിതാവായ ജോസഫിനെ അയാൾക്ക് ഓർമ്മ വന്നു. തടവറ സൂക്ഷിപ്പുകാരന്റെ ഭാര്യക്ക് പ്രണയം തോന്നി. അവളുടെ ഹൃദയം പനിനീർപ്പൂ പോലെ വിരിഞ്ഞു. ശ്വാസത്തിൽ പരിമളം നിറഞ്ഞു. ജോസഫ് നിരസിച്ചപ്പോൾ അവൾContinue Reading

ഗർഭിണി എന്ന പ്രത്യേക പരിഗണനകളോ, ശുശ്രൂഷകളോ തുടർന്നും സന്ദീപിന്‍റെ വീട്ടിലെ ആരിൽ നിന്നും ലഭിക്കുകയുണ്ടായില്ല. പാത്രം കഴുകലും, തൂത്തുവാരലും തുടങ്ങി ഭക്ഷണം ഉണ്ടാക്കുന്നതൊഴിച്ച് മിക്ക ജോലികളും ആ ദിവസങ്ങളിൽ താനായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ സന്ദീപുമായ് നേർക്കുനേർ വരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുക എന്ന അർത്ഥത്തിൽ അതൊരു രക്ഷപ്പെടലും കൂടിയായിരുന്നു. ഗർഭകാലത്തിന്‍റെ ആ അവസാന നാളുകളിലും പലവട്ടം പരസ്യമായി അപമാനിക്കപ്പെട്ടു. അതിൽ രണ്ടെണ്ണം സ്വയം ചോദിച്ച് മേടിച്ചതും. അതെന്തിനെന്നറിഞ്ഞാൽ നാണം കെട്ടവൾ എന്നേവരുംContinue Reading

രാജകൊട്ടാരവും അന്തപ്പുരവും ശേലാക്കുളവും അസ്മേദേവൂസിന് ഏറെ മധുരിച്ചു.ഉപദേശിക്കാൻ ചുറ്റിനും മന്ത്രിമാർ …ഊഴം കാത്തു നിൽക്കുന്ന റാണിമാർ ….നേരം പോക്കിന് കന്യകമാർ …. .പക്ഷേ , ന്യായാസനം ഏറെ കയ്ച്ചിരുന്നു. സഹായകരും ഇല്ല. പരാതികൾ തീർപ്പാക്കാൻ രാജാവ് ഏറെ വിയർത്തു. ഉദ്യോഗസ്ഥർ അമ്പരന്നു.ശലമോന്റെ തീർപ്പുകൾ കേൾക്കാൻ സഞ്ചാരികൾ കൊട്ടാരത്തിൽ വരിക പതിവായിരുന്നു. അവർ രാജാവിനെ തുറിച്ചു നോക്കി. ശലമോൻ്റെ പ്രേതമാണോ ന്യായാസനത്തിൽ ഇരിക്കുന്നത്?രാജാവിൻ്റെ ജ്ഞാനം മന്ദിഭവിച്ചതിൽ പണ്ഡിതനായ ഹേമാൻ ഖിന്നനായി. വർഷങ്ങൾക്ക്Continue Reading