നോവൽ (Page 7)

ഇതെങ്ങോട്ടേക്കാണ് പോയത്? കാത്തിരുന്ന് വേരുപിടിച്ചു. ഇനി ഒരുപക്ഷെ ഉടനെയൊരു ഒരു വരവുണ്ടായില്ലെന്നും വരാം…എന്നാലും ഇതിത്തിരി കടുത്തുപോയ്അമുദത്തിന്റെ വീട്ടുകാർ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവും, അത് ഉറപ്പാണ്, ആ ബന്ധം അദ്ദേഹം തുടരുകയും ചെയ്തു. അല്ലാതിരുന്നെങ്കിൽ “എന്റെ അമ്മയുടെ സഹോദരിയുടെ മകൻ” എന്ന് അന്നൊരിക്കൽ ഒരാളെ പരിചയപ്പെടുത്തില്ലായിരുന്നല്ലോ…ഇങ്ങ് വരട്ടെ! അടുക്കളപ്പുറത്ത് കുറേനേരമായ് വട്ടമേശ സമ്മേളനം. ജഡ്ജിയും, വക്കീലന്മാരും എല്ലാം ഹാജരുണ്ട്.ആ ശബ്ദം… എത്ര രസമാണത്.അങ്ങോട്ടേക്ക് ശ്രദ്ധിക്കേണ്ടെന്ന് കൊട്ടിയടച്ചിട്ടും ചിലത് തെന്നിത്തൂകി കാതിൽ വീഴുന്നു. “പഠിക്കാൻContinue Reading

ഇതൾ 19 ചോദ്യങ്ങളും ഉത്തരങ്ങളും! കഴിഞ്ഞുപോയ കാലത്തിന്റെ കുരുക്കുകൾ, അവയെ സസൂക്ഷ്മം അഴിക്കേണ്ടതുണ്ടായിരുന്നു.. അതല്ലാതെ ഉത്തരങ്ങളിലേക്കെത്താൻ മറ്റു വഴികളില്ലായിരുന്നല്ലോ . എന്തായാലും ഒന്നുറപ്പായിരുന്നു. ആ കുരുക്കുകൾ അഴിച്ചെത്തുന്നിടത്ത് അവളുണ്ടാവും, താനും. ഇല്ലാതിരുന്നെങ്കിൽ അവളിങ്ങനെ തന്നെ വിടാതെ പിൻതുടരുകയില്ലല്ലോ… ഇതിനിടയിൽ ഒന്ന് പറയാൻ വിട്ടുപോയി എന്റേത് ഒരു മകനാണ് കേട്ടോ…അവൾക്കും ഒരു മകനുണ്ടായിരുന്നു. നിങ്ങൾക്കത് ഓർമ്മയുണ്ടല്ലോ അല്ലേ?അമ്മയെ കാണാതെ, അമ്മയ്ക്കൊപ്പം കളിക്കാതെ “അമ്മാ” എന്നുരുവിട്ട് ഏങ്ങിയേങ്ങി അന്നൊരുദിവസംകരഞ്ഞുതളർന്ന് ഉറങ്ങിപ്പോയവൻ.. അന്ന്, മരണവീട്ടിൽനിന്നുംContinue Reading

നോവൽ അവസാനിക്കുന്നു ആറ്റുതീരത്തെ ഒരു മണിമന്ദിരത്തിലാണ് അക്സ പാർത്തിരുന്നത്. ഭർത്താവ് അസര്യ ദാനിലെ പ്രഭുവായിരുന്നു. അയാൾ ഭാര്യയെ നെഞ്ചോടു ചേർത്തു . അവളുടെ മനസ്സിലെ മഞ്ഞ് ഉരുകി. സങ്കടങ്ങളെല്ലാം അവൾ മറന്നു. വടക്കൻ കലാപത്തിൽ അസര്യ യെറോബയാമിനെ പിൻതുണച്ചു. യുദ്ധത്തിനു സേനയെ വിളിച്ചു കൂട്ടാൻ ഒരു ദാസനെ അയച്ചു. അവൾക്ക് ഭയം തോന്നി.“അങ്ങേയ്ക്ക് ശലമോനെ അറിയില്ല, അദ്ദേഹത്തിന്റെ ഹൃദയത്തിന് ആയിരം അറകളാണ്.. “അസര്യ ചിരിച്ചു.ദാൻ സേന തയ്യാറായി. അവർ നഗരത്തിൽContinue Reading

വടക്കൻ പാതയിൽ ഒട്ടകങ്ങൾ നടന്നു. മുകളിൽ കത്തിജ്വലിക്കുന്ന ആകാശം താഴെ മരുഭൂമി വറചട്ടിയായി. മണലിൽ നിന്ന് കൊടും ചൂട് നീരാവി പോലെ പൊന്തി. വഴികാട്ടിയുടെ കാഴ്ച മങ്ങി. അയാൾ കൊമ്പു വിളിച്ചു. ഖുറേഷികൾ യാത്ര മതിയാക്കി താവളമടിച്ചു. യാത്രക്കാർ ആശ്വസിച്ചു. കൂടാരത്തണലിൽ ഒട്ടകങ്ങളെ പോലെ കണ്ണടച്ചുകിടന്നു. പക്ഷേ, ഖുറേഷികൾ മയങ്ങിയില്ല. അവർ ഊഴമിട്ട് കാവലിരുന്നു. യാത്രക്കാരെ പഠിച്ചു. അവരുടെ നടപ്പുകളും എടുപ്പുകളും സൂക്ഷിച്ചു. തലപ്പാവുകളും ചെരുപ്പുകളും നോക്കി. ആഹാരം കഴിക്കുന്നതുംContinue Reading

മരുഭൂമിക്ക് മീതേ കഴുകൻ വട്ടമിട്ടു. എരിയുന്ന ഉച്ചവെയിലിൽ മരുപ്പരപ്പ് ഒരു ചൂളപോലെ ചുട്ടുപഴുത്തു. ജീവകണങ്ങൾ ഓരോന്നായി നീറി പുകഞ്ഞ് കരിയായി. പക്ഷേ, കഴുകൻ ഭയന്നില്ല. അവൻ ഭ്രമണം തുടർന്നു ആകാശക്കണ്ണുകൾ മരുഭൂമിയെ അരിച്ചുകോരി. ആദ്യം വലിയ വൃത്തത്തിൽ. പിന്നെ അതു ചെറുതായി ചെറുതായി ഒടുവിൽ ഒരിറ്റുശ്വാസത്തിനായി പിടയുന്ന ഒരു മനുഷ്യൻ ആ ചോരക്കണ്ണിൽ തടഞ്ഞു! അറബികളുടെ താവളത്തിനു മീതെ മരണത്തിന്റെ നിഴൽ പതിഞ്ഞു. ദുർമരണത്തിൻ്റെ ലക്ഷണങ്ങൾ കണ്ട് മരുപ്പാതയിൽ സഞ്ചരിച്ചവർContinue Reading