നോവൽ (Page 6)

പതിനേഴ് വീട്ടിലെ മൂന്ന് സന്താനങ്ങളിൽ ഏറ്റവും ഇളയതാണ് ഗിരി. തൊട്ടുമുകളിലുള്ള സഹോദരിയുമായി എട്ടു വയസ്സിന്റെ പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയായിട്ടാണ് ഗിരി വളർന്നു വന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരിമാരും മാത്രമല്ല ബന്ധുക്കളും കുടുംബത്തിലെ ഇളയവനെ ലാളിക്കാൻ മത്സരിച്ചു. അയൽപക്കക്കാർക്കും ഗിരിയെ സൽക്കരിക്കാൻ സന്തോഷമായിരുന്നു. ആ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണനപ്പം, ഉണ്ണിയപ്പം , കോഴിയിറച്ചി ഇവയുടെയെല്ലാം പങ്ക് ‘കുഞ്ഞിന് ശകലം കൊടുത്തേര്’ എന്ന ചൊല്ലിന്റെ അകമ്പടിയോടെ ഗിരിക്ക് കിട്ടിപ്പോന്നു. ആഹ്ളാദവുംContinue Reading

പതിനൊന്ന്ഉത്തരം കിട്ടാത്ത ഗണിതപ്രശ്‍നം പോലെ കാട് അവരെ കുഴക്കി. പുറപ്പെട്ടയിടത്തു നിന്ന് അധികം ദൂരത്തല്ല തങ്ങളെന്ന് അവർക്കറിയാം. എന്നിട്ടും തിരിച്ചു കയറി രക്ഷപ്പെടാൻ കഴിയുന്നില്ല. കാട്ടിൽ പെട്ടുപോയ തങ്ങളെ തിരക്കി ആരൊക്കെയോ അലയുന്നുണ്ടാകാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അസ്ഥാനത്തായതും അവരെ അമ്പരപ്പിച്ചു. ‘അവർക്കു നമ്മളെ വേണ്ടേ?’- ഈ ചോദ്യം രണ്ടുമൂന്നാഴ്ച് ഗിരിയും ഹേമയും സ്റ്റെല്ലയും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. പിന്നെയവർ അക്കാര്യം സംസാരിക്കാതെയായി. കാട്ടിലെത്തി ഏഴെട്ട് ആഴ്ചകൾ കൊണ്ടുതന്നെ നാല്Continue Reading

എട്ട്കാട്ടിൽ അകപ്പെട്ട ദിവസം നാലുപേരും ആകെ അമ്പരപ്പിലായിപ്പോയി. സ്വപ്നാടനത്തിൽ എന്നവണ്ണം കുറെയേറെ അലഞ്ഞു. രാജൻ ക്രമേണ യാഥാർത്ഥ്യത്തിൻ്റെ ഇഴകൾ പിടിച്ചെടുത്തു. മറ്റു മൂന്നുപേരും വലിയ അമ്പരപ്പിലാണെന്നും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ വൈകുമെന്നും അവനു തോന്നി. അവൻ ഒരു കാര്യം തീരുമാനിച്ചു. ഇരുട്ടു വീഴുന്നതിനു മുൻപ് ഒരു താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കണം. അതിനായി ഒറ്റയ്ക്ക് പണിയും തുടങ്ങി. പ്രൊഫസർ നൽകിയ സഞ്ചിയിലുണ്ടായിരുന്ന വെട്ടുകത്തിയാണ് ഏറ്റവും പ്രയോജനപ്പെട്ടത്. നാലുപേർക്ക് സുഖമായി കിടക്കാൻ വേണ്ടContinue Reading

അഞ്ച്‘നിങ്ങളും കൂടി ഇതു താങ്ങണം. എനിക്ക് തനിയെ കഴിയില്ല.’താൻ തന്നെയാണോ അത് പറഞ്ഞതെന്ന് രാജൻ അതിശയിച്ചു. തന്റെയുള്ളിൽ രോഷം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നെന്നോ!സ്റ്റെല്ലയും ഗിരിയും ഹേമയും നടത്തം നിർത്തി രാജനെ മിഴിച്ചു നോക്കി.ഗിരി രാജന്റെ അടുത്തേക്ക് നടന്നു ചെന്നു. ‘തനിയെ കഴിയില്ലെങ്കിൽ പ്രൊഫസറോട് പറയാൻ മേലാരുന്നോ? എത്ര ദൂരം നടന്നു കഴിഞ്ഞു, ഇനി എന്ത് ചെയ്യാനാണ്? നീ തനിച്ചെടുക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ വന്നത്. കാടു കാണുക എന്നContinue Reading

ഒന്ന് 1983. മാസം മറന്നുപോയിരിക്കുന്നു. അക്കാലത്തു നടന്ന ഒരു യാത്രയാണ് തന്റെ ജീവിതം പാടേ മാറ്റിമറിച്ചതെന്ന് കാടിനുള്ളിൽ പുതിയ കുടിൽ പണിഞ്ഞുകൊണ്ടിരിക്കെ രാജൻ ഓർത്തു. തന്റെ മാത്രമല്ല സ്റ്റെല്ലയുടെ, ഹേമയുടെ, ഗിരിയുടെ … അങ്ങനെ നാലുപേരുടെ ജീവിതങ്ങളാണ് ആ യാത്രയോടെ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയത്. ഏറ്റവും കുറച്ചു മാറ്റം തനിക്കായിരിക്കാം. അല്ല, തനിക്കു തന്നെയാണ് . മറ്റു മൂന്നുപേരും അഭൗമമായ വ്യക്തിത്വങ്ങളിലേക്ക് ഏതാണ്ട് ഇന്ദ്രജാലത്തിലെന്നവണ്ണം മാറിപ്പോകുകയാണ് ഉണ്ടായത്. ഭീരുവിനെ ധീരനാക്കുക,Continue Reading