LITERATURE (Page 189)

  “കുരിശിലേറി മരിച്ച ജോസഫിന്‍റെ വീടല്ലേ ഇത്?” സബ് ഇൻസ്‌പെക്‌ടർ  രാഘവൻ  പിള്ള മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറിക്കൊണ്ട്  ചോദിച്ചു.   വഴുവഴുപ്പുള്ള  ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റം  കയറി വന്ന തളർച്ചയിൽ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.   കിതപ്പിനിടയിൽ  താളം തെറ്റിയ ശ്വാസത്തോടൊപ്പം  മുറിഞ്ഞുപോയ  തന്‍റെ ചോദ്യം അവിടെ ആരെങ്കിലും കേട്ടുവോ എന്ന് സംശയിച്ച്   അയാൾ വരാന്തയിൽ തന്നെ എന്തോ പ്രതീക്ഷിച്ച്  നിന്നു.  മുറ്റത്തെ വെയിലിൽ  നിന്നും പെട്ടെന്ന് വരാന്തയിലെ മങ്ങിയ ഇരുട്ടിലേക്ക്Continue Reading

എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോഴത്തെ ഒരു ഞായറാഴ്ച ദിവസം ഞാനോർക്കുന്നു; കിളികൾ പാടുന്നതു കേൾക്കാൻ കാട്ടിൽ പോകാമെന്നും പറഞ്ഞ് അന്നുച്ച തിരിഞ്ഞ് ഡാഡി എന്നെ വിളിച്ചു. അമ്മയോടു യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി; അത്താഴം ശരിയാക്കാനുള്ളതുകൊണ്ട് അമ്മയ്ക്കു വരാൻ പറ്റില്ല. ഇളംചൂടുള്ള തെളിഞ്ഞ വെയിലത്ത് പ്രസരിപ്പോടെ ഞങ്ങൾ നടന്നു. ഈ കിളികളുടെ പാട്ടൊക്കെ ഞങ്ങൾക്കെന്തോ വലിയ പുതുമയോ പ്രത്യേകതയോ ആയിരുന്നുവെന്നല്ല; ഞങ്ങൾ, ഡാഡിയും ഞാനും, അതു വലിയ ഗൗരവമായി എടുത്തില്ല.Continue Reading

  മരതക വര്‍ണം നെല്‍പ്പാടങ്ങള്‍ നേരിയ മഞ്ഞു പുതച്ചിങ്ങനെ മകരമാസത്തിലൊരു പുലരി കടലിന്റെ അറ്റം ആകാശത്തിന്‍റെ ദൂരം അളന്നെടുക്കാം നാവികന്റെ പ്രതീക്ഷ ഒരു നിശ്ചല ബിംബം കാറ്റുപോലും ശൂന്യം കിണറ്റിൽ മുട്ട സൂക്ഷിക്കുന്ന പൊന്മ കാഴ്ച നഷ്ടപ്പെട്ട പച്ചക്കുതിര ദ്രവിച്ച പുൽനാമ്പുകൾ വിയർക്കുന്നു വഴിതെറ്റിയ വര്‍ഷം ചോപ്പിൽ മയിൽകൊന്ന കുന്നുകൾ കടും വേനലിന്റെ അവസാന തുടിപ്പ് വഴിയാത്രക്കാര കുടിയിറക്കം കുരുവിയും കുഞ്ഞുങ്ങളും മരം മുറിക്കുന്ന ശബ്ദം പാതി തേഞ്ഞ ചന്ദ്രൻContinue Reading

രാത്രി രണ്ടാം യാമവും നിശ്ശബ്ദം യാത്രയാകുമ്പോൾ ഉണർന്നു, എന്നിലെ പരശ്ശതം നോവുകൾ, അസ്വാസ്ഥ്യം, ഓർമ്മകൾ ഇല്ലൊരു മഞ്ഞുതുള്ളിയുതിർന്നു വീഴുന്നൊരിലയൊച്ച, ഒരു കൂമൻറെയാകുലമാം നിലയ്ക്കാത്ത മൂളൽ ഉള്ളിലെ കൂർത്ത മുള്ളുകൾ കുത്തി നോവിക്കുന്നു പാവം ഹൃദയത്തെ ഈ നിമിഷത്തിലോരോ ശ്വാസത്തിലും കേൾക്കുന്നു ഞാൻ പിറവിയിലൂറ്റം കൊണ്ടു നിലവിളിക്കുന്ന ആയിരം, കുഞ്ഞുങ്ങളെ മുഷ്ടി ചുരുട്ടി ചോര തെറിച്ചു കറുത്ത ചുണ്ടുകൾ പിളർന്നുല്ക്കടം ഘോഷിക്കുന്നവർ “മർത്ത്യനായ് ഞാൻ പിറന്നിതാ പ്രണയത്തിനായ് പിതൃത്വമേ, ചുരത്തും മാതൃത്വമേContinue Reading

കഥാപാത്രങ്ങള്‍ 1. ചീഫ് അഥവാ പരമോന്നത കോടതി 2. ചീഫിനു താഴെ ഒന്നാമന്‍ – (സവര്‍ണ്ണന്‍, വെളുത്തവന്‍, വെള്ളക്കാരന്‍ അങ്ങനെയുള്ളവന്‍ വേണം ഈ വേഷത്തിനായി പരിഗണിക്കപ്പെടേണ്ടത്. ഇന്ത്യയിലെ കറുത്തവന്‍, സവര്‍ണ്ണനാണെങ്കിലും ഈ വേഷത്തിനായി അപേക്ഷിക്കേണ്ടതില്ല. അങ്ങനെയുള്ള ഒരാള്‍ക്ക് അത്ര നിര്‍ബ്ബന്ധമാണെങ്കില്‍, ഇനി താഴെ പറയുന്ന വേഷത്തിനായി അപേക്ഷിക്കാം. പരിഗണിക്കപ്പെട്ടേക്കും. ‘ഒന്നാമന്‍’ എന്ന ഒരു ഈഗോ അഭികാമ്യം) 3. രണ്ടാമന്‍. (കറുപ്പോ,  തവിട്ടു നിറമെന്ന പറയപ്പെടുന്ന കറുപ്പോ നിറമുള്ളവന്‍ ആകാം. ഒന്നാമന്‍റെContinue Reading