സുരേഷ് നെല്ലിക്കോട് (Page 2)

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്‌: ഇല്ല. അതൊരു പുതിയ വാക്കാണ്‌. Ravenmaster എന്ന പദത്തിന്‌ പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്‍ ക്കാണെങ്കില്‍ ഇതുവരെ പുല്ലിം‌ഗവെല്ലുവിളി ഉണ്ടായിട്ടില്ലാത്തതിനാല്‍ കാക്കകള്‍ക്കു വേണ്ടിയുള്ള ഒരു തമ്പുരാനായ മൈക്കെല്‍ ബാര്‍‌ണി ചാന്‍ഡ്‌ലര്‍ക്ക് ഞാന്‍ ആ നമ്മുടെ ഭാഷയില്‍ ആ പദവി നല്‍കുകയാണ്‌. മൈക്കെലിനു വയസ്സ് 56. മുമ്പ് ബ്രിട്ടനിലെ റോയല്‍ മറീന്‍Continue Reading

ആട്ടം’ എന്ന ചലച്ചിത്രത്തിന്‍റെ ഒരു ചുവര്‍പരസ്യം എന്നെ ഓര്‍മ്മിപ്പിച്ചത് ലിയൊനാര്‍ഡോ ദവിന്‍‌ചിയുടെ ‘അന്ത്യത്താഴ’ (The Last Supper) മാണ്‌. ഒന്നുകൂടി അതിലേയ്ക്കിറങ്ങിയാല്‍ പ്രധാന കഥാപാത്രമായ അഞ്‌ജലി (Zarin Shihab) യേശുവാകുന്നതും ചുറ്റും കൂടിയ പന്ത്രണ്ടു പേര്‍ സുഹൃത്തുക്കളോ ശിഷ്യരോ ആകുന്നതും കാണാം. പ്രസിദ്ധമായ ‘അന്ത്യത്താഴം’ ഇറ്റലിയിലെ മിലാനിലെ സാന്‍റ മറിയ ഡീല്ലെ ഗ്രാറ്റ്‌സിയെ പള്ളി സമുച്ചയത്തിലാണെങ്കിലും അതിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്‌ചകളായും സംഭാഷണപ്രതികരണങ്ങളായും പല ചിത്രകാരന്മാരും പകര്‍ത്തിയ ചിത്രങ്ങള്‍Continue Reading

കഥാപാത്രം നമുക്കു നേരേ നടന്നടുക്കുന്നു. പിന്നീട്, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ ചിത്രം അവസാനിക്കുകയാണ്‌. എന്താണു സംഭവിച്ചിരിക്കുന്നത്? ? ആ ഭൂമിക കുലുങ്ങിയിട്ടുണ്ടോ? അതോ, അതു വീണ്ടും കാലചക്രത്തിനടിയില്‍‌പ്പെട്ട് പഴയതുപോലെ മറഞ്ഞിട്ടുണ്ടാവുമോ? തുടര്‍ന്ന്‌, കൊട്ടകയിലെ കുഞ്ഞുവെളിച്ചങ്ങള്‍ ഉണരുകയായി. ചലച്ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ തിരശ്ശീലയില്‍ തെളിയുകയായി. ‘സ്ഥല്‍’ (A Match) എന്ന സിനിമ അവസാനിക്കുന്നതിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്. ജയന്ത് ദിഗംബര്‍ സൊമാല്‍ക്കര്‍ എന്ന എഞ്ചിനീയര്‍ ആദ്യമായി സം‌വിധാനം ചെയ്ത മറാഠി കഥാചിത്രം. ഈയിടെContinue Reading

ദൂരഭാഷിണി പോലും വിരളമായ ഒരു പ്രാക്തനകാലത്താണ് (1981) എന്റെ ആദ്യത്തെ കഥ – മടങ്ങിപ്പോകുന്നവർ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നമ്പൂതിരി വരകളുമായി വന്നത്. മാതൃഭൂമിയുടെ ബാലപംക്തിയിലും നവതരംഗത്തിലുമൊക്കെ വല്ലപ്പോഴും അതിനുമുമ്പൊക്കെ എഴുതിയിരുന്ന എനിക്ക് ഒരിക്കലും എഴുത്തൊരു തപസ്യയായിട്ടൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ടെലിവിഷൻ പോലും ആർഭാടമായി രംഗപ്രവേശം തുടങ്ങാത്ത കാലത്ത് വായന മാത്രമേ ചിലവുകുറഞ്ഞൊരു ഉല്ലാസപ്രവൃത്തിയായി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. നമ്പൂതിരിച്ചിത്രത്തിനുടമയായ കഥാകൃത്തെന്ന കൂട്ടുകാരുടെ വിശേഷണം ലേശം അഹങ്കാരമൊക്കെ അന്നുണ്ടാക്കിയിരുന്നു. പഠനം കഴിഞ്ഞുContinue Reading

ഓര്‍മ്മകളുടെ പ്രധാനപാതയില്‍നിന്ന് അമ്മ ചിലപ്പോഴൊക്കെ ചില ഊടുവഴികളിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ടായിരുന്നു. പശുക്കളും കോഴികളും നായ്ക്കളും പൂച്ചകളും അടുക്കളത്തോട്ടവുമൊക്കെ ക്രമേണ യാത്രപറഞ്ഞുപോയി. അപ്പോഴും അയല്‍‌പക്കത്തുനിന്ന് ആരെങ്കിലുമൊക്കെ അമ്മയെ സഹായിക്കാന്‍ കൂടും. തിരിച്ച് അവര്‍ക്കും അമ്മ എല്ലാം പങ്കിട്ടു. അങ്ങനെ ഒറ്റയ്ക്കാവുന്നത് ശരിയല്ലെന്നും മക്കളെന്ന രീതിയില്‍ മാതൃപൂജയുടെ ചില കര്‍മ്മങ്ങള്‍ ബാക്കിയുണ്ടെന്നും മക്കള്‍ക്ക് തോന്നിത്തുടങ്ങി. അവ അനുഷ്ഠിക്കാഞ്ഞാല്‍ സമൂഹത്തില്‍ തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയേക്കാം എന്നും മക്കള്‍ക്ക് വെളിപാടുണ്ടായി. അങ്ങനെയാണ്‌ അമ്മയെ മുമ്മൂന്നു മാസംContinue Reading