ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ (Page 3)

ജ്യോതിലക്ഷ്മി ഉമാ മഹേശ്വരൻ. ആലപ്പുഴ ജില്ലയിലെ പഴവീട് താമസിക്കുന്നു. പാലിയേറ്റീവ്കെയറാണ് പ്രവർത്തനമേഖല. ജില്ലാ ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ജോ:സെക്രട്ടറിയാണ്.
"വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..." എന്ന കവിതാസമാഹാരം പബ്ളിഷ് ചെയ്തിട്ടുണ്ട്.

ഗർഭിണി എന്ന പ്രത്യേക പരിഗണനകളോ, ശുശ്രൂഷകളോ തുടർന്നും സന്ദീപിന്‍റെ വീട്ടിലെ ആരിൽ നിന്നും ലഭിക്കുകയുണ്ടായില്ല. പാത്രം കഴുകലും, തൂത്തുവാരലും തുടങ്ങി ഭക്ഷണം ഉണ്ടാക്കുന്നതൊഴിച്ച് മിക്ക ജോലികളും ആ ദിവസങ്ങളിൽ താനായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ സന്ദീപുമായ് നേർക്കുനേർ വരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുക എന്ന അർത്ഥത്തിൽ അതൊരു രക്ഷപ്പെടലും കൂടിയായിരുന്നു. ഗർഭകാലത്തിന്‍റെ ആ അവസാന നാളുകളിലും പലവട്ടം പരസ്യമായി അപമാനിക്കപ്പെട്ടു. അതിൽ രണ്ടെണ്ണം സ്വയം ചോദിച്ച് മേടിച്ചതും. അതെന്തിനെന്നറിഞ്ഞാൽ നാണം കെട്ടവൾ എന്നേവരുംContinue Reading

നോവൽ ഇതൾ 16 അദ്ദേഹത്തിന് മറ്റൊരു ബന്ധം അത് പുരുഷനോ സ്ത്രീയോ ആരുമായിട്ടും ​ആയ്‌ക്കോട്ടെ ​ അതായിരുന്നില്ല എന്റെ സങ്കടം .എന്തിനാണ് ആ ജീവിതത്തിലേക്ക് എന്നെ വലിച്ചിട്ട​ത് ​? ​. നിശ്ചയത്തിനും, വിവാഹത്തിനും ഇടയിൽ ഒന്നരമാസമുണ്ടായിരുന്നു. വിവാഹത്തിന് താത്പര്യമില്ല എന്നറിയിക്കാൻ എന്തായിരുന്നു തടസ്സം​?​. അവിടെയാണ് ഞാൻ​ ​ആ ചതി മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ജേഷ്ഠൻമാർക്ക് മൂന്നാൾക്കും, മൂത്ത സഹോദരിക്കും ഈ ബന്ധങ്ങൾ അറിയാമായിരുന്നു.ബന്ധുബലം ഇല്ലാത്തിടത്തുനിന്ന്​.​ ഈ വിധം പ്രതികരണശേഷിയില്ലാത്ത ഒരു പെൺകുട്ടിയിലൂടെContinue Reading

ഇതൾ 15 എത്ര ദിവസമായി ഈ മഴ… തോരാതെ പെയ്യുന്ന മഴക്കാലം ഓർമ്മകളുടെ പെയ്ത്തുകാലം കൂടിയാണ് മാഞ്ഞുപോയ ഓർമ്മകൾപോലും മഴനൂലുകളിൽക്കയറി ഊഞ്ഞാലാടിയെത്തും.ശേഷം, ഓർമ്മമഴ നനഞ്ഞുകൊണ്ടൊരു തിരിഞ്ഞു നടത്തം. ബാല്യകൌമാരങ്ങളും, സ്വപ്നങ്ങളും, കൈകളിൽ നിന്നും ഊർന്നുപോയ മഞ്ചാടിമണികളും വിദൂരതയിലിരുന്നുകൊണ്ട് വിരലിൽ തൊടാതെതൊട്ട് പരിചയം പുതുക്കും.ചിരിപ്പിച്ചും , കരയിപ്പിച്ചും , മോഹിപ്പിച്ചും, നിരാശപ്പെടുത്തിയും, വെറുപ്പിച്ചും , അവയിങ്ങനെ പിന്നാലെ…. രണ്ട് ദിവസമായി നന്നായി ഉറങ്ങുന്നുണ്ട്. പ്രസവത്തിന് നാട്ടിലേക്ക് വരുന്നില്ലെന്നും, പ്രസവം ഇവിടെയുള്ള ഡോക്ടറുടെContinue Reading

ഇതൾ 14 ഒരു അനാഥയുടെ ശവസംസ്കാരം എങ്ങനെയായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്നമാണ്. ശ്മശാനത്തിലെ കാവൽക്കാരനെ ഒന്ന് സന്തോഷിപ്പിക്കുകയേ വേണ്ടു, അതിനാണെങ്കിൽ വളരെയെളുപ്പവും. വഴികൾ നിങ്ങൾക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ.. കാലങ്ങളായ് അനുവർത്തിച്ചു പോരുന്നത്!ഇവിടെ, പാതിയും വെന്തുപോയ അനാഥ പെൺകുട്ടിയുടെ ഉടലിന് ചില്ലറ വിറകു കൊള്ളികളുടെ ആവശ്യം മാത്രമേ വരുന്നുള്ളു.പക്ഷേ, ഉടലിനപ്പുറമുള്ള അവളെ ദഹിപ്പിക്കാൻ……..? ” മായാ നീ എന്താണ് ആലോചിച്ച് കൂട്ടുന്നത്?നിന്റെ ഈ വേണ്ടാത്ത ചിന്തകളാണ് ആദ്യംContinue Reading

ഇതൾ 13 നഗരത്തിലെ തെരുവുകൾ സദാ വായിട്ടലയ്ക്കുന്ന ഒരുവളെപ്പോലെ കലപില ശബ്ദങ്ങളിൽ മുങ്ങിക്കിടന്നു. തന്റെ മുൻജന്മത്തിൽ അപ്പായുടെ വിരലറ്റത്തെ പിടിവിടാതെ തമിഴ്മണമുള്ള തെരുവിന്റെ തിരക്കിൽ തിരുവിഴാ കണ്ട് നടന്നതാണ് യാത്രയിൽ ഓർമ്മവന്നത്. മാക്കായുടെ അപ്പച്ചിയെ പോലെയല്ല അപ്പച്ചിയുടെ ഭർത്താവ്. ഒരു സാധു മനുഷ്യൻ. മാക്കായോടെന്നപോലെ തന്നോടും സ്നേഹവും കരുതലുമൊക്കെയുണ്ട്. യാത്രയിലുടനീളം തെരുവിലെ കാഴ്ചകൾ ചൂണ്ടിക്കാട്ടി ഓരോന്നിന് പിന്നിലെയും കഥകൾ പറഞ്ഞുതന്നു. ചിലതൊക്കെ മനസ്സിലായി, ചിലതൊന്നും തനിക്ക് മനസ്സിലായതുമില്ല..വളരെ സന്തോഷകരമായ ഒരുContinue Reading