അഹ്മദ് ഷെരീഫ് (Page 8)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

കുമാരനാശാനും ശ്രീ നാരായണ ഗുരുവും കഥാപാത്രങ്ങളായി വരുന്ന ഒരു സൃഷ്ടി എങ്ങനെയുണ്ടാവും? എത്രത്തോളം കാവ്യാത്മകവും തത്വചിന്താപരവുമായിരിക്കുമത്! എത്രയെത്ര ഗൃഹപാഠം ചെയ്യേണ്ടിവരും അത്തരം ഒരു കഥ എഴുതണമെങ്കില്‍! “ലോകാനുരാഗമിയലാത്തവരേ, നരന്‍റെയാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ!”എന്നെഴുതിയ കവിയുടെ ലോകാനുരാഗത്തെ, വനയാത്രയെ, അതിലേറെ അദ്ദേഹത്തിന്റെ മരണത്തെ, ആവിഷ്കരിക്കുന്ന ഒന്നാണെങ്കില്‍! അതിലെ ദര്‍ശനങ്ങളുടെ ഗരിമ എത്രത്തോളമാവും? അതൊരു കഥയായി വരുമ്പോള്‍ വായനക്കാരന്റെ പ്രതീക്ഷ എത്ര ഉയര്ന്നതാവും? പ്രത്യേകിച്ചും, മലയാളത്തിലെ പുതു തലമുറContinue Reading

ഒരു കഥ മഹത്തരമാകുന്നത്, അതിലേക്ക് കൂട്ടിച്ചേർക്കാനോ എടുത്തുകളയാനോ ഒരു വാചകവും ഇല്ലാതെയിരിക്കുമ്പോഴാണ്. മാതൃഭൂമിയിൽ എൻ പ്രഭാകരൻ എഴുതിയ ‘പാതിരാക്കോഴി അഥവാ വഴി തെറ്റി വന്ന ഒരു നാടോടിക്കഥ’, തുടക്കത്തിലെ ഖണ്ഡിക വായിച്ചാൽ മനോഹരമായ കഥ എന്ന് തെറ്റിദ്ധരിച്ചു പോകും. കഥയിൽ ആ ഒരു ഖണ്ഡിക മാത്രമേയുള്ളൂ. അതിനുശേഷം വരുന്ന ഏത് ഖണ്ഡികയും, ഏത് വാചകവും എടുത്തു മാറ്റിയാലും കഥയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. പ്രത്യേകിച്ച് ഒരു കഥയും അതിലില്ല എന്നത് കൊണ്ടാണിത്.Continue Reading

ഒരു കഥാകൃത്ത് ആകണമെങ്കിൽ ജന്മസിദ്ധമായ പ്രതിഭ ആവശ്യമാണ്. പൂർവസൂരികളായ മഹാരഥന്മാരുടെ കലാസൃഷ്ടികളുടെ വായന വഴി തന്നിലുള്ള ആ പ്രതിഭയെ ജ്വലിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻറെ കഥകൾ ഏറ്റവും സുന്ദരമാകുന്നത്. കഥയെഴുതാൻ ആഗ്രഹം മാത്രം പോരാ, സ്വാഭാവികമായ അഭിരുചി കൂടി വേണം. എങ്കിലും, കഥയെഴുത്തുകാരനായേ തീരൂ എന്ന ഉത്കടമായ ആഗ്രഹം കൊണ്ട്, മേൽപ്പറഞ്ഞ സഹജ പ്രതിഭ ഇല്ലെങ്കിലും കഥകളെഴുതി പ്രതിഫലിപ്പിക്കാൻ ചിലർക്ക് സാധിക്കും. ഭാഷയും പ്രയോഗങ്ങളും അവതരണവും കൊണ്ടുള്ള രചനാചാതുരി, ചിലപ്പോൾ ശുദ്ധമായ കലയാണെന്നുള്ളContinue Reading

ജർമൻ ബ്രിട്ടീഷ് ഇക്കോണമിസ്റ്റ് ആയിരുന്ന ഇ എഫ് ഷുമാഹറുടെ ( E. F. Schumacher ) വിഖ്യാതമായ കൃതിയാണ് ‘ചെറുത് സുന്ദരം”. അദ്ദേഹത്തിന്റെ രസകരമായ ഒരു നിരീക്ഷണമുണ്ട്. മലയാളത്തിൽ പറയാൻ ധൈര്യമില്ലാത്തതിനാൽ ആ വാക്കുകൾ അതു പോലെ ഇവിടെ എഴുതാം. “Any intelligent fool can make things bigger, more complex, and more violent. It takes a touch of genius — and aContinue Reading

“സരോജത്തെ കൊല്ലാൻ നിന്നോട് പറഞ്ഞാൽ മതിയായിരുന്നു”, കഴുത്ത് ഞെരിക്കുമ്പോൾ തന്റെ കൈ തൊട്ടതിനാൽ, ഭാര്യയെ കൊന്നത് താനാണെന്ന് അവൾ അറിഞ്ഞു കാണുമോ എന്ന് പിൽക്കാലം മുഴുവൻ പരിതപിക്കുന്ന ഭാസ്കര പട്ടേലർ. ഏറ്റവും വന്യതയുള്ള മനുഷ്യരിലും എന്തൊക്കെയോ തരത്തിലുള്ള മാർദ്ദവം, മനുഷ്യ സഹജമായ ദുർബലത ഇതൊക്കെയുണ്ടാവും എന്ന് നമ്മെ കാണിക്കുന്ന അതി ഗംഭീരമായ കഥാപാത്രമാണ് ഭാസ്കര പട്ടേലർ.“കൈപിടിയുള്ള വല്യ ഒരു കുപ്പികകത്താ ജോണീവാക്കറു വരുന്നത്” എന്ന ഒറ്റ വാചകം കൊണ്ട് കഥാപാത്രത്തെContinue Reading