അഹ്മദ് ഷെരീഫ് (Page 3)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

എഴുത്തു ഭാഷയും സംസാരഭാഷയും വിഭിന്നങ്ങളാണ്. ഒരു വലിയ ജനവിഭാഗത്തെ ഭാഷ കൊണ്ട് മനസ്സിലാക്കാമെങ്കിലും, അതിലെ ഓരോ ചെറിയ ചെറിയ സമൂഹത്തിനും അവരുടേത് മാത്രമായ വ്യത്യസ്തങ്ങളായ വാമൊഴികളുണ്ട്. ഫിക്ഷനിൽ കഥാപാത്രത്തിന്റെ ഏറെക്കുറെ പൂർണ്ണമായ സ്വഭാവം പ്രകടിപ്പിക്കുവാൻ ആ വാമൊഴി സഹായിക്കുകയും ചെയ്യുന്നു. പലർക്കും ഉള്ള തെറ്റിദ്ധാരണയാണ് മലയാളത്തിൽ മാത്രമേ വാമൊഴി വ്യത്യസ്തമായി കിടക്കുന്നുള്ളൂ എന്ന്. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന മാനക ഭാഷകളിൽ പോലും ഈയൊരു വ്യത്യാസം കാണാവുന്നതാണ്. ഭൂമിശാസ്ത്രപരമായി വളരെ ചെറിയContinue Reading

ഒ വി വിജയനോ ആനന്ദോ എന്ന വായനക്കാരന്റെ ചോദ്യത്തിന് കൃഷ്ണൻ നായർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് വൈകാരികമായ സത്യസന്ധതയുണ്ട്. ആനന്ദിന്റെ ആൾക്കൂട്ടത്തിന് ധൈഷണികമായ സത്യസന്ധതയേ ഉള്ളൂ. വൈകാരികമായ സത്യസന്ധതയുള്ളതാണ് സാഹിത്യം. മറ്റേത് സാഹിത്യമല്ല.” ഈ ഒരു അഭിപ്രായത്തെ മുന്നിൽ വച്ചുകൊണ്ട് സൃഷ്ടികളെ അപഗ്രഥനം ചെയ്യുമ്പോൾ ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിയുന്നു. സാഹിത്യം അനുഭൂതി ദായകമായിരിക്കണം. ആ അനുഭൂതി നൽകണമെങ്കിൽ എഴുത്ത് വികാരങ്ങളെ സംക്രമിപ്പിക്കുന്നതായേ തീരൂ.Continue Reading

ചിലപ്പോൾ സ്വന്തം അനുഭവമാകാം അല്ലെങ്കിൽ അപരന്റേത്. ചിലപ്പോൾ വായിച്ചറിഞ്ഞത്. ചിലപ്പോൾ പൂർണമായ ഒരു സങ്കല്പം. ഇവയിൽ ഏതിൽ നിന്നും ലഭ്യമാകുന്ന ഒരു ആശയത്തെ കഥയാക്കി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാരൻ. റിയലിസമെന്നോ കാല്പനികമെന്നോ ഭ്രമകല്പനയെന്നോ മാജിക്കൽ റിയലിസമെന്നോ ഉള്ള ഇനത്തിൽ നിരൂപകർ അവയെ ഉൾപ്പെടുത്തുന്നു. ഏതു രൂപത്തിലാണെങ്കിലും, ആദ്യം കഥയുണ്ടാകുന്നു. അതിനു ശേഷം അനുയോജ്യമായ ഇനത്തിൽ അത് തരം തിരിക്കപ്പെടുന്നു എന്നതാണ് സാമാന്യേന സംഭവിക്കുന്നത്. സർഗ്ഗപരമായ ഏതൊരു സാഹിത്യ രൂപവും സൃഷ്ടിക്കപ്പെടുന്നവയാണ്.Continue Reading

“പേരുകേട്ട ഭിഷഗ്വരൻ ആയിരുന്നു എന്റെ അമ്മാവൻ. വൈദ്യശാസ്ത്രം കൂടാതെ പല ഭാഷകളിലും അഗാധമായ അവഗാഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇംഗ്ലീഷ്, മലയാളം, അറബിക്, ഉറുദു എന്നിവ അവയിൽ ചിലത്. ഈ ഭാഷകളിലെ പ്രധാനപ്പെട്ട എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആൾക്കാരാൽ ബഹുമാനിക്കപ്പെട്ടിരുന്നു അദ്ദേഹം. വായനയും പഠനവും ഗവേഷണവും കൊണ്ട് ജീവിതം സാർത്ഥകമാക്കിയ അമ്മാവനോട്‌ അധികമൊന്നും എനിക്ക് അടുപ്പമില്ലെങ്കിലും അവരുടെ മക്കളോട്Continue Reading

ഒരാൾ ജീവിക്കുന്ന കാലഘട്ടമാണ് മിക്കപ്പോഴും അയാളുടെ എഴുത്തുകളുടെ ഭൂമിക. അതിനാൽ കാലത്തോട് സംവദിക്കുന്നവയാകും പല നല്ല എഴുത്തുകളും. സാഹിത്യത്തിന്റെ എല്ലാവിധ സൗന്ദര്യവും ഉൾക്കൊള്ളുമ്പോൾ തന്നെ വിശാലാർത്ഥത്തിലുള്ള രാഷ്ട്രീയവും അത് കാഴ്ചപ്പെടുത്തും. കേവലാർത്ഥത്തിലുള്ള സാമുദായിക ഉദ്ധാരണം അല്ല ‘രാഷ്ട്രീയം’ എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. സമൂഹത്തിന് നേരെ തുറന്നുവച്ച എഴുത്തുകാരന്റെ കണ്ണുകൾ വഴി വായനക്കാരന് സ്വായത്തമാക്കാൻ കഴിയുന്ന കാഴ്ചയും ഉൾക്കാഴ്ചയും ആണത്. വർത്തമാനകാലത്തിൽ നിന്നുകൊണ്ടുള്ള എഴുത്തുകൾ, ആ കാലത്തോടാണ് സംവദിക്കുന്നത്.Continue Reading