January 2025 (Page 3)

എഴുപത്തിമൂന്ന് സ്വന്തം വീട്ടിൽ സമ്പന്നതയുണ്ടായിട്ടും മറ്റു വീടുകളിലെ പട്ടിണിയും ദുരിതവും കണ്ട് ദൈവവിശ്വാസം പോയ ആളാണ് സ്റ്റെല്ലയുടെ പിതാവ് സെബാസ്റ്റ്യൻ. അവിശ്വാസിയാകുന്നതിനും മുന്നേ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ മറ്റൊരു ശൂന്യത അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ കയറിയിരുന്നു. മെട്രിക്കുലേഷൻ കഴിഞ്ഞാലുടനെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി തയ്യാറെടുത്തിരുന്നതാണ്. പക്ഷേ പരീക്ഷയുടെ റിസൾട്ട് വരുന്നതിനു മുന്നേ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടി. ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളാൻ കഴിയാതെ പോയതിൽ സെബാസ്ററ്യൻ ദുഖിച്ചു. എത്ര വലിയ കനകാവസരമാണ്Continue Reading

വിശാലമായി പരന്ന് കിടക്കുന്ന വലുതും ചെറുതുമായ അനേകം മൊബൈൽ ഫോൺ കടകളുള്ള മൊബൈൽ മാർക്കറ്റിലെ ആറു ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ടൂർണമെന്റ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചത് തന്നെ എല്ലാവർക്കും പങ്കെടുക്കാനും കളി കാണാനും വേണ്ടിയാണ്. ടൂർണമെന്റിന് വേണ്ടി വാടകയ്ക്കെടുത്ത സ്‌കൂളിലെ കൃതിമപ്പുല്ല് പതിപ്പിച്ച ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിവിധവർണ്ണങ്ങളിൽ ജേഴ്സിയിട്ട് ബൂട്ട് കെട്ടി ആറു ടീമുകളും ഒരുങ്ങുന്നുണ്ട്. ആദ്യമത്സരം കളിക്കേണ്ടവർ ഗോൾ കീപ്പർമാർക്ക്Continue Reading

കവിതയുടെ കാർണിവൽ എന്നല്ലല്ലോ അല്ലേ, കാർണിവലിൽ കവിതയാവുന്ന നമ്മളല്ലേ, അതോ നമ്മൾ കാർണിവലാവുന്ന കവിതയോ? ക്രിക്കറ്റിനെ കാർണിവലാക്കിമാറ്റിയ എക്കാലത്തെയും കരീബിയൻ വസന്തം വിവ് റിച്ചാർഡ്സ് തന്റെ ജനതയെക്കുറിച്ച് പറഞ്ഞു: “ഞങ്ങൾ ശരിക്കുമുള്ള കരീബിയൻ ജനത കാർണിവൽ കൂട്ടരാണ്. ആകെ ഊർജ്ജം വിതറി തുള്ളിമറിയുന്ന ഒരു കൂട്ടം, ചത്തുമലച്ചുകിടക്കുന്ന ഒരു പറ്റമല്ല, ഞങ്ങൾക്ക് കൂടണം, ഞങ്ങളുടെ ഒച്ചകൾ കേൾക്കപ്പെടണം, ഞങ്ങൾക്ക് ആനന്ദോൽസവങ്ങളിൽ ആറാടണം.” നമ്മുടെ തൊലിയും നമ്മളെ കൊത്തിയാൽ പൊടിയുന്ന ചോരയുംContinue Reading

ആയിരം കുതിരകൾ പായുന്ന ഒച്ചയിൽപകുതിയിൽ മുറിഞ്ഞ ഉറക്കം. ലോഡ്ജിലെ മുഷിഞ്ഞ കിടക്കയിൽഅരികിലായി സ്വരങ്ങളുടെ പ്രഭു. വായുവിൽ നൃത്തം വയ്ക്കുന്ന വിരലുകൾതീർക്കുന്ന രാഗസഞ്ചാരങ്ങളുടെ മദ്ധ്യാഹ്നം. പെരുമഴയായി പെയ്ത വിരലുകൾപൊടുന്നനേ ആടുന്ന മയിലാവുന്നു. പകുതി ഉറക്കത്തിലൊരു മഴവില്ല് കാണുന്നു. അടുത്തുമകലെയുമായി കുതിരകൾപാഞ്ഞോടുമ്പോൾ നീളൻ മുടികൾകാറ്റിലുലഞ്ഞൊരു വൃത്തം തീർക്കുന്നു. ഇരുട്ടിൽ തൊട്ടരുകിൽ സാക്കിർ ഹുസൈൻമഴയായി, നിലാവായി, മഞ്ഞായി മാറുന്നു. ചിരപരിചിതം മുറിയൊരു ഗന്ധർവ്വ ലോകമാകുന്നു.മഴവില്ലുകൾ ,ഇടിമിന്നലുകൾ, മഴത്തിളക്കങ്ങൾനിലാവുറയൂരുന്ന രാത്രികൾ. മുറിയൊരു യമുനയായി ഒഴുകുന്നു.കരയിൽ തബലകൾContinue Reading

‘ആൾക്കൂട്ടത്തിൽ തനിയെ ‘ എന്ന തൻറെ അമേരിക്കൻ യാത്രാവിവരണത്തിൽ ഒരിടത്ത് മാത്രമേ മാർക്കേസിൻറെ ‘ ഏകാന്തതയുടെ നൂറു വർഷങ്ങളെ’ക്കുറിച്ച് എം ടി വാസുദേവൻ നായർ പറയുന്നുള്ളൂ. മാർക്കേസിൻറെ പേര് പറയുന്നില്ല താനും. മാർക്കേസ് പ്രശസ്തിയിലേക്ക് പതുക്കെ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ. 1967 ൽ രചിച്ച ഈ സ്പാനിഷ് നോവലിൻറെ ഗ്രിഗറി റബാസയുടെ ഇംഗ്ലീഷ് പരിഭാഷ വരുന്നത് 1970 ലാണ്. യാത്രാവിവരണം രചിക്കപ്പെട്ടത് 1972 ൽ.ടൈംസ് ലിറ്റററി സപ്ലിമെൻറിൻറെ പുസ്താഭിപ്രായക്കാരൻറെ ശുപാർശയാണ് പുസ്തകത്തിലേക്ക് തന്നെContinue Reading