സൂതപുത്രൻ
ഗംഗയുടെ തീരത്ത് പുൽമേടുകളില്ല, സൈകതം പോലെ നീണ്ടു കിടക്കുന്ന മണൽപ്പരപ്പുകളാണ്. കാവലായി കുറെ കാട്ടുകടമ്പുകൾ അങ്ങിങ്ങായി ചില്ലകൾ വിരിച്ച് നിൽപ്പുണ്ട്. സന്ധ്യക്ക് ചില കാട്ടുപക്ഷികൾ ആ ചില്ലകളുടെ ഇലച്ചാർത്തിനുള്ളിൽ ചേക്കേറിയിരുന്നു. ശിഖരങ്ങൾക്കുവേണ്ടി അവറ്റകൾ കലപില കൂടുന്നത് കണ്ടപ്പോൾ കർണ്ണനു രാജസദസ്സ് ഓർമ്മ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ ജാത്യാഭിമാനം കാത്തുസൂക്ഷിച്ചിരുന്ന കുലനായകർ സഭയിൽ നീചജൻമങ്ങളെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജാതി പറഞ്ഞ് അവമതിച്ചിരുന്നു.“നീ രാധേയനാണ് ! നീ സൂതപുത്രനാണ്.” നിഴലുകൾContinue Reading



















