May 2024 (Page 2)

കഥ 2 ഒരേ വഴിയിലൂടെ തലങ്ങുംവിലങ്ങും പലയാവർത്തി നടന്നു കാലുകൾ കടഞ്ഞപ്പോഴാണ് അവളുടെ നേരെ ആദ്യത്തെ ചോദ്യമെറിഞ്ഞത്. ‘സെയ്‌റ, ഇതെത്രാമത്തെ പ്രാവശ്യമാണ് നമ്മളിങ്ങനെ ഒരേദിശയിൽ നടന്നുകൊണ്ടിരിക്കുന്നത്. നിനക്ക് മുട്ടുവേദനയാണ് നടക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?’. ആദ്യം കേട്ട ഭാവം നടിച്ചില്ലെങ്കിലും, രണ്ടുമൂന്ന് ചുവടുകൾ കൂടി നടന്നശേഷം തിരിഞ്ഞു നിന്നുകൊണ്ട് അവൾ മറുചോദ്യമെറിഞ്ഞു. ‘നമ്മൾ ഇതിലും കൂടുതൽ ദൂരം ഒന്നിച്ചു നടന്നിട്ടുണ്ട്. ഇന്നിപ്പോ, ഇത്ര നടന്നപ്പോഴേക്കും മഹാദേവൻ ക്ഷീണിച്ചോ’. ‘അന്നത്തെ പ്രായമാണോContinue Reading

ഗുൽഹനെ പാർക്കും സുൽത്താനഹമ്മദ് ചത്വരവും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ചെറിയ വിശപ്പും  ദാഹവും  തോന്നിത്തുടങ്ങിയിരുന്നു. വഴിയരികിൽ  ചെറിയ ഉന്തുവണ്ടികളിൽ മാതളനാരങ്ങയുടെ ജൂസ്  വിൽക്കുന്നുണ്ടായിരുന്നു. മാതളനാരങ്ങ  രണ്ടായി  മുറിച്ചു  ഒരു   മെഷീനിൽ  വച്ച്  ഞെക്കിപ്പിഴിഞ്ഞു  ജൂസ്  എടുക്കുകയാണ്  ചെയ്യുന്നത്. 50 ലീറയാണ് ഒരു   ഗ്ലാസ് ജൂസിന് വില. വളരെ ഉന്മേഷദായകമായ ഒരു പാനീയമാണിത്.  മറ്റൊരിടത്ത് ചെസ്റ്റ്‌നട്ട്  ചോളം  എന്നിവ ചുട്ടത് വിൽക്കുന്നുണ്ടായിരുന്നു. അവ കനലിൽ വേകുന്ന മണം അന്തരീക്ഷത്തിൽ നിറയുന്നു. 100ഗ്രാം Continue Reading

ജീവിതത്തിന്‍റെ സമസ്തഭാവങ്ങളും അവസ്ഥകളും രസകണികയാക്കി ഒരു ചെപ്പില്‍ അടക്കിവെച്ചിരിക്കുന്നു. ആ ചെപ്പിന് ഒറ്റവാക്കില്‍ ഒരു പേരുണ്ട്. കഥ! സ്ഥലകാലസന്ദര്‍ഭങ്ങള്‍ ഒത്തുവരുമ്പോള്‍, ചെപ്പിനുള്ളിലെ കണികയുടെ നെറുക് പിളരുകയും ആത്മനാളം നേര്‍ത്ത തിരിയായി ചെപ്പും കടന്ന് പുറത്തേയ്ക്ക് വളരുകയും ചെയ്യുന്നു.തിരി തടിയാവുകയും അതിന് കൊമ്പും ചില്ലകളും ചില്ലത്തലപ്പുകളില്‍ ഇലയും പൂവും കായും കനക്കുകയും ചെയ്യുന്നു. അപ്പോള്‍ കഥ, വര്‍ത്തമാനത്തിലെ വടവൃക്ഷമായി ഭാഷയ്ക്ക് തണലും തണുപ്പുമായി നില്‍ക്കുന്നു. കഥയ്ക്കും ഇതരസര്‍ഗ്ഗരൂപങ്ങളെ പോലെ ഒരു കാലമേയുള്ളൂ.Continue Reading

ഒരുപാട് കാലം പ്രണയിച്ചു നടന്ന വഴികളാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. വർഷങ്ങൾക്ക് ശേഷം അതേ വഴികളിലൂടെ വണ്ടിയോടിക്കുവാൻ ജി പി എസിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. വാച്ചും ടോർച്ചും മാത്രമല്ല പാതകൾ വരെ ഫോണിൽ തെളിയുന്നത് കൊണ്ട് വഴിയിലിറങ്ങി സ്ഥലം ചോദിക്കേണ്ടന്നൊരു ഗുണമുണ്ട്. അമ്പൂരിയിൽ നിന്നും പന്തയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണിലേക്ക് അവളുടെ വിളിയെത്തിയത്, കാൾ വന്നതോടെ ജി പി എസ് സ്‌ക്രീൻ മറഞ്ഞതിനാൽ വണ്ടി വശത്തേക്ക് ഒതുക്കിയിട്ട് ഫോൺ കൈയിലെടുത്തപ്പോഴേക്കുംContinue Reading

കർഷകൻ ഋതുമാറി മഴ പെയ്താല്‍ ചളിയിറങ്ങി വിത്തിറക്കും. കതിരുകാത്തു കരുതലോടെ കാലമുരുളാന്‍ കാത്തിരിക്കും. അയലത്ത് പകുത്തുനൽകി കൊയ്ത്ത് ആഘോഷമാക്കും. അതുകഴിഞ്ഞാരും കാണാതെ അരവയര്‍ മുറുക്കി ചിരിക്കും. ഭടൻ മഞ്ഞുമലയിൽ വിയർത്തും മരുച്ചൂടിലുരുകാതേയും ഇരുട്ടിലൊറ്റയ്ക്കതിര്‍ത്തി കാക്കുമെന്നെ കരുത്തനെന്നാരോ വിളിച്ചു. അകലങ്ങളിൽ അകന്നകന്നുപോകും, രാത്രിവണ്ടിയുടെ ചൂളമടി കേട്ടാൽ മരുക്കാറ്റിൽ ചന്ദ്രികയിലുലയുന്ന ആ മണലോളങ്ങൾപോലെ മനം വിതുമ്പുന്നവനാണോ ഭടൻ! എഴുത്തുകാരൻ സൂക്ഷിക്കുക! ഞങ്ങള്‍ വെറും എഴുത്തുജോലിക്കാർ. വാക്കിനു മൂര്‍ച്ച കൂട്ടി, എണ്ണയിട്ടിരിക്കും. തക്കം നോക്കിContinue Reading