April 2017 (Page 2)

  [dropcap]ഇ[/dropcap]ന്ന് ബി.ബി.സി റേഡിയോയില്‍ ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ കേട്ടപ്പോള്‍ ചില വാച്ച് ചിന്തകള്‍ മനസിലേയ്ക്കോടിയെത്തി. ലോകമഹായുദ്ധവും വാച്ചുമായി എന്ത് ബന്ധം? അതിലേയ്ക്ക് വരാം, പിന്നീട്. വാച്ച് എന്തൊരല്‍ഭുതമായിരുന്നു! സാങ്കേതികവിദ്യ കൊണ്ടല്ല; അതൊരു വലിയ സ്റ്റാറ്റസ് സിംബലായിരുന്നു. ഏതാണ്ട് ഇന്നത്തെ കാറുകളോട് തുലനം ചെയ്യാവുന്ന സാധനം. സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രമാണ് കൈയേല്‍ നോക്കിയാല്‍ സമയം അറിയാനുള്ള സൗകര്യം. വാച്ചുകെട്ടുന്നവന്‍ സമ്പന്നന്‍, സ്വര്‍ണ്ണവാച്ച് കെട്ടുന്നവന്‍ അതിസമ്പന്നന്‍, ആദരണീയന്‍….. പ്രീഡിഗ്രിയ്ക്ക് പഠിച്ചിരുന്നപ്പോള്‍Continue Reading

  [dropcap]ജ[/dropcap]യൻ പോയ്മറഞ്ഞ എൺപതുകളിലെ ആ ദിവസങ്ങളിൽ മൂന്നാം ക്ലാസ്സുകാരനായ ഞാൻ പാമ്പാക്കുടയിലെ ഒരു ചിറയുടെ കരയിലിരുന്നു ചങ്കുപൊട്ടി കരഞ്ഞു.ചിറയിലെ വെള്ളത്തിൽ ഒരു വലിയ മീൻ എന്നെ നോക്കി ചിറകു തുഴഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ഇന്ന് നീയെന്നെ പിടിക്കാൻ നോക്കുന്നില്ലേ എന്ന ഭാവത്തോടെ . ഞാനന്ന് പനങ്കണയിൽ കെട്ടിയ എന്റെ ചൂണ്ട കൊണ്ടുവന്നിരുന്നില്ല. ജയന്റെ മരണം എന്നെ ജീവിതത്തെപ്പറ്റി മാറിചിന്തിക്കുവാൻ പഠിപ്പിച്ചു . എനിക്ക് ഇനി ജയനില്ലാത്ത ലോകത്ത് എങ്ങനെ കഴിഞ്ഞുകൂടുംContinue Reading

  [dropcap]ഇ[/dropcap]ന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് പിൻപറ്റിയ പാർലമെൻററി  സമ്പ്രദായം പാകപ്പിഴവുകൾ നിറഞ്ഞതാണ്.  അതുപ്രകാരം  നമ്മൾ  ഏതാനും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു, അവർ ഒരു നിർവ്വഹണ സംഘത്തെയും. ഈ സംഘത്തിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ, സർക്കാർ വീഴുകയും പുതിയ തിരഞ്ഞെടുപ്പ്  ആവശ്യമായി വരികയും ചെയ്യുന്നു. ഫലമോ? ഇന്ത്യയുടെ 29  സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആറു  മാസം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കും. ഇവ ഓരോന്നും ദില്ലിയിലെ കേന്ദ്ര സർക്കാരിനെ കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പായി കണക്കാക്കപ്പെടുകയും   ചെയ്യും.Continue Reading

“[dropcap]പൊ[/dropcap]തു ഇടങ്ങളാണ് എന്റെ ഗ്യാലറിയും മ്യൂസിയവും, എന്റെ കാഴ്ചക്കാരാകട്ടെ പൊതുജനങ്ങളും,” കാനായി കുഞ്ഞിരാമൻ പറയുന്നു. കേരളത്തിന്റെ ദൃശ്യമണ്ഡലത്തിൽ വ്യതിരിക്തമായ ശില്പങ്ങൾ കൊണ്ട് അനേകം മാറ്റങ്ങൾ വരുത്തിയ ഒരു ശില്പിയാണ് ഇത് പറയുന്നതെന്നറിയുമ്പോൾ അതിൽ നാം അശേഷം അതിശയോക്തി കാണുന്നില്ല. ഒന്നോർത്തു നോക്കുക, എപ്പോഴാണ് നാം കാനായിയുടെ ചിത്രമോ ശില്പമോ അവസാനമായി ഒരു ഗ്യാലറിയിൽ കണ്ടത്? ഏതു കലാസ്വാദകനും ഈ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങും. വെളുത്ത ചുമരുകളും കൃത്രിമ പ്രകാശവുംContinue Reading

  കണ്ടു കണ്ടിരിക്കെ കെട്ടുപോകുന്ന പകലൊരു പ്രേമത്തിന്‍റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്* നോക്കിനോക്കിയിരിക്കെ ചോപ്പ് ചോര്‍ന്നൊരാകാശം ഒരു റെവല്യൂഷണറിയുടെ അവസാനത്തെ പുകയാണ് ദാസാ**, അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്, രുചിരാഗങ്ങളില്‍ വെള്ളിവീണപ്പോഴത്തെ ആമാശയങ്ങളുടെ നിത്യനിതാന്തമായ ഒട്ടലുകളാണ് പ്രിയപ്പെട്ട അന്നമ്മ മാത്യൂസേ***, ഓര്‍ത്തോര്‍ത്തിരിക്കെ മങ്ങിയൂര്‍ന്നുപോയ പച്ച, കോരിയെടുക്കെ തീര്‍ന്നുപോയ ഒരു കുമ്പിള്‍ നീര്, ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍, ഒക്കെ ഓരോരോ കരള്‍ ഞടുക്കലുകളാണ്.. മനമിറുക്കലുകളാണ്. നോക്കൂ വഴിവക്കില്‍ കിടക്കുന്ന ഈ ചോര പറ്റിയ പാവാട,Continue Reading