യാത്ര (Page 11)

യു കെ യിലുള്ള മകന്‍റെ കുടുംബത്തോടൊപ്പം മൂന്ന് മാസം ചെലവിട്ട് മടങ്ങുകയാണെന്ന് പറഞ്ഞ സുഹൃത്തിനെ ഒരു അത്താഴത്തിന് സന്ധിക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ബെങ്ഗളൂരുവില്‍ കാണാറും കേള്‍ക്കാറുമുണ്ടെങ്കിലും ഇവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. അത്തരം തോന്നലിന് പിന്നിലെ മന:ശാസ്ത്രം മുന്‍പും കൌതുകമുണര്‍ത്തിയിട്ടുണ്ട്. നാട്ടില്‍ നിന്ന് ഒഴിവ് കാലത്ത് ബെങ്ഗളൂരുവില്‍ എത്താറുള്ള മലയാളി കുടുംബങ്ങള്‍ പുത്തന്‍ രുചികള്‍ അറിയാന്‍ മെനക്കെടാതെ മലയാളി ഹോട്ടലുകളിലും ബേക്കറികളിലും മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും തിരക്കിക്കൂടുന്നത്Continue Reading

പുകയടങ്ങാത്ത കുടിയേറ്റ പ്രശ്നം ബി.എഡ്. കോഴ്സിന്‍റെ അവസാന ഘട്ടത്തിൽ എല്ലാവരും പഠനത്തിരക്കിലായതോടെ അടുക്കളയിലെ കാര്യങ്ങളെല്ലാം താളം തെറ്റിത്തുടങ്ങിയിരുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരാളെ അന്വേഷിച്ചപ്പോൾ അയൽക്കാരായ പോസ്റ്റ് മാസ്റ്ററുടെ കുടുംബത്തിന്‍റെ ശ്രമഫലമായി ഒരു സ്ത്രീയെ കിട്ടിയത് വലിയൊരാശ്വാസമായി. എന്‍റെയും മനോഹർജിയുടെയും ഡ്യൂട്ടി ദിവസമാണ് പുതിയ കുശിനിക്കാരി ചുമതലയേൽക്കാനെത്തിയത്. വിഭവങ്ങളെക്കുറിച്ചെല്ലാം ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ഭാഷയുണ്ടോ അവർക്ക് മനസ്സിലാകുന്നു. ഒരു രക്ഷയുമില്ലെന്നായപ്പോൾ ഞങ്ങളുടെ വീടുമൂപ്പനായ ഷംസുക്കയെ ഹാജരാക്കി. അപ്പോഴാണ്Continue Reading

ദരാംഗ് ജില്ലയിലെ ഖാരുപേട്യ ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞങ്ങൾ കുറച്ചു പേർക്ക് ടീച്ചിങ് പ്രാക്ടീസിന് അവസരം ലഭിച്ചത്. സ്കൂളിലെത്താൻ മംഗൽദായിയിൽ നിന്ന് പതിനഞ്ച് കി.മീറ്ററിൽ ഏറെ യാത്രയുണ്ട്. ജില്ലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഖാരുപേട്യ. അസംകാരേക്കാൾ കൂടുതൽ ബംഗാളികളും മാർവാടികളും ബീഹാറികളും നേപ്പാളികളുമെല്ലാം അധിവസിക്കുന്ന പ്രദേശമാണിത്. വിദ്യാർഥികളെ പരിചയപ്പെടുമ്പോൾ അവരിൽ ചിലർ പേരിനൊപ്പം ജെയിന്‍ എന്നു ചേർത്തു പറയുന്നതെന്താണെന്നന്വേഷിച്ചപ്പോഴാണ് ഇവിടെ ജൈനമത വിശ്വാസികളുമുണ്ടെന്നറിയുന്നത്. ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷിക്കാൻ ഇടയ്ക്ക് സ്കൂളിലെContinue Reading

കരകൗശല വൈദഗ്ധ്യം മുളയിലും ചൂരലിലും അസമിൽ ഞങ്ങൾ സന്ദർശിച്ച വീടുകളിലെല്ലാം ഉപയോഗിക്കുന്ന ഫർണിച്ചർ മിക്കതും ചൂരൽ കൊണ്ട് നിർമ്മിച്ചവയായിരുന്നു. മുറ ഇനത്തിൽപ്പെട്ട ഉയരം കുറഞ്ഞ ചെറിയ സ്റ്റൂൾ വീടുകളിൽ സർവ്വസാധാരണമായി കാണാം. കാഴ്ചക്ക് വലിയ തുടി പോലെ തോന്നും. ഇവ ആദ്യം കണ്ടപ്പോൾ തന്നെ ഏറെ കൗതുകം തോന്നിയിരുന്നു. ഇവയുടെ ഉപയോഗം നമ്മുടെ നാട്ടിൽ മുമ്പ് ഉണ്ണാനും വീട്ടുജോലികൾ ചെയ്യാനും മറ്റും ഇരിക്കാനിട്ടിരുന്ന കുരണ്ടിപ്പലകൾക്കു സമാനമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽContinue Reading

ഇക്കഴിഞ്ഞ ഏപ്രിലില്‍ മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു ശ്രീനഗറിലെ നഗരപരിസരത്ത് ലാല്‍ മണ്ഡിയിലുള്ള ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ ചെന്നു കയറിയത്.സ്വാഭാവികമായും കുതിരക്കാരുടെയും ഷിക്കാരയെന്ന തോണി തുഴയുന്നവരുടെയും ഫോട്ടോയെടുത്തു നല്‍കുന്നവരുടെയും മറ്റും വിലപേശലുകള്‍ അവിടെയില്ല.കാശ്മീരില്‍ വിനോദസഞ്ചാരത്തിനായി നീക്കിവെക്കപ്പെടാത്ത അപൂര്‍വം സ്ഥലങ്ങളിലൊന്ന് ഇതായിരിക്കണം.ഒരു പക്ഷെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ സന്ദര്‍ശകര്‍ക്ക് ഇങ്ങോട്ടൊന്നു വന്നു നോക്കാന്‍ സമയം കിട്ടിയെന്നും വരില്ല.മന്ദവേഗം ‘വിനോദ സഞ്ചാര’ത്തിന് ഇണങ്ങിയതുമല്ല. നൂറ്റാണ്ടുകള്‍പ്പുറത്തു നിന്ന് കാഴ്ചക്കാരോട് സംസാരിക്കുന്ന കല്ലിലും ലോഹത്തിലുമുള്ള മനോഹരമായContinue Reading