എം.വി രാഘവന്റെ ആത്മകഥയായ ഒരു ജന്മം വായിച്ചത് എം.വി.നികേഷ്കുമാറിനെ നേരിൽ കാണുന്നതിനു മുൻപാണ്. ഒരു മിന്നലാട്ടം പോലെ ദുബായിൽ കണ്ടിരുന്നു എന്നത് നേര്. പിന്നീടാണ് ശരിക്കും നേരിൽ കണ്ടതും, തൊട്ടടുത്തിരുന്നു ജോലി ചെയ്തതും. കൂടെയിരുന്നു ജോലി ചെയ്യുന്ന മുതലാളിമാർ അതിനു മുൻപ് എനിക്കുണ്ടായിട്ടില്ല. നികേഷ് കുമാർ സിനിമയിലെ നായകനാവുന്നത് സങ്കൽപ്പിക്കാൻ നല്ല രസമാണ്. സൂപ്പർ സ്റ്റാറുകൾ വെള്ളം കുടിച്ചേനെ! ജോൺ ബ്രിട്ടാസിന്റെ നായകവേഷമല്ല അത്. നുണക്കുഴിയുള്ള ചിരി എഡിറ്റേഴ്സവറിൽ അധികംContinue Reading

എണ്‍പതാം വയസ്സില്‍ ഡിവോഴ്സ് നടത്തണമെന്നാവശ്യപ്പെട്ട ഒരമ്മയെ എനിക്കറിയാം. 16 വര്‍ഷത്തിന് ശേഷം ഡിവോഴ്സ് നോട്ടീസ് കാത്തിരിക്കുകയാണ് ഇതെഴുതുന്ന ആള്‍. കുറ്റങ്ങള്‍ ഇല്ലെന്നല്ല. എന്തൊക്കെ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത് എന്നറിയാന്‍ കൗതുകം. കൂട്ടുകാരന് വന്ന ഡിവോഴ്സ് നോട്ടീസ് സങ്കടപ്പെടുത്തിയിരുന്നു. മകളെ ഉപദ്രവിക്കുന്നു എന്നായിരുന്നു അതിലെ വക്കീലിന്റെ മുന. യുദ്ധം തുടങ്ങേണ്ടത് കല്ല്യാണമണ്ഡപത്തിലല്ല എന്ന് തോന്നുന്നു. യുദ്ധം ഇഷ്ടമുള്ളവര്‍ക്ക് അത് ഹോബിയായവര്‍ക്ക് അത് തുടരാവുന്നതാണ്. ഞാന്‍ കടലില്‍ ഒറ്റയ്ക്ക് കുളിയ്ക്കാന്‍ പോവുന്നു. ലോകത്തിന് ഒരുമ്മ.Continue Reading

[dropcap]അ[/dropcap]വന്റെ ഭാഷക്ക് തന്റേത് പോലുള്ള ഹെയര്‍പിന്‍ വളവുകളില്ലാത്തത് നിയന്ത്രണാതീതമായ കാര്യമാണെന്ന് സിമന്റും മണലും തഞ്ചത്തില്‍ കൂട്ടിക്കുഴച്ചു അവളുടെ കിടപ്പുമുറിയുടെ ഭിത്തി മിനുക്കുന്നത് കാണുമ്പോഴാണ് പെണ്‍കുട്ടി അറിയുന്നത് തന്നെ! പിന്നെ ഒരു വട്ടം പോലും സംസാരിക്കാതെ പരുക്കന്‍ തേച്ചുപിടിപ്പിച്ച ചുവരില്‍ നിന്നും കണ്ണുകൾ പറിക്കാതെയും ഒരു പെണ്‍കുട്ടിയുടെ ഉള്ളിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ചുറ്റിലും ഒരാള്‍ക്ക് ഭിത്തി കെട്ടാനാവുമോ? അവൻ ഒരു അന്യസംസ്ഥാനതൊഴിലാളി വശങ്ങളിൽ നിന്നുള്ള അവളുടെ കാഴ്ച്ചയില്‍ ഒരു ഭിക്ഷുവിന്റെ ഛായ. ഓരോContinue Reading

ഇപ്പോൾ എന്റെ കാഴ്ചകൾ പരിമിതമാണ് വളർച്ചയുടെ ഘട്ടങ്ങൾ എനിക്ക് പരിമിതമായ ഗുഹാവഴികൾ ഒരുക്കി കത്തുന്ന മീനച്ചൂടിലും വിയർക്കാത്ത ശീതമുറികൾ ഏറ്റക്കുറച്ചിൽ ഒട്ടും ഇല്ലാത്ത നിർവികാരത. ചെരിഞ്ഞു വീഴാതെ ഏണിയുടെ മുകളിൽ കയറിപറ്റി. താഴോട്ട് നോക്കാറില്ല അപശകുനകാഴ്ചകൾ കണ്ട് അസ്വസ്ഥ ജ്വരം വന്നാലോ.. നടക്കാൻ മറന്നു പോയിരിക്കുന്നു ഞാൻ വിയർത്തുഷ്ണം താങ്ങാൻ വയ്യ. മുറിയുടെ ഭാവം വെടിഞ്ഞാൽ ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക്‌ അടഞ്ഞ കാർ വാതിലിൽ യാന്ത്രിക ശീതം. മെലിഞ്ഞ വഴികളില്ല, കാറ്റില്ലContinue Reading

[pullquote align=”full” cite=”” link=”” color=”” class=”” size=””]ഈ ലക്കം ലോകകഥയില്‍ കുർട്ട് കുസെൻബെർഗ് (1904-1983)ന്റെ കഥയാണ്. സ്വീഡനില്‍ ജനിച്ച ജര്‍മ്മന്‍ കഥാകാരനായ ഇദ്ദേഹം ജര്‍മ്മനിയിലെ സറിയലിസത്തിന്റെ ആദ്യപ്രചാരകരില്‍ ഒരാളായിരുന്നു. ദൈനംദിനയുക്തിയുടെ ഭ്രമാത്മകത നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് ഇദ്ദേഹത്തിന്റേത്.[/pullquote] [dropcap]ക[/dropcap]ഴിഞ്ഞ ചില വർഷങ്ങളായി മിസ്റ്റർ പോറ്റാക്കിന്‌ തന്റെ ഓർമ്മയെ അത്ര ആശ്രയിക്കാനാവാതെ വന്നിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യത്തെ വിശ്വസ്തമായി രേഖപ്പെടുത്താതെ തന്നിഷ്ടം പോലെ മാറ്റിമറിക്കുകയാണ്‌. മിസ്റ്റർ പോറ്റാക്ക് തനിക്കു നന്നായിട്ടറിയാവുന്നവരെ തിരിച്ചറിയാത്തതിനും തനിക്കൊരുContinue Reading