കഥ (Page 6)

“സർ, ഇതൊരു കുഴപ്പം പിടിച്ച കേസാണല്ലോ. തല പെരുക്കുന്നു. ചാനലുകാർ കൊലപാതകം എന്നു തീരുമാനിച്ചുകഴിഞ്ഞു. ഇനിയിപ്പം പ്രതിയെക്കൂടി അവന്മാര് പിടികൂടിത്തരട്ടെ. അല്ല, എല്ലാം അവമ്മാരല്ലേ ഇപ്പോൾ തീരുമാനിക്കുന്നത്…” ആൽവിൻ ജേക്കബ് എന്ന ആ പോലീസ് ഉദ്യോഗസ്ഥനു തന്റെ നിരാശയും അമർഷവും മേലുദ്യോഗസ്ഥനു മുന്നിൽ പ്രകടിപ്പിക്കാതിരിക്കാനായില്ല. “ആൽവിൻ, താനൊന്നു സമാധാനപ്പെട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നമുക്ക് ഒന്നുകൂടി പരിശോധിക്കാം. ഏതായാലും ഇന്നിനി ഒന്നും വേണ്ട. പിന്നെ, അവരുടെ വീട്ടിൽ നിന്നും പുലർച്ചെ ഒരുContinue Reading

ആദ്യമായി പ്രണയിക്കുന്നൊരുവൾ നിലാവുള്ള രാത്രികളിൽ ജനാലയിലൂടെ ആകാശത്തെ നോക്കി ഏകാന്തതയിൽ പുഞ്ചിരിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന വഴികളിലെ പൂക്കളിൽ , അതുവരേയും കാണാത്ത നിറങ്ങൾ കുറുക്കിയെടുത്ത് മഴത്തുള്ളികൾ ഒളിച്ചുകളിയ്ക്കുന്ന തൊടിയിൽ കൃഷ്ണകിരീടത്തിന്റെ ചുവപ്പിനെ ഹൃദയത്തിലേറ്റി. ചിലപ്പോൾ, ഉമ്മറക്കോലായിലേയ്ക്ക് കയറിയിരുന്ന് ഉച്ചവെയിലിന്റെ നിഴലുകളിൽ ഒറ്റയ്ക്ക് തായം കളിച്ചു. കെട്ടുപിണഞ്ഞ മുല്ലവള്ളികളിലെ മൊട്ടുകളിൽ പൂക്കാലത്തെ മോഹിച്ചു. അമ്പലത്തിന്റെ ചുറ്റുമതിലിൽ ഇളംപച്ച നിറത്തെ ചുരണ്ടി മാറ്റിക്കൊണ്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്കപ്പുറത്തെ മോഹങ്ങളേയും മോഹഭംഗങ്ങളേയും താനിപ്പോൾ എന്തിനാണ് ഓർക്കുന്നതെന്ന്Continue Reading

പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞ ഇലകൾ വൃക്ഷത്തെ ഏകാകിയാക്കി. ഹരിയേട്ടൻ്റെ അകാലമരണം അവളുടെ ബഹുവർണ്ണസ്വപ്നങ്ങളെ കാറ്റിൽപ്പറത്തി. ഇനിയെന്ത് എന്ന തോന്നലോടെ അവൾ ആലോചനകളിലേക്ക് പിൻവലിഞ്ഞു. ജീവിതത്തിൻ്റെ സായന്തനത്തിൽ പ്രണയപൂർവ്വം രാപ്പാർക്കാം എന്ന് അടക്കം പറഞ്ഞ ഹരിയേട്ടൻ.ഒരു വർഷം മുൻപ് നാട്ടിൽ വാങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ പെൻ്റ് ഹൗസിൽ അവൾ കായൽക്കാഴ്ചകൾ വെറുതെ നോക്കിയിരുന്നു. മുപ്പതോളം വർഷത്തെ നീണ്ട ദാമ്പത്യം. നിരവധി വിദേശരാജ്യങ്ങളിൽ മാറി മാറി നടത്തിയ കുടുംബജീവിതം. കണ്ണിൽ കാൻസർ ബാധിതനായിContinue Reading

In her rented one-BHK apartment across town, Mithila spent her days helping her friend with blog posts and menu planning for a food app. And her nights writing meaningless content for clients. The firecrackers bursting in the distance didn’t faze her anymore, she had learned not to flinch. Her anxietyContinue Reading

ഒരിക്കൽ ഒരിടത്ത് ഏഴ് കിണറുകൾ ഉണ്ടായിരുന്നു. കുന്നിന്റെ മണ്ടയിലായിരുന്നിട്ടുകൂടി നല്ല തെളിനീർ ധാരാളമായി ഈ കിണറുകളിൽ ഉണ്ടായിരുന്നു. ഏതോ നട്ടുച്ചക്ക് ഉച്ചക്കിറുക്കു മൂത്ത ജിന്നുകൾ കുത്തിയവയായിരുന്നു ഈ കിണറുകൾ. കുന്നുകളിലേക്കെന്നവണ്ണം കണ്ണുകൾ പായിച്ച് അവൾ കഥ പറയാൻ തുടങ്ങി ജിന്നുകൾ കുത്തിയ കിണറുകളുടെ കഥ. നിരപ്പായിക്കിടന്നിരുന്ന പുൽമേടുകൾക്കിടയിൽ ഇടക്കു പൊന്തിവന്ന പാറമേലായിരുന്നു ഈ കിണറുകൾ കുത്തിയിരുന്നത് പുൽമേടുകൾക്ക് ചുറ്റുമായി നിറയെ ഞാവൽമരങ്ങൾ തിങ്ങി നിന്നിരുന്നു. ഞാവൽമരത്തിന്റെ മണ്ടയിൽ കയറി നോക്കിയാൽContinue Reading