കഥ (Page 31)

‘തേരാളിയായ സത്യസേനന്റെ സഹോദരി വൃഷാലിയെ അംഗരാജാവായ കർണ്ണൻ പാണിഗ്രഹണം ചെയ്യുന്നു.യുവരാജാവിന്റെ താത്പര്യപ്രകാരം രാജകീയപ്രൗഡിയിലാണ് വിവാഹ ചടങ്ങുകൾ നടത്തപ്പെടുന്നത്.’ ശുഭകർമ്മങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യം കാണിക്കാത്ത ഗാന്ധാരനരേശൻ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ആശ്ചര്യത്താൽ സ്വീകരിച്ചിരുത്തുവാനായി സുയോധനൻ തന്നെ നേരിട്ടെത്തി. അഗ്നിയെ പ്രദക്ഷിണം ചെയ്ത വധുവരന്മാർ പ്രാർത്ഥനയോടെ എല്ലാപേരുടെയും അനുഗ്രഹം തേടി. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് വൃഷാലി ഗാന്ധാരപതിയുടെ പാദങ്ങളിൽ നമസ്കരിക്കാനെത്തിയത്. ആദ്യമുണ്ടായ പതർച്ചക്കിടയിൽ വധുവിനെ നെറുകയിൽ കൈകൾ ചേർത്തനുഗ്രഹിക്കവേ വിരലുകൾക്കിടയിൽ നിന്നും പകിടകൾ മാറ്റുവാൻ മറന്നുപോയി.Continue Reading

“നിങ്ങളിതെന്ത് ഭാവിച്ചാണ് കുട്ടികളെ, അതൊക്കെ പഴംകഥയല്ലേ!!! നേരംപോക്കിനാരോ പടച്ചുണ്ടാക്കിയ കഥ…” അമ്മമാരുടെ വാക്കുകൾ ചെറുമുയലുകൾക്കത്ര പിടിച്ചില്ല. ” കഥയായാലും കാര്യമായാലും, ആമകളോട് ഓടിത്തോറ്റ മിത്തും പേറിയെത്രനാളിങ്ങനെ ജീവിക്കും?! ” അവർ കൂട്ടത്തോടെ ബഹളംവെച്ചു. ” നിങ്ങളിതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. യുക്തിയുള്ള ആരെങ്കിലും ഈ കെട്ടുകഥയൊക്കെ വിശ്വസിക്കുമോ..!!” മുതിർന്നവർ വീണ്ടും പറഞ്ഞുനോക്കി. ” ആ കടുവയും പുലിയും കുരുനരിയും ഒക്കെ കളിയാക്കുന്നു. ഞങ്ങൾക്കിനിയീ നാണക്കേട് സഹിക്കാൻ വയ്യ…” യുവാക്കളുടെ പരിദേവനം.” വീണ്ടുമൊരോട്ടContinue Reading

നീളം കുറഞ്ഞ കറുത്ത് തടിച്ച മനുഷ്യന്‍. വയസ്സ് എഴുപതിനോടടുത്തായി. കുപ്പായമിടാറില്ല. പണിമുണ്ടുടുത്ത് ചെറിയ തോര്‍ത്ത് ചുമലിലിടും. കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വള്ളി പണി മുണ്ടിന് മേലെയായി അരക്കു ചുറ്റും കെട്ടും . ഇരുമ്പില്‍ തീര്‍ത്ത ഒരു കൊളുത്ത് പിറക് വശത്തായി വള്ളിയില്‍ ഉറപ്പിച്ചു വെക്കും. നല്ല മൂര്‍ച്ചയുള്ള വാക്കത്തി കൊളുത്തില്‍ തൂക്കിയിടും. വീട്ടിലെത്തിയാല്‍ മാത്രമെ കൊളുത്തില്‍ നിന്നും കത്തി എടുത്തു മാറ്റാറുള്ളു! മന്ത്രവാദം, കൂടോത്രം, ഒടി വെക്കല്‍, മാരണം തുടങ്ങിയവയില്‍Continue Reading

“വർക്കിങ് ഫ്രം ഹോം തുടങ്ങി, ഇന്ന് ഒരു വർഷം തികയുന്നു.” പിന്നിലെ ചെറിയ ബാൽക്കണിയിൽ കമ്പിവലയിൽ ചാരിനിൽക്കുകയായിരുന്നു, ഹേമന്ത്. അടുക്കള നിലത്തിന് കുറുകെ അറ്റം വരെയും ചുമരിലേയ്ക്ക് ഏന്തിയും അയാളുടെ മെലിഞ്ഞ നിഴൽ നീണ്ടു. ആരതിയുടെ പ്രതികരണം ഒരു മൂളലിലൊതുങ്ങി. ഇളവെയിൽ അടുക്കളച്ചുവരിൽ വീഴുന്ന അപൂർവ ദിവസങ്ങളാണ്…. കോഫിമേക്കറിൽ നിന്ന് ഡിക്കോക് ഷൻ പാത്രത്തിലേയ്ക്ക് പകരവേ അവൾ മനസ്സിൽ പറഞ്ഞു: വെളിച്ചത്തിൻറെ ആ പാളിയിൽ എൻറെയായാലും നിഴൽ വീഴുന്നത് എനിക്കിഷ്ടമല്ല.Continue Reading

‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ. ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല. മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകിContinue Reading