നോവൽ (Page 10)

“വരിക വരിക സഖികളേവിളവെടുപ്പു സമയമായി…. “താഴ്‌ വരയിലെ തോട്ടത്തിലേക്ക് നടക്കുമ്പോൾ ദാസിമാർ പാടി. മുന്തിരി വിളയുമ്പോഴാണ് അർഗോബ് താഴ്‌വരയിലെ സ്ത്രീകളൂടെ കൈകളും മുഖവും മനസ്സും ചുവന്നു തുടുക്കുക.ദാഹമകറ്റാൻ കൽഭരണിയുടെ വക്കു വരെ കുടിവെള്ളം…ഭക്ഷിക്കാനായി കുട്ടകൾ നിറയെ അപ്പങ്ങൾ….പാത്രങ്ങളിൽ മലർ….കേൾക്കാൻ കിന്നരനാദങ്ങൾ…..മുന്തിരിക്കുലകൾ ചുമക്കുന്ന ദാസികളോട് മേൽനോട്ടക്കാരൻ പറഞ്ഞു.“ഇതാ ,തുത് മോസ റാണി വരുന്നു.”അവർ റാണിയെയും പരിവാരത്തെയും വരവേറ്റു.“ശലമോൻ രാജാവ് വിജയിക്കട്ടെ “റാണി പറഞ്ഞു.“രാജാവ് നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.”മുന്തിരിക്കുലകൾ കത്രിക്കാൻ തുടങ്ങിയിരുന്നു. വിളവെടുപ്പിനായി മാതാവിനെContinue Reading

സെനീറിൽ നിന്ന് തുരത്തപ്പെട്ട പുള്ളിപ്പുലികൾ താഴ്‌ വരയിലിറങ്ങി ആടുകളെ കടിച്ചു കീറി. ആട്ടിടയരുടെ നെഞ്ചിൽ ചോരപൊടിഞ്ഞു. അവർ കരഞ്ഞു. അങ്ങനെയൊരു പരിണാമം സ്വപ്നത്തിൽ പോലും ശലോമോൻ പ്രതീക്ഷിച്ചില്ല. രാജാവ് ചിന്താകുലനായി. മറ്റൊരു സ്ഥലത്തേക്ക് ആ ജന്തുക്കളെ മാറ്റിയാലും അവയുടെ ക്രൗര്യം കുറുയുകയില്ല. ശേഷിക്കുന്നത് സംഹാരമാണ്. ശലമോൻ മടിച്ചു. അത് കാടിന്റെ സന്തുലനം നശിപ്പിക്കും എന്താണ് ചെയ്യുക? അസ്മോദേവൂസിനെ വരുത്തി കൽപ്പിച്ചു. . “ആ ജന്തുക്കളെ നീ ശാന്തമാക്കണം.” അവൻ ചിരിച്ചു.Continue Reading

നോവൽ ഇതൾ 16 അദ്ദേഹത്തിന് മറ്റൊരു ബന്ധം അത് പുരുഷനോ സ്ത്രീയോ ആരുമായിട്ടും ​ആയ്‌ക്കോട്ടെ ​ അതായിരുന്നില്ല എന്റെ സങ്കടം .എന്തിനാണ് ആ ജീവിതത്തിലേക്ക് എന്നെ വലിച്ചിട്ട​ത് ​? ​. നിശ്ചയത്തിനും, വിവാഹത്തിനും ഇടയിൽ ഒന്നരമാസമുണ്ടായിരുന്നു. വിവാഹത്തിന് താത്പര്യമില്ല എന്നറിയിക്കാൻ എന്തായിരുന്നു തടസ്സം​?​. അവിടെയാണ് ഞാൻ​ ​ആ ചതി മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ജേഷ്ഠൻമാർക്ക് മൂന്നാൾക്കും, മൂത്ത സഹോദരിക്കും ഈ ബന്ധങ്ങൾ അറിയാമായിരുന്നു.ബന്ധുബലം ഇല്ലാത്തിടത്തുനിന്ന്​.​ ഈ വിധം പ്രതികരണശേഷിയില്ലാത്ത ഒരു പെൺകുട്ടിയിലൂടെContinue Reading

മലങ്കാട്ടിൽ എവിടെയോ അറുകൊലക്കാർ ഒളിച്ചിരിക്കുന്നവെന്ന് രഹസ്യ വിവരം നഗര കാവൽക്കാർക്ക് ലഭിച്ചു. അജപാലകരുടെ കാലടികളെ പിൻതുടർന്ന് നടന്നു. അവർ മുകളിലേയ്ക്ക് നോക്കി. മലമുകൾ പ്രഭാതമഞ്ഞിൻ്റെ പിടിയിൽ അമർന്നിരിക്കുന്നു. പക്ഷേ ഇടയരുടെ ചില കൂടാരങ്ങൾ ആ മഞ്ഞിനു മീതെ തല ഉയർത്തി നോക്കിയിരുന്നു. അവർ നടന്നു. മലഞ്ചെരിവിലെ മരങ്ങൾക്കിടയിൽ ഇരുണ്ട നിഴലുകൾ ഇരക്കായി കാത്തിരുന്നു. കാവൽക്കാരുടെ കൈ വാൾപിടിയിൽ അമർന്നു.. കാട്ടുമൃഗങ്ങളെക്കാൾ കൗശലമാണ് ആട്ടിടയർക്ക്… അവർ മലമുകളിൽ എത്തി. പക്ഷേ കൂടാരങ്ങൾContinue Reading

രാജാവിന്റെ സേന സ്വഗൃഹങ്ങളിലേക്ക് മടങ്ങി. ചാർച്ചക്കാരായ വടക്കർക്കെതിരെ നീങ്ങാൻ മടിച്ചു.സഹോദർക്കെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചു. ബെന പരാജയം സമ്മതിച്ചു. “ഇത് കർത്താവിൻ്റെ ഹിതമാണ്. “ വടക്കൻ താവളത്തിൽ ആരവങ്ങൾ ഉയർന്നു.ദേശത്തെ മൂപ്പൻമാർ വിധിയെഴുതി. . “ശലമോൻ്റെ കഥ തീർന്നു.” ശലമോൻ രാജാവിന്റെ തേർവാഴ്ചക്ക് അന്ത്യം കുറിച്ചതിൽ അവർ ആഹ്ളാദചിത്തരായി. താവളത്തിൽ എമ്പാടും വിജയാഘോഷങ്ങൾ തുടങ്ങി. കാനാൻകാരിയുടെ ആട്ടവും പാട്ടും ആരംഭിച്ചു. യെറോബയാമിന് ഉത്സാഹം തോന്നിയില്ല. അവർക്കറിയില്ല ബെത്‌ശേബയുടെ പുത്രനെ …Continue Reading