LITERATURE (Page 48)

ഇ പി രാജഗോപാലന്റെ ‘ എന്റെ സ്ത്രീയറിവുകൾ ‘ എന്ന പുസ്തകം തന്റെ ചുറ്റിലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ്. അവർ പ്രശസ്തിയുള്ളവരൊന്നുമല്ല, ചുരുക്കം ചിലരൊഴിച്ചാൽ മറ്റുള്ളവരൊന്നും എഴുത്താളിനോട് അടുപ്പമുള്ളവരുമല്ല. എങ്കിലും അവരിലുള്ള അന്യാദൃശമായ പ്രത്യേകതകളുടെ സൂചകങ്ങൾ നൽകുന്നുണ്ട് .ആദ്യത്തെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്“ചിത്ര മഹേശയെപ്പറ്റി മുൻപ് കേട്ടിട്ടില്ല. ഇപ്പോൾ കാണുന്നു. നർത്തകിയാണ്. പ്രസിദ്ധയല്ല.”ഇങ്ങനെ ചെറുകഥ പോലെ സുന്ദരമായ പരിണാമഗുപ്തി ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സവിശേഷതയാണ്.ഷിമോഗയിലെ (ഇപ്പോൾ ‘ശിവമോഗ ‘Continue Reading

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി ജെ പിയെ തറ പറ്റിച്ചു. വിജയഭേരി മുഴക്കി കോൺഗ്രസ് ദേശീയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചു. സി പി എമ്മിന്റെ ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ ആണ് കോൺഗ്രസ് സത്യപ്രതിജ്ഞയിലേക്കു ക്ഷണിച്ചത്. ” കേരള സഖാക്കൾ എന്ത് പറയും”, എന്നായി യെച്ചൂരി . അന്ന് സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രൂസ്റ്റിൽ (സഹ്മത് ) അദ്ദേഹം ലഞ്ച് കഴിക്കുവാൻ വന്നിരുന്നു. അവിടെയുണ്ടായിരുന്നContinue Reading

ഏത് നിമിഷവും പറന്നുയരാൻ ചിറകുവിരിച്ച് നിൽക്കുന്ന വിമാനത്തിൻ ചില്ലുകാഴ്ച്ചകളിൽ മുഴുകിയ പ്രകാശന്‍റെ മനം നിറയെ ഹൈഫ എന്ന പെൺകുട്ടിയായിരുന്നു; അവളോടുള്ള സ്നേഹവും കൃതജ്ഞതയുമായിരുന്നു. ഹൈഫയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അയാളുടെ ഇന്നത്തെ യാത്ര തന്നെ സംഭവിക്കില്ലായിരുന്നു. ഒരു പക്ഷേ, തനിക്കിന്ന് യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ലെങ്കിൽ..!? അകലെ, റൺവേയിൽ ശരവേഗം പറന്നിറങ്ങിയ വിമാനത്തോടൊപ്പം ആ ചോദ്യം അയാളുടെ ഹൃദയത്തിൽ തറച്ചു. അതിനൊരേയൊരു ഉത്തരമേ തനിക്കുള്ളൂവെന്ന് തിരിച്ചറിയവേ മിഴികൾ നിറഞ്ഞു. ആ തിരിച്ചറിവ് പ്രകാശനെContinue Reading

തത്ത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം ഏറ്റവുമധികം മൂർച്ഛിച്ച ഘട്ടത്തിൽ സി.പി.ഐ (എം) നെ നയിക്കാൻ നിയോഗിക്കപ്പെട്ട നേതാവാണ് സീതാറാം യെച്ചൂരി. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ നേതൃത്വം തൊഴിലാളി വർഗത്തിനാണെന്നും അതുകൊണ്ടു തന്നെ ജനകീയ ജനാധിപത്യ മുന്നണിയെ നയിക്കുക എന്ന കടമ തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയപ്പാർട്ടിയെന്ന് സ്വയം കരുതുന്ന തങ്ങൾക്കാണെന്നുമുള്ള ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് സി.പി.ഐ (എം) മുന്നണിരാഷ്ട്രീയം സംബന്ധിച്ച അടവുനയങ്ങൾക്ക് രൂപം നല്കാറുള്ളത്. ഹർകിഷൻ സിംഗ് സുർജിത്തിന്റെ കാലം മുതൽ ദേശീയരാഷ്ട്രീയം സംബന്ധിച്ച നയങ്ങളിൽContinue Reading

ഗംഗയുടെ തീരത്ത് പുൽമേടുകളില്ല, സൈകതം പോലെ നീണ്ടു കിടക്കുന്ന മണൽപ്പരപ്പുകളാണ്. കാവലായി കുറെ കാട്ടുകടമ്പുകൾ അങ്ങിങ്ങായി ചില്ലകൾ വിരിച്ച് നിൽപ്പുണ്ട്. സന്ധ്യക്ക് ചില കാട്ടുപക്ഷികൾ ആ ചില്ലകളുടെ ഇലച്ചാർത്തിനുള്ളിൽ ചേക്കേറിയിരുന്നു. ശിഖരങ്ങൾക്കുവേണ്ടി അവറ്റകൾ കലപില കൂടുന്നത് കണ്ടപ്പോൾ കർണ്ണനു രാജസദസ്സ് ഓർമ്മ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ ജാത്യാഭിമാനം കാത്തുസൂക്ഷിച്ചിരുന്ന കുലനായകർ സഭയിൽ നീചജൻമങ്ങളെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജാതി പറഞ്ഞ് അവമതിച്ചിരുന്നു.“നീ രാധേയനാണ് ! നീ സൂതപുത്രനാണ്.” നിഴലുകൾContinue Reading