LITERATURE (Page 13)

ഞാന്‍, നിവേദിത, എഴുതുന്നത് : പ്ലേറ്റിന് നടുവില്‍ രണ്ട് ചെറിയ പൂരി – അതിന് മേലെ സോസറില്‍ ചോറ് – ചുറ്റും അരിക് ചേര്‍ന്ന് എണ്ണക്കിണ്ണത്തിന്‍റെ വലുപ്പത്തിലുള്ള ചെറിയ കണ്ണാടിപ്പാത്രങ്ങളില്‍ കറികളും ഉപ്പിലിട്ടതും തൈരും പായസവും. വരിനിന്ന് ഞാനത് വാങ്ങിച്ചു. വലിയ ഹാളില്‍ നിരത്തിയിട്ടിരുന്ന വൃത്താകൃതിയിലുള്ള മേശകള്‍ക്ക് ചുറ്റും നടന്ന് കൂട്ടുകാര്‍ ഒഴിവുള്ള ഇരിപ്പിടങ്ങള്‍ കണ്ടെത്തുന്നുണ്ടായിരുന്നു. പ്ലേറ്റില്‍ നിന്ന് ഒന്നും ചിതറി വീഴാതിരിക്കാന്‍ ശ്രദ്ധിച്ച് പതുക്കെയാണ് അവരുടെ നടപ്പ്. പ്ലേറ്റ്Continue Reading

ചെറ്റെങ്കിലുമുണ്ടോഒറ്റ തടുക്കിലിരുന്ന്ചർക്ക തിരിച്ചൊരുനേരിന്നൂറ്റംനൂറ്റവിചാരം? ഉറ്റവരെല്ലാംധർമ്മപഥത്തിൽഒറ്റ പ്രാർത്ഥന മാത്രംതെളിയുംവട്ടക്കണ്ണട,ഉണ്ടോകൂടെ കൂട്ടുംനീളൻ വഴിയിലെനേരിന്നൂന്നൽ ? സത്യാന്വേഷണവ്യഗ്രത നിത്യംനോറ്റിയെടുത്തൊരുനോട്ടപ്പൊരുളും ? മെറ്റയോട് ഞാൻ ചോദിച്ചുഇറ്റു സംശയഭാവത്തിൽമെറ്റ – നരേറ്റീവ് കാലത്ത്ഈയൊറ്റ കാര്യം സ്വകാര്യമായ് ! കവർ: ജ്യോതിസ് പരവൂർContinue Reading

പ്ലാസ്റ്റിക് കവറിൽ മുദ്രവെച്ചരണ്ട് മുന്തിരിപ്പഴങ്ങളാണിപ്പോൾനങ്ങേലിയുടെ കണ്ണുകൾ.ചൂന്നെടുത്ത കുഴികളിൽഒരു തിരച്ചിൽ യന്ത്രം ബാക്കിനിൽക്കുന്നു;‘ഉണ്ണീ’യെന്ന അടയാളവാക്കിനായ്അലറുന്ന ഒരു വിനിമയജാലകം! പൂതം പണ്ടേ വേഷം മാറിയിരിക്കുന്നു.ഒറ്റയ്ക്ക് മേഞ്ഞുനടക്കുന്നപയ്യുടെ മുലകുടിക്കുന്നദരിദ്രവാസിയല്ല ഇപ്പോൾ പൂതംകാട്ടിലല്ലവൻ കൂടിയിരുപ്പ്കോർപ്പറേറ്റ് കെട്ടിടത്തിൻ്റെആകാശ ഫ്ലോറിലെക്യൂബിക്കിളിലിരുന്ന്ഡാറ്റാ മൈനിംഗ്നടത്തുകയാണിപ്പോൾ പൂതം!​“ഇതിലും വലുതാണെൻ്റെപൊന്നോമന” യെന്ന്നങ്ങേലി അലറിയപ്പോൾപൂതം ഒരു ത്രീ-ഡി പ്രിന്ററിൽമറ്റൊരുണ്ണിതൻ പകർപ്പെടുത്ത്നങ്ങേലിക്ക് നൽകി.അമ്മ തൊട്ടു നോക്കിതിരിച്ചറിഞ്ഞു,സ്നേഹത്തിന്റെ പൾസില്ലാത്തആ വ്യാജപ്പതിപ്പിനെ.​ശാപം പണ്ടത്തെപ്പോലെഫലിക്കില്ല നങ്ങേലീ..പൂതം ഇപ്പോൾഇൻഷുറൻസ് ഏജന്റാണ്.അവൻ നിന്റെ ശാപത്തെ‘ക്ലെയിം’ ചെയ്യും. എങ്കിലും പേടിച്ചു വിറച്ചപൂതം കുഞ്ഞിനെ വിട്ടുനൽകികാരണം-കുട്ടികളെവളർത്തുന്നതിനേക്കാൾ ലാഭംഅവരെContinue Reading

വീട്ടുമുറ്റം!അതീവ രാത്രി!പെരുങ്കാറ്റ് തുലാമഴയുമുടുത്ത്തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. അതിനിടെ,ആദ്യമായി കൺമിഴിച്ച,അഞ്ചുപത്ത് മധുരം മാത്രം കെട്ടിയിരുപ്പുള്ളഒരു പാവം നന്ത്യാർവട്ടപ്പൂ,കാറ്റിനെന്തൊരു വീര്യമാണെന്ന്,മൂക്കത്ത് വിരൽ വച്ച്,കണ്ണുതള്ളി നിന്നു. “നിന്നോട് മിണ്ടിയതറിഞ്ഞാൽ, ൻ്റമ്മയും കാമുകിയും ന്നോട് തെറ്റിപ്പൂവും”കാറ്റ് പൂവിനോടപ്പോൾ ഉഡായിപ്പിറക്കി.“നീയെന്നെ വലവീശിപ്പിടിക്കും”“നീയെന്നെ വശീകരിക്കും”പൂവിനെ ബ്ലോക്കിയെറിഞ്ഞ്,കാറ്റ് ഓടിപ്പോയി. അപരാധമായിപ്പോയോയെന്ന്,തെറ്റിദ്ധരിക്കപ്പെട്ടല്ലോയെന്ന്,മിണ്ടാതിരുന്നാൽ മതിയായിരുന്നെന്ന്,മിണ്ടാതിരുന്നിരുന്നെങ്കിൽവിളയാട്ടക്കാറ്റെങ്കിലുംകണ്ടോണ്ടിരിക്കാമായിരുന്നെന്ന്പൂവ് സങ്കടപ്പെട്ടു. കാറ്റിന്,കാലിൽ വളംകടിയാണെന്ന്,ചൊറിച്ചിൽ മാറാഞ്ഞിട്ടാണെന്ന്,നിൽപ്പുറക്കാഞ്ഞിട്ടാണെന്ന്കണ്ടുനിന്ന രാപ്പാടി ന്യായീകരിച്ചു. പിറ്റേ ദിവസം,നാലും കൂടിയ കവലക്കരികിൽ വേലിയരുക്കിൽവെണ്മച്ചന്തം വിടർത്തിയുണർന്ന പൂവ്,കവലയിൽപോസ്റ്റിട്ട് തിരുവാതിര കളിക്കുന്നകാറ്റിനെ കണ്ടു. “ഹായ് കാറ്റ്”എല്ലാം മറന്ന്,പൂവ് പരിചയംContinue Reading

പൊട്ടിയസ്ലെയ്റ്റിലെഴുതിയകണക്ക്തെറ്റിയിട്ട്ടീച്ചർബെഞ്ചിൽനിർത്തിയസ്കൂൾഅവിടെയുണ്ട്പുതിയ രൂപത്തിലുംനല്ലമാറ്റത്തിലുംഎന്നിട്ടുംഎന്തിനാണ്അവിടെത്തന്നെനിൽക്കുന്നത്ഓർമ്മകളുടെഅടികൊള്ളാൻ ഉത്സവത്തിരക്കിനിടയിൽആഗ്രഹങ്ങളുടെകീശയിൽതപ്പിനോക്കിയപ്പോൾകിട്ടാത്തഅഞ്ചുപൈസയുംതപ്പിയങ്ങനെഅത്ഭുതങ്ങളുടെപുതിയലോകത്ത്ഓർമ്മകളുടെതുണ്ടും തപ്പിപിന്നെയുംപഴയകൗതുകത്തോടെഎന്തിനു നിൽക്കുന്നു ഓർമ്മകളുടെകണ്ണീർമഴനനയാനോ പ്രണയിനിയെകാത്തുനിന്നവഴിയുംമഴയുംവെയിലുംമാറിയില്ലേഅവൾപിരിഞ്ഞവഴിയുംഋതുക്കളുംഒരുപാട് മാറിയില്ലേപുതിയവഴികളിൽനീയും തനിച്ചല്ലേഎന്നിട്ടുംഎന്തിനാണ്ആ വഴികൾമാത്രമിത്രമനോഹരമാകുന്നത്കാലിൽപൊടിയുന്നത്ഹൃദയത്തിന്റെരക്തമായിട്ടും ജീവിതത്തിന്റെ ഓർമ്മകൾ സുന്ദരമാണെന്ന്പറഞ്ഞ്മനസ്സ് പറ്റിക്കുമ്പോൾ ഞാൻ കുടിച്ചദുരിതങ്ങളുടെകയ്പ്പ്മധുരമെന്നോതാൻനീപാടുപെടുകയാണെങ്കിലും ദുഃഖങ്ങൾജീവിതത്തിന്റെകൂട്ടിലിട്ടമുട്ടകൾക്ക്വെറുതെഅടയിരിക്കുന്നു തെറ്റിയകണക്കുകളുടെബെഞ്ചിൽ വെറുതെ എഴുന്നേറ്റുനിന്ന്വലിയവൻ ആവുകയാണ് എങ്കിലും,ചേർത്തുനിർത്തിയസ്നേഹത്തിനപ്പുറം ഓർമ്മകളുടെവെയിലിൽവിയർത്ത്ദുരിതങ്ങളുടെഒഴിഞ്ഞിടങ്ങളിലിരുന്ന്മനസ്സിപ്പോഴുംപഴയ പ്രണയലേഖനംവായിക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading