കവിത (Page 82)

ഒ റ്റമീൻ കുളക്കരെയുറ്റമീൻ കൺക്കണ്ണാടി. വിശപ്പിന്റെ നീലിമയുടലാകെ പടർന്നു ചിറകിൻ തുമ്പിലൂടിറ്റുന്ന പക്ഷിയെ ധ്യാനിച്ച് ധ്യാനിച്ച് കുളത്തിലേക്ക് വരുത്തിയതാണ്, പരൽമീ‍ൻ. പരസ്പ്പര പ്രതിഫലനത്തിലെ പ്രണയത്തിൻ തിളക്കത്തിൽ വിവേകിയായി പക്ഷി. ബന്ധിതം പ്രണയത്താൽ രണ്ടാളും ഒരു കുളക്കീഴിൽ ഒരേ കുളക്കര ശിഷ്ടകാല പ്രണയനീലിമയിൽ!  Continue Reading

മുറ്റത്തെ മൺതരികൾ അടക്കം പറയുന്നുണ്ട് മതിലുകളാവുന്നത്ര അരികുചേർന്നുൾവലിഞ്ഞു നിൽപ്പാണ് അണ്ണാൻ കുഞ്ഞുങ്ങൾ ചിലപ്പുനിർത്തി വാല് ചുഴറ്റി പ്രതിരോധചിന്തയിലാണ് മുറ്റത്ത് വെയിൽകാഞ്ഞിരുന്ന പൂച്ചകൾ അട്ടത്തേയ്ക്കു സ്വയം ചേക്കേറി. കിളികളാണെങ്കിൽ കുട്ടിക്കവിതകൾ തിരക്കിട്ട് കേട്ടു പഠിക്കുന്ന തിരക്കിലാണ്. പൂമരങ്ങൾ നിറങ്ങളുടെ കാറ്റലോഗും പിടിച്ചന്യോന്യത്തിലാണ്. ഇത്രയും വെയിലരുതെന്നിടക്കിടെ ആകാശത്ത് മേഘത്തെ വലിച്ചിടുന്നുണ്ട് ഭൂമി. ഇനിയും മധുരിച്ചില്ലേയെന്ന് തന്നിലെ പുളിയെ ശകാരിക്കുന്നുണ്ടിടക്കിടെ മാങ്ങാക്കാലം. പുളികളോ പുളിച്ചതുപോരെന്നു പിന്നെയും പുളിക്കുന്നു. പുസ്തകങ്ങൾ ഇടസമാധിയ്ക്കൊരുങ്ങുകയാണ് വീടുകൾ വാതിലുകൾ മലർക്കെContinue Reading

ട്രാൻസ് ജെൻഡർ കവിതയ്ക്കൊരാമുഖം – ഗീത ‘അലിംഗം’ എന്ന ട്രാൻസ് ജെന്‍ഡറുകളെ പറ്റിയുള്ള ഏക മലയാള കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് . “ഞങ്ങൾ വാനമില്ലാപ്പറവകൾ , വനമില്ലാകൃഷ്ണമൃഗങ്ങൾ നീരില്ലാമത്സ്യങ്ങൾ വേരില്ലാമരങ്ങൾ വരിക തരിക സഹജരേ ഞങ്ങൾക്കൊരു മനുഷ്യമുദ്ര ,മാലാഖച്ചിറക് ഞങ്ങളുടെ ലിംഗാവകാശങ്ങൾ സമ്മതിദാനം, റേഷൻ കാർഡ് മറപ്പുര, ബദൽ നിയമങ്ങൾ നിങ്ങളുടെ ആട്ടും തുപ്പും ബ്രഹ്മന്റെ കൈപ്പിഴക് കൃഷ്ണ മുഖത്ത്” (വിജയകുമാർ കുനിശ്ശേരി എന്ന പുരുഷൻ) ആണും പെണ്ണുമല്ലാത്തവരെ /Continue Reading

നിലനിൽക്കുമ്പോഴറിയുന്നില്ല അതിന്റെ പിടച്ചിൽ . കൂട്ടത്തിൽ ചുമ്മാ കൂടിയൊരു യാത്രക്കാരനെ പോലെ. യാത്രക്കാരൻ കൈയിൽ തൊട്ടൊരു കഥ പറയുമ്പോലെ . അതിലേറെ അനുഭവിക്കാറില്ല . രാത്രിമയക്കങ്ങളുടെ ഉഷ്ണസഞ്ചാരങ്ങളിൽ ഒരു നോവായി പിടഞ്ഞത് നീയായിരുന്നോ ! പടയൊരുക്കത്തിന്റെ നാളുകളിൽ ഒരിക്കൽ നീയെന്നിൽ പിടഞ്ഞുപിടഞ്ഞുണർന്നതായ് ഞാനോർക്കുന്നു . അന്ന് ഞാൻ നിന്നെ പരിഹസിച്ചതും , അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും .. നീണ്ടൊരു യാത്രയുടെ ഇടയിലെ പിരിമുറുക്കങ്ങൾക്കിടയിൽ നീ നിന്റെ സാന്നിധ്യമറിയിച്ചതും യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ നീContinue Reading

അമ്മിണി ഉറക്കം ഞെട്ടി: ‘കാൽപ്പാദത്തിൽ ഒരു കടൽ വന്ന് തൊട്ടെന്ന്’ അവൾ പിച്ചും പേയും പറഞ്ഞത് ആൻസിക്ക് ഓർമ്മ വന്നു. അപ്പോൾ രാത്രി ഉണരുന്ന നേരമായിരുന്നു. കാക്കകൾ കൂടണഞ്ഞ മേളമുണ്ടായിരുന്നു. കുടമുല്ലയിൽ നിലാവ് ചിന്നിയിരുന്നു. കിണറ്റിലെ വെള്ളം കപ്പി വഴി കയറിൽത്തൂങ്ങി കുടത്തിലിറങ്ങി ‘വാ, പൂവാം’ ന്ന് പറഞ്ഞിരുന്നു. ‘ഹോം വർക്ക് തീർന്നമ്മേ’ ന്ന് ബുക്ക് മടക്കി പേന എറിഞ്ഞ് ഫ്രോക്ക് വട്ടത്തിൽ ചുഴറ്റി അവൾ വന്ന് കെട്ടിപ്പിടിച്ചിരുന്നു. ‘അപ്പൻContinue Reading