കവിത (Page 10)

അങ്ങനെ രാവായി.ഇരുട്ടായി.കടല്‍വെള്ളം നുരഞ്ഞ നാട്ടുവെളിച്ചത്തില്‍കരയായി.കരമണലിലെങ്ങുമേ പോകാനില്ലാതെഅങ്ങനെയായി.വരാത്ത കപ്പലായി.ജോലിയും കൂലിയുമില്ലാത്തകേരളീയ യുവാവായി.എന്നായാലുമൊരു ദിവസംകടല്‍ കടക്കുമെന്നായി.എണ്ണ കുഴിച്ചെടുക്കുംഗള്‍ഫ് നാടുകളിലേക്കുള്ളയാത്രയോര്‍ത്തിരിപ്പായി.മയക്കമായി. ഇരുട്ടിന് ബോധോദയം വന്നപോലെനിലാവായി.കരയ്ക്കും കടലിനുംബോധോദയമായിവെളിച്ചമായി.വെളിച്ചത്തിന്‍റെകൊഴിച്ചിട്ട തൂവലുകളെന്ന്നിഴലുകളായി.നിഴലുകള്‍ക്കിടയില്‍ നിന്ന്ആരോ നിലവിളിയായി. ആ നിലവിളിയാണ്വിമാനത്തിലാദ്യമായി കയറിയപ്പോള്‍കേട്ടത്.വിമാനത്തില്‍ നിന്ന്ദോഹയിലിറങ്ങിയപ്പോള്‍ കേട്ടത്.പ്രവാസവര്‍ഷങ്ങളിലത്രയും കേട്ടത്. മണൽദേശങ്ങളിൽ നിന്ന്അവസാനമായി നാട്ടിലേക്ക് തിരിച്ചപ്പോള്‍ഉണ്ടായില്ല ആ നിലവിളി.അത്രയും ശാന്തമായിരുന്നുമടക്കം. നാട്ടിലെ കടപ്പുറത്തെപഞ്ചായത്തു ശ്മശാനത്തില്‍ശാന്തമായി കിടക്കുമ്പോള്‍കാറ്റിന്‍റെ തഴുകല്‍കടലിന്‍റെയാരവംനിലാവിന്‍റെ ബോധോദയംപിന്നെ ദ്രവിച്ചിട്ടുമവസാനിക്കാത്തഇരുട്ട്. അങ്ങനെ രാവായി.Continue Reading

Hurrying through the park at noonI noticed that mansitting on one of the benches.Like he was saying goodbye to someonehe kept waving his raised hand –a visibly tired young man. He looked even more weary, as if,after someone dear just took leave.At whom is he waving his hand?I too lookedContinue Reading

1. വെല്ലുവിളി കറൻ്റ് കമ്പിയിൽതൊട്ടിരുന്ന്കൊക്കുകളുരുമ്മിപ്രണയിക്കുന്നരണ്ട് കുരുവികളെനോക്കൂ.മരണത്തെപ്പോലുംവെല്ലുവിളിക്കുന്നഈ ധൈര്യംപ്രണയിക്കുന്നവർക്കല്ലാതെമറ്റാർക്കുണ്ടാകും. 2. ഠോ തോക്കിനോടുള്ളഭയം പൊട്ടുന്നത്വെടിയുണ്ടയുടെമൂർച്ചയോകടുപ്പമോഓർത്തല്ല.വെടിയേറ്റ്വീണയാളുടെപിടച്ചിലിൽപരന്നൊഴുകുന്നചോരയിൽഅതുച്ചത്തിൽപൊട്ടുന്നുഠോ. 3. സ്വകാര്യം കാറ്റ്മരത്തോട്എന്ത് രഹസ്യമാകുംപറഞ്ഞുകാണുക,ഒറ്റ ശ്വാസത്തിലത്ഇലകളൊക്കെയുംപൊഴിച്ചിരിക്കുന്നു. 4 രഹസ്യം ചിറകനക്കങ്ങളിൽതൂവലിൻ നിറംകൊണ്ട്ചിത്രങ്ങൾ വരയുന്നപക്ഷികൾ,വൈകുന്നേരങ്ങളിൽആകാശംമനോഹരമായചിത്രങ്ങളുടെക്യാൻവാസാക്കുന്നരഹസ്യംസൂക്ഷിക്കുന്നു.Continue Reading

Cries and cries of the mutePunches from broken armsHelpless in front of the silent shotsAll left is the hopefilled farmsOf the growing seeds Alas! All are drownedIn the shower of fireDo the world not see?Have the world not seen?All look but do not seethe innocent…Will they ever glance at them?DoContinue Reading

00ഞങ്ങളുടെ പഴയ ലൈബ്രറിയിലേക്ക് കോണിപ്പടികൾ കയറി വരുന്ന കവിക്ക്സ്ഥലമുണ്ടാക്കിക്കൊണ്ട് ഞാൻ അഭിവാദ്യം ചെയ്യുന്നു. ഗുഡ് ഈവെനിംഗ്, താങ്കൾ ഇന്നും കൃത്യം സമയത്തു തന്നെ, ഞാൻ കവിയോട് പറയുന്നു. കവി എന്നെ നോക്കാതെ എനിക്കുവേണ്ടി പുഞ്ചിരിക്കുന്നു.  എന്നിട്ട്, പടികളിലൊന്നിലും നിൽക്കാതെ ലൈബ്രറിയുടെ വാതിൽക്കൽ വെച്ച്,  തന്റെ തന്നെ നിഴലിലേക്ക് മായുന്നു. അഴുകിയ ഏതോ ജീവിയുടെ ഉടലിനെ ഓർമ്മിപ്പിച്ചു കൊണ്ട്  പിറകെ, ഒരു ഇളം കാറ്റ് കൂടിപടികൾ കയറിപ്പോകുന്നു. ലൈബ്രറിയുടെ വാതിൽ ഒരു പ്രാവശ്യം വിറയ്ക്കുന്നു. ഞങ്ങളുടെ എല്ലാ കവികളും പുഴയുടെContinue Reading