അങ്ങനെ രാവായി
അങ്ങനെ രാവായി.ഇരുട്ടായി.കടല്‍വെള്ളം നുരഞ്ഞ നാട്ടുവെളിച്ചത്തില്‍കരയായി.കരമണലിലെങ്ങുമേ പോകാനില്ലാതെഅങ്ങനെയായി.വരാത്ത കപ്പലായി.ജോലിയും കൂലിയുമില്ലാത്തകേരളീയ യുവാവായി.എന്നായാലുമൊരു ദിവസംകടല്‍ കടക്കുമെന്നായി.എണ്ണ കുഴിച്ചെടുക്കുംഗള്‍ഫ് നാടുകളിലേക്കുള്ളയാത്രയോര്‍ത്തിരിപ്പായി.മയക്കമായി. ഇരുട്ടിന് ബോധോദയം വന്നപോലെനിലാവായി.കരയ്ക്കും കടലിനുംബോധോദയമായിവെളിച്ചമായി.വെളിച്ചത്തിന്‍റെകൊഴിച്ചിട്ട തൂവലുകളെന്ന്നിഴലുകളായി.നിഴലുകള്‍ക്കിടയില്‍ നിന്ന്ആരോ നിലവിളിയായി. ആ നിലവിളിയാണ്വിമാനത്തിലാദ്യമായി കയറിയപ്പോള്‍കേട്ടത്.വിമാനത്തില്‍ നിന്ന്ദോഹയിലിറങ്ങിയപ്പോള്‍ കേട്ടത്.പ്രവാസവര്‍ഷങ്ങളിലത്രയും കേട്ടത്. മണൽദേശങ്ങളിൽ നിന്ന്അവസാനമായി നാട്ടിലേക്ക് തിരിച്ചപ്പോള്‍ഉണ്ടായില്ല ആ നിലവിളി.അത്രയും ശാന്തമായിരുന്നുമടക്കം. നാട്ടിലെ കടപ്പുറത്തെപഞ്ചായത്തു ശ്മശാനത്തില്‍ശാന്തമായി കിടക്കുമ്പോള്‍കാറ്റിന്‍റെ തഴുകല്‍കടലിന്‍റെയാരവംനിലാവിന്‍റെ ബോധോദയംപിന്നെ ദ്രവിച്ചിട്ടുമവസാനിക്കാത്തഇരുട്ട്. അങ്ങനെ രാവായി.Continue Reading





















