കവിത (Page 11)

ചിലപ്പോഴെനിക്ക്വേനൽ മഴയുടെ മധുരമാണ്.ചിലപ്പോൾസങ്കടക്കടലിന്റെഉപ്പ്മറ്റുചിലപ്പോൾവിഷംപോലെ കയ്‌ക്കുംലഹരിപോലെസിരയിലേക്കിരച്ചു കയറും എന്തുതന്നെയായാലുംനിന്നിലലിയും.നീയോ ഞാനോ എന്ന്വേർതിരിച്ചെടുക്കാ-നാവാത്ത വിധം.ഉപാധികളില്ലാതെ-യലിഞ്ഞില്ലാതാവും. മസ്‌തിഷ്കത്തിലോമജ്ജയിലോമാംസത്തിലോഹൃദയത്തിലോപേശികളിലോകണ്ണിലോശ്വാസത്തിലോ എന്ന്കണ്ടുപിടിക്കാനാവാത്തവിധം അലിഞ്ഞു ചേരും. ഒടുവിലു-പേക്ഷിക്കപ്പെടുമ്പോൾമധുരമില്ലാതെ,നിറങ്ങൾ മാഞ്ഞ്.കവിളിലുണങ്ങിയൊട്ടിയകണ്ണുനീരിന്റെഉപ്പു മാത്രമായ്.എനിക്കെന്നെ നിന്നിൽനഷ്ടമാകുന്നു.തിരിച്ചുചേർത്തുവെയ്ക്കുവാനാവാതെഅനാഥമാകുന്നു. മധുരപാനീയത്തിൽ നിന്ന്ലഹരിയിൽ നിന്ന്വിഷാംശത്തിൽ നിന്ന്എന്റെ നിശ്വാസത്തിന്റെഉപ്പുകടലിൽ നിന്ന്നീരാവിയായുയർന്നുനീപച്ചവെള്ളം പോലെമുക്തനാവുന്നു,വീണ്ടുമൊഴുകുന്നു. തിരിച്ചു കിട്ടുന്നപാതിജീവനിൽനിന്നുപിന്നെയുംഞാനെന്നെ ഇഴചേർത്ത് വെയ്ക്കുന്നു.ഞാനാകുന്നു. നിലീനContinue Reading

അവനാണോർമിപ്പിച്ചത് അന്നത്തെ ആ തെരുവിനെ വഴിതെറ്റിയ പകലിൽ  പലവഴി തെന്നിയും ഇടറിയും എത്തിച്ചേർന്ന തെരുവ് മലകളുടെ നടുവിലൂടെ ഹൈവേയിലൂടെ ഒഴുകി നീങ്ങിഞങ്ങളാറു പേരും രാജയുടെ പാട്ടും വെയിലും പൊടുന്നനെ ഇടുങ്ങിപ്പോയ വഴി, തിരക്ക്,കനത്ത നിറങ്ങൾ, കറുപ്പഴകികൾ,കനകാംബരമുദിച്ചു നിൽക്കുംചെമ്പൻ മുടിപ്പിന്നലുകൾ ഒരേ വരിയിൽ,വീടുകൾസൈക്കിളുകൾതാങ്ങി നിർത്തുന്ന ജനാലകളുള്ള തെരുവ്പൈപ്പിൻ ചുവട്ടിൽ കണ്ണുതെറ്റിയോടിയ കുഞ്ഞ്യേശുവിനെയും എം ജി ആറിനെയുംകണ്ട വരാന്തയിലേക്ക് അറിയാതകൈചൂണ്ടിപ്പോയിഅവരെന്റെ വിരലുകളെ തടഞ്ഞുഉച്ചമയക്കത്തിൽ നിന്ന് ഞെട്ടറ്റ പോലൊരുകൊമ്പൻമീശക്കാരൻജമന്തി പൂന്തോട്ടംഅമ്പരപ്പ് മുന്നോട്ട് നീങ്ങുന്തോറുംഇരുൾ ധൃതിപ്പെട്ടിറങ്ങിContinue Reading

1പനിപിടിച്ച്ഉറങ്ങിക്കിടന്നൊരുച്ചനനവുള്ളിലകളെവകഞ്ഞു മാറ്റികാറ്റൂതി ജനാല തുറന്ന്എൻ്റെ നഗ്നതയിലേക്ക്ഉറ്റുനോക്കുന്നു. ഉടലിലാകെ വേരില്ലാത്തനീരാവിമരങ്ങൾ. 2സ്വപ്നത്തിൽവെയിൽ വന്ന് എന്നെ വിളിക്കുന്നു. പോകാം ഇരുട്ട് പരക്കും മുമ്പ്നീയീനഗരം കടക്കണം. ദാഹിച്ചു വലഞ്ഞവൻ്റെതൊണ്ടക്കുഴിയിലേക്ക്ഇന്നത്തെ സൂര്യൻ അസ്തമിക്കും നമുക്കതിനെ ചക്രംകണ്ടുപിടിക്കുന്നതിനും മുമ്പുള്ളഒരു കാലത്തിലൂടെ തള്ളി നിരക്കിഈ മരവിച്ച നഗരത്തിൻ്റെകിഴക്കുകൊണ്ടുവെയ്ക്കണം. ഉഷ്ണപ്പുണ്ണു ബാധിച്ചരാജ്യത്തിന് മുകളിലൂടെസുര്യനെ അമണ്ടം* കെട്ടി കടത്തണം. പകയുടെ വെടിക്കെട്ടിൽചിതറിപ്പോയ കുഞ്ഞുങ്ങളുടെകരച്ചിൽ പണ്ടൊരു രാജ്യമായിരുന്നു. 3ഇരുട്ട് ജീവിതത്തിന്‍റെ മറ്റൊരു പേരാണ്. വിശന്നു മരിച്ചവന്‍റെ ഒടുക്കത്തെ പിടച്ചിലിൽനിറമില്ലാത്തൊരുനിസ്സഹായതയാണ് ഇരുട്ട്. ഇരുട്ടിന്‍റെ നിറംContinue Reading

പെട്ടെന്ന് മരിച്ചു പോകുന്നഒരു മനുഷ്യന്റെഏത് വാക്കായിരിക്കുംപറയാനാകാതെ നാക്കിൽഉറച്ചു പോയിട്ടുണ്ടാവുകആർക്ക് വേണ്ടിയുള്ളപുഞ്ചിരിയാകുംവിടരാനാവാതെ ചുണ്ടിൽ വാടിപ്പോയിട്ടുണ്ടാകുകആരിലേക്ക് എത്താനുളളകൊതിയാകുംകാലുകളിൽ നിശ്ചലമായിതളർന്നു പോയിട്ടുണ്ടാവുകഎന്തിലേക്ക് നീട്ടിയ മോഹമാകുംകൈകളിൽ നിവരാതെചുരുണ്ട്പോയിട്ടുണ്ടാവുക! മരിച്ചുപോയ ആരുടെയോതുടർ ജീവിതമാകാം ഞാനിപ്പോൾ ജീവിക്കുന്നുണ്ടാകുകഇന്നലെ അസ്തമിച്ചസൂര്യന് പകരംഇന്ന് സൂര്യൻ ഉദിച്ചത് പോലെആരോ കാണാൻ കൊതിച്ചകാഴ്ചയാകാംഞാൻ കാണുന്നുണ്ടാവുകആർക്കോ പറയാൻകഴിയാതെ പോയ വാക്കുകളാകാംഎന്റെ നാക്കിൽ കുമിളകൾ പോലെപൊങ്ങിഒടുങ്ങുന്നുണ്ടാകുകമുൻപ് ആരോ ആരിലേക്കോ നീട്ടിയ കാലുകളുടെ ദൂരമാകുംഞാനിപ്പോൾ നടക്കുന്നുണ്ടാകുകമറ്റാരോ ആർക്കോനൽകാൻ കൊതിച്ചപ്രണയമാകുംഎന്നിലിപ്പോൾ പൂവിടുന്നുണ്ടാവുക ഞാൻ മരിച്ചാൽ,എനിക്ക് പൂർത്തിയാക്കാൻകഴിയാതെ പോയതിനെപൂരിപ്പിക്കാൻമറ്റൊരാൾ എവിടെയോജനിക്കുമായിരിക്കാംകൊഴിഞ്ഞ ഇലകൾക്ക്Continue Reading

കഴിഞ്ഞ രണ്ടരപതിറ്റാണ്ട് കാലമായിഎൻ്റെ പ്രധാന പണിഅവളെ സാമ്പാറുവെയ്ക്കാൻ പഠിപ്പിക്കലാണ് വെണ്ടയ്ക്ക മുതൽ മുരിങ്ങയ്ക്കവരെഒരുമാതിരിയെല്ലാ പച്ചക്കറികളുംവെട്ടിനുറുക്കി വേവിക്കുംകുക്കറിൽ കിടന്ന് തുവരപ്പരിപ്പ്രണ്ട് വട്ടം കൂവുംരണ്ടരപതിറ്റാണ്ടിനിടയിൽഎത്രതരം സാമ്പാർ പൊടികൾഞങ്ങൾ പരീക്ഷിച്ചുആരോ അവൾക്കൊരുപൊടിക്കൈ പറഞ്ഞു കൊടുത്തു:ഉണക്കച്ചെമ്മീൻ പൊടിച്ചു ചേർത്താൽസാമ്പാറിന് രുചി കൂടുമത്രെ!ഞങ്ങടെ അടുക്കളയിൽസ്വത്വം നഷ്ടപ്പെട്ട സാമ്പാർ തിളച്ചു തിളച്ച്നിലയില്ലാകയത്തിൽ കൈകളിട്ടടിക്കുന്നു.ഓരോ വട്ടവും പരാജയപ്പെടുമ്പോൾഅവള് ആത്മഗതം ചെയ്യുന്നു:“ മുസ്ലിമീങ്ങൾക്ക് സാമ്പാറ് വഴങ്ങത്തില്ല.” 0 അന്നേരം ഞാൻസീനത്തമ്മായിൻ്റടുക്കളേലിരുന്ന്ഉള്ളി തൊലിക്കുകയോചേമ്പ് ചുരണ്ടുകയോ ആയിരിക്കുംഅന്നേരം അമ്മായിമല്ലീം മുളകും തേങ്ങേംവറുത്തരയ്ക്കുകയാവുംഞാൻ ജനിക്കണേനും മുമ്പ്,ഏർവാടീലുറൂസിനുപോയിപണ്ടാറടങ്ങിയContinue Reading