രവി വർമ്മ ടി. ആർ.

നീണ്ട പ്രവാസജീവിതത്തിന് ശേഷം ഇപ്പോൾ സ്വദേശമായ തിരുവല്ലയിൽ സ്ഥിരതാമസം.

എം ടി ക്ക് ശേഷം എസ് ജയചന്ദ്രൻ നായരും വിടവാങ്ങിയിരിക്കുന്നു. രണ്ടുപേരും മലയാളം കണ്ട മികച്ച പത്രാധിപന്മാർ. മലയാള സാഹിത്യത്തിൽ ആധുനികതയുടെ സ്വാംശീകരണത്തിന് വഴി ഒരുക്കുന്നതിൽ രണ്ടുപേരും നടന്ന് തീർത്ത ഭൂമിക വളരെ വലുതാണ്. മാതൃഭൂമിയുടെ തട്ടകമായ കോഴിക്കോട് നഗരത്തിന്റെ വളക്കൂറുള്ള മണ്ണിൽ നിന്ന് എം ടി വളർന്ന് വലുതായെങ്കിൽ അന്ന് ഇതൊന്നും വലുതായി അവകാശപ്പെടാൻ ഇല്ലാതിരുന്ന തലസ്ഥാനനഗരിയിൽ നിന്നാണ് ജയചന്ദ്രൻ നായർ തന്റെ നിയോഗം ഏറ്റെടുത്തത് എന്ന വ്യത്യാസമുണ്ട്.Continue Reading

ഹിരോഷിമ: ഓഗസ്റ്റ് 6, 1945കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റായ “ഇനോള ഗേ” എന്ന ബി-29 ബോംബർ വിമാനം നഗരത്തിന് മുകളിൽ പറന്നെത്തിയപ്പോൾ ഹിരോഷിമ നഗരവാസികൾ കരുതിയിരിക്കില്ല അടുത്ത നിമിഷങ്ങളിൽ തങ്ങളെ ഹിംസിക്കാൻ പോകുന്ന വിനാശത്തിന്റെ വ്യാപ്തി. പ്രാദേശിക സമയം രാവിലെ 8:15 ന്, ഹിരോഷിമയുടെ ഹൃദയഭാഗത്ത് “Little Boy” എന്ന ആണവബോംബ് , അതിൻ്റെ വിനാശകരമായ ശക്തി പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ഒരു അന്തരീക്ഷ സ്ഫോടനത്തിൽ, ഭൂമിയിൽ നിന്ന് 600Continue Reading

ഇന്ത്യയിൽ ഇന്ന് ട്രാം സർവീസ് നിലനിൽക്കുന്ന ഏക നഗരമായ കൊൽക്കത്തയും ട്രാമുകളോട് വിടപറയാൻ ഒരുങ്ങുന്നു. സെൻട്രൽ കൊൽക്കത്തയിലെ മൈതാനിനും എസ്‌പ്ലനേഡിനും ഇടയിലുള്ള ഒരു ചെറിയ പൈതൃക പ്രദേശം ഒഴികെ നഗരത്തിലുടനീളമുള്ള ട്രാം സർവീസുകൾ നിർത്തലാക്കുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 150 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തെ ഉള്ളിലൊളിപ്പിച്ച ഗതാഗതസംവിധാനമാണ് കൊൽക്കത്തയ്ക്ക് നഷ്ടമാവുന്നത്. ഇന്ത്യയിൽ, കൊൽക്കത്തയുടേത് നിലവിലുള്ള അവസാനത്തെ ട്രാം സംവിധാനമാണ് – 1964-ൽ മുംബൈയും 1963-ൽ ഡൽഹിയും 1953-ൽ ചെന്നൈയുംContinue Reading

ഒരേ സമയം കേന്ദ്രത്തിലേക്കും  സംസ്ഥാനങ്ങളിലേക്കും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന  മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ട് (“ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്”)  കേന്ദ്രമന്ത്രിസഭ  അംഗീകരിച്ചിരിക്കുകയാണ്.  ഇനിയത് പാർലമെൻറിൽ പാസ്സാവുകയേ വേണ്ടു. “ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം പുതിയതല്ല. 1960 കൾ വരെ ഇന്ത്യയിൽ പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു നിയമവും നിർബന്ധിച്ചിട്ടില്ല അങ്ങനെ നടന്നത്. പാർലമെൻ്റിൻ്റെയും അസംബ്ലികളുടെയും കാലാവധിContinue Reading

“കേശവാനന്ദ ഭാരതി v/s ദി സ്റ്റേറ്റ് ഓഫ് കേരള” എന്ന കേസ് തീർപ്പാക്കുന്ന വേളയിലാണ് ഭരണഘടനയുടെ അടിസ്ഥാനഘടന (Basic Structure) മാറ്റങ്ങൾക്ക് അതീതമാണെന്നും അതിൽ ഭേദഗതി കൊണ്ടുവരുവാൻ പാർലമെന്റിന് അധികാരമില്ലെന്നും 1973-ൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ വർദ്ധിച്ചുവന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ “അടിസ്ഥാനഘടനാസിദ്ധാന്തം” ഉടലെടുത്തത്. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും മാറ്റാനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ളContinue Reading