രാഹുൽ ശങ്കുണ്ണി (Page 4)

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ ജനിച്ചു. LIC യിലെ ജീവനക്കാരൻ ആണ്. 'മഞ്ഞവീട്', 'ചതുരമല' എന്നീ കഥാസമാഹാരങ്ങളുടെ രചയിതാവ്.

അൻപത്തിയഞ്ച് ഹേമ ജോലിക്ക് ചേർന്നു. തിരക്ക് ആണെന്ന് ഹേമയ്ക്ക് തോന്നി. ജോലി ചെയ്യാൻ ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ ഉള്ളതുപോലെ. ചർച്ചകളും തമാശകളുമായി ആഘോഷം നിറഞ്ഞ അന്തരീക്ഷം. ഹേമ ഉൾപ്പെടെയുള്ള പുതിയ ജീവനക്കാരെ മേലുദ്യോഗസ്ഥൻ സീറ്റുകളിലേക്ക് നയിച്ച് സെക്ഷനുകളുടെ അധികാരികളെ ഏൽപ്പിച്ചു. എല്ലാ കണ്ണുകളും ഹേമയുടെ നേരേയായിരുന്നു. കട്ടിക്കണ്ണട ധരിച്ച് നരച്ചു തുടങ്ങിയ ഒരു സ്ത്രീയായിരുന്നു ഹേമയുടെ സീനിയർ. അവർ ഹേമയെ വാത്സല്യത്തോടെ സ്വീകരിച്ചു. കുറച്ച് കുശലങ്ങൾക്ക് ശേഷം ചെയ്യാനുള്ള ജോലികൾ വിശദീകരിച്ചുContinue Reading

അൻപത്തിയൊന്ന് കൈനിറയെ പണവും സമ്മാനങ്ങളുമായാണ് രാജൻ കാട്ടിലെത്താറ്. മിക്കവാറും ഹസനൂരിൽ എത്തി പരിചയമുള്ള ഒരു വീട്ടിൽ രണ്ട് ദിവസം തങ്ങും. ചുപ്പൻ എത്തിയാൽ ഒപ്പം കാട്ടിലേക്ക് പോകും. ഹസനൂരിലുള്ള ചുപ്പന്റെ ഒന്നുരണ്ട് പരിചയക്കാരും കൂടെ ചെല്ലും. യാത്രയിൽ ഉടനീളം ചുപ്പൻ ഒരു കാര്യം പറഞ്ഞ് രാജനെ ബുദ്ധിമുട്ടിക്കും- കല്യാണം. കാന്തിയുടെ ഏറ്റവും ഇളയ സഹോദരി തേനിക്ക് കല്യാണപ്രായം ആയിരിക്കുന്നു. നല്ല ഉയരവും ശരീരപുഷ്ടിയും ഉള്ള പെണ്ണാണ്. രാജന് നന്നായി ചേരും.Continue Reading

നാൽപ്പത്തിയേഴ് ഒരാഴ്ചയുടെ ഇടവേളയിൽ പരസ്പരം സന്ദർശിക്കുക എന്നതാണ് കാട്ടിൽനിന്ന് തിരികെ എത്തിയ ശേഷം സ്റ്റെല്ലയുടെയും ഹേമയുടെയും രീതി. ഡോക്ടർ ജോസിന്റെ ആലോചന ഉറയ്ക്കുന്ന ലക്ഷണം കാണിച്ചു തുടങ്ങിയ സമയത്ത് സ്റ്റെല്ല ഹേമയുടെ വീട്ടിലെത്തി. ‘നമുക്കൊന്ന് നടന്നാലോ?,’ സ്റ്റെല്ല ചോദിച്ചു. ‘എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.’ ‘പിന്നെന്താ. നമുക്ക് ജങ്ക്ഷൻ വരെ നടക്കാം. എനിക്ക് തയ്യൽക്കടയിൽ നിന്ന് ബ്ലൗസും വാങ്ങാം, നിന്റെ വിശേഷവും കേൾക്കാം.’ ‘ആവശ്യമില്ലാത്ത ഒരു കാര്യമാണ്.’ ഹേമയുമൊത്ത്Continue Reading

നാല്പത്തിമൂന്ന് പരമശാന്തമായ ഒരു ഞായറാഴ്ച ഉച്ചയോടടുപ്പിച്ച് രാജൻ മണ്ണടിയിലെത്തി. യൂണിയൻ എന്നു പേരുള്ള പ്രൈവറ്റ് ബസിലാണ് നാട്ടിലെത്തിയത്. താടി നന്നായി വളർന്നിരുന്നതു കൊണ്ട് ബസിലുണ്ടായിരുന്ന പരിചയക്കാർ തിരിച്ചറിഞ്ഞില്ല. ആറുമാസത്തെ ഇടവേളയിൽ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ കാണാനായി രാജൻ ചുറ്റും നോക്കി. തരിമ്പും മാറാത്ത നാട്. പൂട്ടിയിട്ടിരിക്കുന്ന പോസ്റ്റോഫീസ്, തെക്കടത്തുകാരുടെ പലചരക്കു കട, ഒരു പാളി മാത്രം തുറന്നിരിക്കുന്ന ലക്ഷ്മണന്റെ തയ്യൽക്കട. അതേ നിശ്ചലത. അതേ മ്ലാനത. മനസ്സിൽ അരുചി അനുഭവപ്പെട്ടു.Continue Reading

മുപ്പത്തിയേഴ് ‘കാന്തിയും ശാന്തിയും. ജനിക്കുന്നെങ്കിൽ ചുപ്പനായി ജനിക്കണം, അല്ലേടാ?’ഗിരി രാജന്റെ കാതിൽ അടക്കം പറഞ്ഞു.രാജൻ അത്ഭുതത്തോടെ അവനെ നോക്കി. ഗിരി അങ്ങനെയുള്ള തമാശകൾ പറഞ്ഞു കേട്ടിട്ടില്ല. ഗിരി രാജന്റെ തോളിൽ കയ്യിട്ടു കാതിൽ മന്ത്രിക്കുന്നത് കണ്ട് ഹേമയ്ക്കും അതിശയം തോന്നി.അത്ര അടുപ്പവും സ്നേഹവും ഒരിക്കലും അവൻ രാജനോട് കാണിച്ചു കണ്ടിട്ടില്ല. അതിന്റെ കാരണവും അവൾ ഊഹിച്ചു. ‘ഡെയ്, രണ്ടുപേരും ചുപ്പന്റെ ഭാഗ്യം ചർച്ച ചെയ്യുകയാണോ?’അവൾ രണ്ടുപേരോടുമായി ചോദിച്ചു. അതോ അവന്റെContinue Reading