രാഹുൽ ശങ്കുണ്ണി (Page 5)

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ ജനിച്ചു. LIC യിലെ ജീവനക്കാരൻ ആണ്. 'മഞ്ഞവീട്', 'ചതുരമല' എന്നീ കഥാസമാഹാരങ്ങളുടെ രചയിതാവ്.

മുപ്പത് യാത്ര വീണ്ടും തുടങ്ങി. ഇത്തവണ അൽപം കൂടി ശ്രമകരമായിരുന്നു. ഒരു ചെറിയ മല ചുറ്റിക്കയറി പോകേണ്ടി വന്നു. നിസ്സാരമെന്നു കരുതിയെങ്കിലും കയറി തുടങ്ങിയതോടെ വഴുവഴുപ്പുള്ള പാറകളും മറ്റുമായി അത് മറികടക്കാൻ പ്രയാസമുള്ള ഒന്നായി അനുഭവപ്പെട്ടു. അതേസമയം ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സ്ഥലവും അതാണെന്ന് അവർക്കു തോന്നി. സൂര്യന്റെ രശ്മികൾക്ക് തീക്ഷ്ണത കുറവ്, ചുറ്റും പറങ്കിമാവിന്‍റെ വലിയ കൂട്ടങ്ങൾ. പറങ്കിമാമ്പഴത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. ‘ഉറപ്പായും ഇവിടെ മനുഷ്യർContinue Reading

ഇരുപത്തിമൂന്ന് നാലുപേരും പരസ്പരം കാര്യമായി സംസാരിക്കാതെ, രക്ഷപ്പെടാനുള്ള പദ്ധതികൾപോലും വെടിഞ്ഞ് രണ്ടു ദിവസം വെറുതെയിരുന്നു. രണ്ടാംദിവസം ഹേമ രാജനോട് ജോലി തുടരുന്നതിനെപ്പറ്റി ചോദിച്ചെങ്കിലും അവൻ മുഖം കുനിച്ച് ഇരുന്നതേയുള്ളു. സ്റ്റെല്ലയും ഹേമയും ശേഖരിച്ചു കൊണ്ടുവന്ന പേരയ്ക്കകൾ ആയിരുന്നു പ്രധാന ഭക്ഷണം. കാടിനുള്ളിൽ കണ്ട പേരയുടെ സർവ്വവ്യാപിത്വം യുവതികളെ വല്ലാതെ അതിശയിപ്പിച്ചു. പക്ഷേ അസാധാരണ മധുരമുള്ള കായകൾ കഴിക്കുമ്പോൾ അധികം സന്തോഷിക്കരുതെന്നും തൊട്ടടുത്ത് മരണമുണ്ടാകാമെന്നും സ്റ്റെല്ല സ്വയം മുന്നറിയിപ്പ് നൽകി. മൂന്നാംനാൾContinue Reading

പതിനേഴ് വീട്ടിലെ മൂന്ന് സന്താനങ്ങളിൽ ഏറ്റവും ഇളയതാണ് ഗിരി. തൊട്ടുമുകളിലുള്ള സഹോദരിയുമായി എട്ടു വയസ്സിന്റെ പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയായിട്ടാണ് ഗിരി വളർന്നു വന്നത്. അച്ഛനും അമ്മയും മൂത്ത സഹോദരിമാരും മാത്രമല്ല ബന്ധുക്കളും കുടുംബത്തിലെ ഇളയവനെ ലാളിക്കാൻ മത്സരിച്ചു. അയൽപക്കക്കാർക്കും ഗിരിയെ സൽക്കരിക്കാൻ സന്തോഷമായിരുന്നു. ആ വീടുകളിൽ ഉണ്ടാക്കുന്ന കിണ്ണനപ്പം, ഉണ്ണിയപ്പം , കോഴിയിറച്ചി ഇവയുടെയെല്ലാം പങ്ക് ‘കുഞ്ഞിന് ശകലം കൊടുത്തേര്’ എന്ന ചൊല്ലിന്റെ അകമ്പടിയോടെ ഗിരിക്ക് കിട്ടിപ്പോന്നു. ആഹ്ളാദവുംContinue Reading

പതിനൊന്ന്ഉത്തരം കിട്ടാത്ത ഗണിതപ്രശ്‍നം പോലെ കാട് അവരെ കുഴക്കി. പുറപ്പെട്ടയിടത്തു നിന്ന് അധികം ദൂരത്തല്ല തങ്ങളെന്ന് അവർക്കറിയാം. എന്നിട്ടും തിരിച്ചു കയറി രക്ഷപ്പെടാൻ കഴിയുന്നില്ല. കാട്ടിൽ പെട്ടുപോയ തങ്ങളെ തിരക്കി ആരൊക്കെയോ അലയുന്നുണ്ടാകാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അസ്ഥാനത്തായതും അവരെ അമ്പരപ്പിച്ചു. ‘അവർക്കു നമ്മളെ വേണ്ടേ?’- ഈ ചോദ്യം രണ്ടുമൂന്നാഴ്ച് ഗിരിയും ഹേമയും സ്റ്റെല്ലയും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. പിന്നെയവർ അക്കാര്യം സംസാരിക്കാതെയായി. കാട്ടിലെത്തി ഏഴെട്ട് ആഴ്ചകൾ കൊണ്ടുതന്നെ നാല്Continue Reading

എട്ട്കാട്ടിൽ അകപ്പെട്ട ദിവസം നാലുപേരും ആകെ അമ്പരപ്പിലായിപ്പോയി. സ്വപ്നാടനത്തിൽ എന്നവണ്ണം കുറെയേറെ അലഞ്ഞു. രാജൻ ക്രമേണ യാഥാർത്ഥ്യത്തിൻ്റെ ഇഴകൾ പിടിച്ചെടുത്തു. മറ്റു മൂന്നുപേരും വലിയ അമ്പരപ്പിലാണെന്നും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ വൈകുമെന്നും അവനു തോന്നി. അവൻ ഒരു കാര്യം തീരുമാനിച്ചു. ഇരുട്ടു വീഴുന്നതിനു മുൻപ് ഒരു താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കണം. അതിനായി ഒറ്റയ്ക്ക് പണിയും തുടങ്ങി. പ്രൊഫസർ നൽകിയ സഞ്ചിയിലുണ്ടായിരുന്ന വെട്ടുകത്തിയാണ് ഏറ്റവും പ്രയോജനപ്പെട്ടത്. നാലുപേർക്ക് സുഖമായി കിടക്കാൻ വേണ്ടContinue Reading