മുരളി മീങ്ങോത്ത് (Page 3)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

എന്നും മനുഷ്യപക്ഷത്തു നിൽക്കുന്നവയാണ് അംബികാസുതൻ മാങ്ങാടിന്‍റെ ചെറുകഥകൾ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ തൊട്ടുങ്കരപ്പോതി ‘ എന്ന കഥാ സമാഹാരത്തിലെ കഥകളും ഈ പ്രസ്താവനയ്ക്ക് ശക്തി പകരുന്നു. യാതൊരു ഉപാധികളും ഇല്ലാതെ സാധാരണക്കാരുടെ കൂടെ നിൽക്കുന്ന ദൈവമാണ് തെയ്യം. ‘തൊട്ടുങ്കരപ്പോതി’ എന്ന കഥ ദിനകരൻ – ഊർമ്മിള ദമ്പതികളുടെ പൊരുത്തക്കേടിന്‍റെ കഥയാണെങ്കിലും അത് ശക്തമായ ഒരു സ്ത്രീപക്ഷ കഥയാണ്. ഈ കഥയിൽ സറിയിലസ്റ്റിക് സംഭവങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിലെ സംഘർഷങ്ങൾContinue Reading

‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥാസമാഹാരത്തെക്കുറിച്ച് എം. നന്ദകുമാറുമായി മുരളി മീങ്ങോത്ത് നടത്തുന്ന അഭിമുഖം. അഭിമുഖത്തിന്റെ ലിഖിത രൂപം താഴെ വായിക്കാം : ചോദ്യം: മലയാള സാഹിത്യത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ശക്തമായ സാഹിത്യശാഖയാണ് ചെറുകഥ. ഈയിടെയായി വളരെ നല്ല കഥകൾ ഉണ്ടാകുന്നുണ്ട്. ചെറുകഥയുടെ അത്ഭുതലോകത്തിലേക്ക് എങ്ങിനെയാണ് എത്തിച്ചേർന്നത്? ഉത്തരം: കുട്ടിക്കാലത്തു കഥ പറഞ്ഞു തന്നിരുന്ന മുതിർന്നവർ, അദ്ധ്യാപകർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള വായനശാലയിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്യുകയുംContinue Reading

അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന സാമൂഹ്യ പ്രവർത്തകനും എൻഡോസൾഫാൻ വിരുദ്ധ സമരനേതാവുമായ അമ്പലത്തറ കുഞ്ഞിക്കൃഷ്നുമായി മലയാളനാട് വെബ് ജേണലിനുവേണ്ടി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം. എഡിറ്റിംഗ് & കവർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

സാംസ്‌കാരിക നവോത്ഥാനവും സാഹിത്യ നവോത്ഥാനവും ഒരുമിച്ച് സംഭവിച്ച കാലമാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കാലഘട്ടം എന്ന് പറയാം. ശ്രീനാരായണഗുരുവും കുമാരനാശാനും തമ്മിലുണ്ടായിരുന്ന ബന്ധം കേരള സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ അടരുകളിൽ ഒന്നാണ്. റോമിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ ശ്രീനാരായണ ദർശനങ്ങളെപ്പറ്റി സംസാരിച്ചത് ആ ചിന്തകളുടെ കാലിക പ്രസക്തിയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. 1924 ജനുവരിയിൽ ഒരു ബോട്ടപകടത്തിൽ അന്തരിച്ച കുമാരനാശാന്റെ കവിതകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ കവിതകളിലെ ആശയഗാംഭീര്യം കൊണ്ട് തന്നെയാണ്.Continue Reading

സമകാലിക ലോകക്രമത്തിന്റെ മാറ്റങ്ങളും തുടർന്നുള്ള മാനവരാശിയുടെ പ്രതിസന്ധികളും മലയാള ചെറുകഥയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് കെ വി പ്രവീൺ. ‘ ഓർമ ചിപ്പിന്’ ശേഷമുള്ള അദ്ദേഹത്തിന്റെ കഥാസമാഹാരമാണ് “ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല ‘ സാങ്കേതികവിദ്യ അനുദിനം മാറി മറിഞ്ഞ്, മനുഷ്യനെത്തന്നെ അപ്രസക്തമാക്കുന്ന ഏ.ഐ കാലമാണിത്. ഇതിലെ ആദ്യത്തെ കഥ ‘ ഡ്രോൺ ‘ അത്‌ ആവിഷ്കരിക്കുന്നുണ്ട്. ‘ ഭൂമിയിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷ ‘ എന്ന പരസ്യവാചകമുള്ള ഐ.Continue Reading