മുരളി മീങ്ങോത്ത് (Page 2)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ആതിഥേയരാജ്യം കപ്പ് നേടുക , 20/20 വേൾഡ് കപ്പിൽ കപ്പ് നില നിർത്തുക എന്നീ അപൂർവ്വതകളാണ് ഇപ്രാവശ്യത്തെ ഇന്ത്യൻ കിരീടധാരണത്തിനുള്ളത്. ലീഗ് മാച്ചിലെ നിറം മങ്ങിയ ജയങ്ങളും സൂപ്പർ എട്ടിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിയും കണ്ടപ്പോൾ ഇന്ത്യ സെമിഫൈനലിലേക്ക് കടക്കുമോ എന്ന ആശങ്കയുണ്ടായി. നിർണ്ണായകമായ വിൻഡിസിനെതിരെയുള്ള മത്സരത്തിൽ ചുറ്റിലും വിക്കറ്റുകൾ വീണപ്പോൾ ഓപ്പണറായ സഞ്ജു സാംസൺ പക്വതതയോടെ 97 എടുത്ത് ജയിപ്പിച്ചു. ബുംമ്റെയുടെ ഡെത്ത് ഓവറുകൾ നിർണ്ണായകമായി. ഈഡൻ ഗാർഡൻContinue Reading

ചോദ്യം :ചിത്രങ്ങളുടെ ലോകത്തേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്? സ്കൂൾ കാലത്തെ അനുഭവങ്ങൾ പ്രോത്സാഹനം ഒക്കെ എങ്ങനെയായിരുന്നു? ഉത്തരം : ചിത്രകലാരംഗത്ത് പ്രത്യേകിച്ച് പ്രോത്സാഹനം ഒന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ വെച്ച് ധാരാളം മത്സരങ്ങളിൽ ഒക്കെ പങ്കുകൊണ്ടിട്ടുണ്ട്.ക്ലാസ്സ്‌ cut ചെയ്തും പോയിട്ടുണ്ട്. പലർക്കും സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നെങ്കിലും എനിക്ക് സമ്മാനങ്ങൾ ഒന്നും അങ്ങനെ കിട്ടിയിട്ടില്ല. ചോദ്യം : സമകാലിക മലയാളത്തിലേക്ക് എത്തുന്നതെങ്ങനെയാണ്? നമ്പൂതിരി, ചൻസ് ഒക്കെ ആയിരുന്നു മുൻഗാമികൾ അല്ലേ? ഉത്തരം: സമകാലിക മലയാളത്തിൽ ചെയ്യുന്നതിനു മുൻപ്Continue Reading

2025 ലും മലയാളസിനിമയുടെ ഗ്രാഫ് മുന്നിട്ട് നിന്നു. പരീക്ഷണചിത്രങ്ങളും വാണിജ്യവിജയങ്ങളുമായി തിളങ്ങി. 2025 ൽ കാണാൻ പറ്റിയതിൽ വെച്ച് ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ താഴെ. EKO ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ചു നിൽക്കുന്നു എന്നതാണ് EKO യുടെ പ്രത്യേകത. ബാഹുൽ രമേശ് കഥയും തിരക്കഥയുമെഴുതി ക്യാമറ ചലിപ്പിച്ച,ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമ തികച്ചും അപരിചിതമായ പശ്ചാത്തലത്തിലേക്കും കഥാപാത്രങ്ങളിലേക്കുമാണ് നമ്മളെ നയിക്കുന്നത്. വിനീത് , നരേൻ, അശോകൻ, ബിനുContinue Reading

“അല്ലോഹലൻ” എന്ന നോവലിനെക്കുറിച്ച് അംബികാസുതൻ മാങ്ങാടുമായി മുരളി മീങ്ങോത്ത് നടത്തുന്ന സംഭാഷണം : അഭിമുഖത്തിന്റെ ലിഖിതരൂപം താഴെ വായിക്കാം : ചോദ്യം : നമസ്കാരം, മിത്തുകൾ എന്നും പുഷ്പിച്ചു നിൽക്കുന്നത് ചരിത്രത്തിന്റെ വേരുകളിലാണ് എന്ന് “മരക്കാപ്പിലെ തെയ്യങ്ങൾ” എന്ന നോവലിൽ എഴുതിയിട്ടുണ്ടല്ലോ. അല്ലോഹലൻ എന്ന പതിനാലാം നൂറ്റാണ്ടിലെ കഥ- അതിന്റെ ഒരു ആരംഭഘട്ടം എങ്ങനെയായിരുന്നു? മടിയൻ കോലോത്തെ സ്വരൂപാചാരം വായിച്ച് തുടങ്ങിയത് കൊണ്ടാണോ അങ്ങനെ ഒരു ആലോചന ഉണ്ടായത് തുടക്കംContinue Reading

വി എം മൃദുലിന്‍റെ ആദ്യ കഥാസമാഹരമായ ‘ കുളെ ’ യിലെ കഥകൾ പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ട് നിൽക്കുന്നു. ‘ മരിച്ച വീട്ടിലെ മൂന്നുപേർ ’ എന്ന കഥയിൽ നമ്മുടെ സദാചാരബോധത്തെ പൊളിച്ചടുക്കുന്നു. “ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി.വണ്ടി പിന്നെയും ഇറങ്ങിവന്നു. മൂന്നു കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ ഡിന്നർ സെറ്റുകാരനെ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിനിന്നു. കസേരകൾ അവിടവിടെയായിContinue Reading