ബഷീർ മുളിവയൽ (Page 2)

കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. ദുബായിയിൽ ജോലി. കൃതികൾ : സുനാമി (കഥ), ചുവന്ന മഷികൊണ്ട് ഒരടി വര (കഥ), ഞങ്ങളും ഇവിടെയുണ്ട് (കവിത). സാഹിത്യപ്രവർത്തനത്തിനുള്ള 'എൻ. മൊയ്തുമാസ്റ്റർ' അവാർഡ്, യുവകലാസാഹിതി സി.കെ. ചന്ദ്രപ്പൻ കവിത പുരസ്‌കാരം, പാം അക്ഷരതൂലിക പുരസ്‌കാരം, സി. ആർ. പി. പണിക്കർ സ്മാരക കവിത അവാർഡ്, മദിരാശി മലയാള വേദിയുടെ തലശ്ശേരി രാഘവൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

മരിച്ചു പോയ മനുഷ്യരോളം പാർശ്വവത്കരിക്കപ്പെട്ടർഭൂമിയിൽ ആരുമില്ല പ്രതികരിക്കാൻ കഴിയില്ലെന്നആനുകൂല്യം മുതലാക്കിമറമാടുകയോ,ദഹിപ്പിക്കുകയോ ചെയ്തവരെസ്വന്തം ജീവിതത്തിൽ നിന്ന് തള്ളിമാറ്റുന്നു ജീവിക്കുന്നവർ! നാവനങ്ങുന്നില്ലെന്നതു കൊണ്ടുമാത്രം അവർക്ക് ഭാഷനഷ്ടമായിഎന്ന് വിധിക്കുന്നു! മുഖത്ത് ഭാവങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന ന്യായത്തിൽഅവരുടെ വികാരങ്ങളെതിരിച്ചറിയാൻ കൂട്ടാക്കാതിരിക്കുന്നു! തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തോട്കൊല്ലപ്പെട്ട മനുഷ്യനൊന്നും മിണ്ടാനില്ലെന്ന് മനസ്സിലാക്കുന്നു എന്തിനാണെന്നെഅടിച്ചുകൊന്നതെന്ന്അയാൾ തീർച്ചയായും ചോദിക്കുന്നുണ്ടാകും! വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ബോംബർ വിമാനങ്ങൾതുപ്പിയ തീയിൽവെന്തു പോയ കുഞ്ഞുങ്ങൾ“നിന്നെയിനി കളിക്കാൻ കൂട്ടില്ലെന്നു വൈമാനികനോട്‌ പിണങ്ങുന്നുണ്ടാകും! കടംകയറിആത്മഹത്യചെയ്‌ത കർഷകൻറീത്തുവെക്കാൻ വന്ന നേതാവിനോട്‌“നീയൊക്കെ എന്റെജീവിതം തുലച്ചില്ലേ?എന്നപരിഭവിക്കുന്നുണ്ടാകുംContinue Reading

അരികിലാരുമില്ലാത്ത നേരംഓർമയിൽ നിന്നെന്നെ കടലാസിലേക്ക് പകർത്താൻ ശ്രമിച്ചു! മുഖം വരയ്ക്കാൻ തുടങ്ങുമ്പോൾമുഖം കുനിച്ചു നിൽക്കേണ്ടിവന്ന നിരാശകൾ കണ്ണുകളിൽ നിറഞ്ഞു!കാതു വരയ്ക്കുമ്പോളതിൽ കുത്തുവാക്കുകളുടെ മുള്ളുകൾ തറഞ്ഞു! കനവുകൾ നീന്തിത്തുടിക്കട്ടെ മത്‍സ്യമായ്കണ്ണുകൾക്ക് കടലാഴങ്ങൾനൽകി നിറവേറാതെപോയ സ്വപ്നമൊക്കെയുമതിൽചിപ്പിക്കുള്ളിലെ മുത്തു പോലെ തിളങ്ങുന്നു! കൈകൾ വരയ്ക്കുമ്പോൾകൈവിട്ടുപോയതൊക്കെയുംകൈക്കലാക്കുവാനുള്ള മോഹംകൈകൾരണ്ട്പോരെന്ന് പറഞ്ഞു, രണ്ടെണ്ണമധികംവരഞ്ഞു! നെഞ്ചു വരയുമ്പോളതിനുള്ളിൽപ്രണയം കൂട്ടിലകപ്പെട്ട കിളിയായിചിറകിട്ടടിക്കുന്നു! കാലുകൾ വരയുമ്പോൾകനൽപഥങ്ങളിൽ നടന്നു വെന്തതിൻചൂര് ചുറ്റിലുംപരക്കുന്നു!പഴുപ്പിച്ചു മൂർച്ചകൂട്ടിയ ഇരുമ്പായുധം പോലെവിരലുകൾ ജ്വലിക്കുന്നു! ചിത്രംപൂർത്തിയാക്കുംമുൻപേകാലുകൾ നെഞ്ചിലേക്ക് മടക്കിവച്ച് ,കൈകൾ നാലുംചിറകുകളായിContinue Reading

ഗ്രാമത്തിൽ കാട് എന്ന് പേരുള്ളഒരാളുണ്ടായിരുന്നു എന്റെകുട്ടിക്കാലത്ത്! കാട് അയാളുടെ നിജമായപേരാണോ,ഇരട്ടപ്പേരാണോ എന്ന്ഞങ്ങൾ കുട്ടികൾക്കറിയില്ല! കാടിന് വീടുണ്ടോ, ഭാര്യയും,കുട്ടികളുമുണ്ടോ എന്നുംചിന്തിച്ചില്ല! കാടിനെ കാണാതെതന്നെകാടിനെ ഞങ്ങൾക്കറിയാം! കാട് നടന്നുപോകുന്നതും,കിടന്നുറങ്ങുന്നതുംസങ്കൽപ്പിക്കാൻഞങ്ങൾക്കായി! തലയിൽ നിറയെ മരങ്ങൾ,വായയിൽ സിംഹംകിടന്നുറങ്ങുന്നു!കണ്ണുകളിൽ നിന്ന് പുഴകൾഉത്ഭവിക്കുന്നുഒരുകൈയിൽ താഴ്‌വാരംമറുകൈയിൽ പർവ്വതംമുതുകിൽ പാറക്കൂട്ടങ്ങൾഉടലാകെ മൃഗങ്ങളും,ഇഴജീവികളും! കാട് ഒരു മനുഷ്യനായിരുന്നു,അയാൾക്ക്ലോറിഓടിക്കലായിരുന്നു ജോലിഒരപകടത്തിൽ മരിച്ചു പോയിഎന്ന സത്യം എനിക്ക്അസത്യമായി തോന്നുന്നു! എന്റെ രജിസ്റ്റരിൽകാട് മരിക്കുന്നേയില്ലകാട് മറ്റേതോ ഗ്രാമത്തിൽമാറിത്താമസിക്കുകയാകാംകൂടുതൽ നിബിഡമായി,കൂടുതൽ വന്യമായജീവിതംതുടരുന്നുണ്ടാകും!കാട് ലോറി ഓടിക്കുന്നത് ,ചായക്കടയിലിരുന്നു ചായകുടിക്കുന്നത്വെളിക്കിരിക്കാൻ പോകുന്നത്…കാട്Continue Reading

പ്രണയിക്കുന്നരണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾഅവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധംഅന്തരീക്ഷത്തിൽവലയം ചെയ്യും! കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായിഒരു ഹംസംചിറകടിച്ചു പറക്കും! നാലുമണിപ്പൂവുപോലെഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയുംഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും! പ്രണയികളായ പുരുഷന്മാർമേനികൊണ്ട് വരച്ച ചിത്രങ്ങളിൽആശയുടെ കടലിരമ്പാറുണ്ട്! അവരുടെ ഉള്ളാഴങ്ങളിൽസ്നേഹത്തിന്റെ ചെതുമ്പലുകളിളക്കികാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും! പൂവിട്ട ചില്ലകൾതാഴ്ത്തിഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായിഅവരുടെ കണ്ണുകളിളകും! പ്രണയിക്കുന്നരണ്ട്Continue Reading

1 ഇരുകൈകളും ചിറകുകളായ്വിടർത്തികാൽ നഖങ്ങളിൽ നിവർന്നുനിന്ന്ദേഹമല്പം ചെരിച്ച്നിൽക്കുമ്പോൾ അവൾപറക്കാനൊരുങ്ങുന്ന ഒരുപേരില്ലാപ്പക്ഷിയെ ഓർമ്മിപ്പിച്ചു! ഷോപ്പിംഗ് മാളിലെതിരക്കുകൾക്കിടയിൽമറ്റാരെയും ശ്രദ്ധിക്കാതെസ്വപ്നലോകത്തെന്ന പോലെനൃത്തച്ചുവട്പരിശീലിക്കുകയാണ് ആറേഴ്വയസ്സുള്ളൊരു പെൺകുഞ്ഞ് 2 എല്ലാപെണ്ണിലുംഒളിഞ്ഞിരിപ്പുണ്ട് ഒരുപേരറിയാപ്പക്ഷിഅവൾ കൈകളെന്നുവീശിനടക്കുന്നത് പറക്കാൻവെമ്പുന്നചിറകുകളാണോ ! എത്രയോ കരുതലോടെ സ്വന്തംകുഞ്ഞുങ്ങളെപക്ഷത്തിലൊതുക്കിസംരക്ഷിക്കുന്ന വിദ്യപക്ഷികളിൽ നിന്നായിരിക്കുംഅവൾക്കു പകർന്നു കിട്ടിയത് കണ്ണുകളിലനുരാഗംകത്തുമ്പോൾ പെണ്ണുങ്ങൾകുറുകുന്നത് പക്ഷികളായത്കൊണ്ട് തന്നെയാകാം ! എപ്പോഴുമിളകുന്ന പ്രകൃതംതന്നെ അവൾപക്ഷിയാണെന്നതിന് തെളിവ്നൽകുന്നു ശബ്ദം ശ്രവിച്ചാലറിയാംകളകൂജനങ്ങളിലെ സംഗീതംപെണ്ണൊച്ചകളിൽഒളിഞ്ഞിരിപ്പുണ്ട് ലജ്ജമൂടിയ അവളുടെമിഴികളിൽനോട്ടത്തിൻ കൂർത്തമുനകൊണ്ട് തൊട്ടുനോക്കൂഅപ്പോൾ കാണാംവർണ്ണത്തൂവലുകൾ പൊഴിച്ചുചിറകടിച്ചു പറക്കാൻ വെമ്പുന്നപൈങ്കിളികളെ ! എല്ലാപെണ്ണിലുംContinue Reading