തിരി
“ൻ്റെ ലീവ് ശരിയായി, ഉമ്മാക്കെന്താ കൊണ്ടുവരേണ്ടത്?”പ്രായാധിക്യത്തിന്റെ അസ്ക്യതകളെ പേറിക്കഴിയുന്ന മാതൃത്വത്തിൻ്റെ, ചെവിയോട് ചേർത്തുവെച്ച ഫോണിൽ തൻ്റെ മകൻ, വിദൂരതയിൽനിന്ന് ഏറെ കേൾക്കാൻ കൊതിച്ച സന്തോഷവാർത്തയറിയിച്ചപ്പോൾ ആ മാതൃഹൃദയത്തിന് ആഹ്ലാദിക്കാതിരിക്കാനായില്ല. “ഇക്കൊന്നും വേണ്ട! കണ്ണടയുന്നതിന് മുന്നെ ൻ്റെ മോനെയൊന്നു കണ്ടാൽ മതി” എന്ന സ്നേഹഭാഷണത്തിലൊതുക്കുകയും “ഹോജ രാജാവായ തമ്പുരാനേ, ൻ്റെ മോനെ ഒരെടങ്ങേറും കൂടാണ്ട് ഇങ്ങെത്തിക്കണേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിനിടയിൽ കയറൂരി വന്ന ആരുടെയോ പശു പറമ്പിലെ തെങ്ങിൻതൈ കടിച്ചു തിന്നുന്നത്Continue Reading



















