February 2022 (Page 2)

വര : അഷ്‌റഫ് മേലേവീട്ടിൽContinue Reading

ലോകരാജ്യങ്ങളിലെങ്ങുമുള്ള നയതന്ത്ര വിദഗ്ദർ സമാധാനപാലനത്തിനായാണ് 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യുന്നതെന്നാണ് സങ്കല്പം. നയതന്ത്രം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് തന്നെ സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള കൊടുക്കൽ-വാങ്ങൽ വിലപേശൽ ആണല്ലോ. സങ്കൽപം ഇങ്ങനെയൊക്കെ ആണെങ്കിലും സംഗതി നേരെ മറിച്ചാണ്. ലോകമെങ്ങുമുള്ള നയതന്ത്ര പ്രതിനിധികൾ 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യാറുള്ളത് യുദ്ധകാലത്താണ്, പ്രത്യേകിച്ച് തങ്ങൾ നേരിട്ടു പങ്കെടുക്കാത്ത യുദ്ധ കാലങ്ങളിൽ. യുദ്ധം ഒരു ചെസ്സ് കളിയാണ്, അതിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കും പങ്കെടുക്കാത്തവർക്കും.Continue Reading

പാതി ചാരിയ വാതിലിന്നിപ്പുറംമാറിനില്ക്കുന്നുനീയുറങ്ങുന്ന പാട്ടല്ലവെറും പാട്ടുമൂളുവാൻ കാറ്റല്ലകാറ്റു പോംവഴി ചാരാതെ,നോക്കി നിൽക്കുന്നുമിണ്ടാതനങ്ങാതെ.വേർപ്പിനാൽ ചാലുകീറുന്നനെറ്റിമേൽഉമ്മയാം കാറ്റുഞാനല്ല,ദാഹമേറുന്ന ചുണ്ടിലുറങ്ങാത്തപൂത്തിരിയാം നറുംചിരി ഞാനല്ലഒട്ടിയേറെയമർന്നോരടിവയർമെല്ലെയേറ്റുന്ന ശ്വാസവുംഞാനല്ലകാലടികളിൽ നീ കണ്ടലോകത്തെ ഏറ്റിടുംമൺതരികളും ഞാനല്ലനിൻ്റെ കണ്ണിലെ നക്ഷത്രമല്ലഞാൻനിൻ്റെ വേർപ്പണി മെയ്യല്ലനിൻ്റെയോർമ്മതൻ പൂക്കണിഞാനല്ല , നിന്നിലൂറുംമധുരവുമല്ല ഞാൻനീ വിടർന്നു പരിലസിക്കാനായികത്തി നില്ക്കുന്ന സൂര്യനതല്ലഞാൻനിൻ്റെയോമൽ വിരൽത്തുമ്പുഗാഢമായ്കോർത്തുനില്ക്കുന്നൊരത്താണി ഞാനല്ലകെട്ട സ്വപ്നത്തിലിന്നു നീഞെട്ടലാൽവിങ്ങിയേങ്ങും വിതുമ്പലിൻകൂടു ഞാൻഅറ്റമില്ലാത്ത യാത്രയിൽമേലിൽനീ ഏറ്റിടുന്നോരധികമാംഭാരം ഞാൻതള്ളിടുമ്പൊഴുമേറ്റംവെറുപ്പിനാൽതട്ടിമാറ്റുന്നോരോർമ്മയതാണുഞാൻഎൻ്റെയുള്ളിലെയുൺമയെഊറ്റിയീകൈത്തലം മീതെയിറ്റുന്നനീർക്കണംചുംബനം പോലെയേകട്ടെ –യാന്തലാൽപിന്തിരിയുന്നുപിന്നെയുമെന്തിനോ നാളെയേറെ പഴികൾ ഞാൻകേട്ടിടുംചത്തുപോകിലുംജീവിച്ചിരിക്കിലുംഎങ്കിലും നീയറികനിന്നമ്മയ്ക്കുപാകമായിരുന്നില്ലയീ ജീവിതംതെറ്റി വന്നൊരിക്കാലവുംദേശവുംകാക്കുമോ ത്യജിച്ചീടുമോ,നിന്നെയും!Continue Reading

മിഴിവുള്ളൊരോർമ്മ പോലെതുങ്ങിക്കിടപ്പുണ്ടൊരുഭസ്മക്കൊട്ടയെന്റെഉമ്മറക്കോലായിലിന്നും,തനിച്ച് നാമം ജപിച്ച്പതിറ്റടിപ്പൂവിൽ സന്ധ്യവിരുന്നിനെത്തുമ്പോൾവരുന്നില്ലേയിന്നുംദീപാരാധനയ്ക്കെന്ന്കാറ്റിൻ മൂളലാലരയാൽമർമ്മരമുതിർക്കെആരെയോ കാത്ത്കുളക്കടവ് നിശബ്ദംകിടക്കവെ, ദൂരെ ദൂരെവളവിലൊരു നീളൻനിഴൽ കാത്ത് നിൽക്കെവരമ്പിലൂടൊരുപട്ടുപാവാടയുലയവേഓർമ്മകൾ പോലെഇരുട്ട് പുള്ളികുത്തിയൊരുസന്ധ്യ പടിയിറങ്ങുന്നുമാഞ്ഞ് പോയൊരുവെളിച്ചം തേടിഇരുട്ടിലൂടൊരാൾമിഴി തുഴയുന്നുപടിപ്പുര കരഞ്ഞുവോവാതിൽക്കലെത്തിയോനിൻ, പാദ നിസ്വനംവെറുതെ, ശൂന്യത പോലെതൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ടകോലായിലും, ഞാനകത്തും. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

യുക്രെയ്നിയൻ പ്രസിഡന്റ്‌, വ്ലോഡൊമിയർ സെലെൻസ്കി, യുദ്ധം തുടങ്ങുന്നതിനു മുൻപ്‌ ചെയ്ത പ്രസംഗം………………………………………………… ഇന്ന് റഷൻ ഫെഡറേഷന്റെ പ്രസിഡന്റുമായി സംസാരിക്കാൻ ഞാൻ മുൻകയ്യെടുത്തു. അതിന്റെ ഫലം നിശ്ശബ്ദതയായിരുന്നു. ഡോൺബാസിൽ നിശ്ശബ്ദതയാണ്‌ ഇപ്പോൾ അഭികാമ്യമെങ്കിലും. അതുകൊണ്ടാണ്‌ റഷ്ഷയിലെ പൗരന്മാരുടെ മുന്നിലേക്ക്‌ ഒരു നിവേദനവുമായി ഞാൻ വന്നിട്ടുള്ളത്‌. ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല. ഞാൻ റഷ്ഷൻ ജനങ്ങളോട്‌ ഒരു യുക്രൈയ്നിയൻ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്. ‌നമ്മൾ രണ്ടായിരം കിലോമീറ്ററുകൾ നീളം വരുന്ന അതിർത്തി പങ്കിടുന്നുണ്ട്‌. അതിനുContinue Reading