ലോകകഥ (Page 2)

1.എന്റെ അയൽക്കാരൻ എന്‍റെ ബിസിനസ് പൂർണ്ണമായും എന്‍റെ ചുമലുകളിലാണ്‌. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്‍റെ ഓഫീസ്- ഇത്രയുമാണ്‌ എന്‍റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്‌; എന്‍റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല. തൊട്ടടുത്തുള്ളContinue Reading

ഒരു രാത്രി നീണ്ട ട്രെയിൻ യാത്രയ്ക്കു ശേഷം മാർച്ചുമാസത്തിലെ ഒരു പ്രഭാതത്തിൽ ജ്യൂസപ്പി കോർത്തെ പ്രശസ്തമായ ആ നഴ്സിംഗ് ഹോം നില്ക്കുന്ന പട്ടണത്തിൽ എത്തിച്ചേർന്നു. നേരിയ ഒരു പനിയുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്കു നടക്കാം എന്ന് അയാൾ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു; ഒരു ചെറിയ ബാഗു മാത്രമേ കയ്യിലെടുക്കാനുള്ളു. ജ്യൂസപ്പി കോർത്തെയുടെ രോഗം അങ്ങനെ കാര്യമായി പറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, അതതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമായിരുന്നെങ്കിലും, പേരു കേട്ട ആ സാനിട്ടോറിയത്തിൽ പോകുന്നതാണു നല്ലതെന്ന്Continue Reading

1860ൽ എനിക്കു സംഭവിച്ച ആ കാര്യം എഴുതിവയ്ക്കേണ്ടതുതന്നെയാണെന്നാണോ നിങ്ങൾക്കു ശരിക്കും തോന്നുന്നത്? ആയിക്കോട്ടെ; ആ കഥ ഞാൻ പറയാം, എന്നാൽ എന്റെ മരണത്തിനു മുമ്പ് ഇതാരോടും വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ മാത്രം. അതിന്‌ അധികം കാത്തിരിക്കുകയും വേണ്ട- കൂടിയാൽ ഒരാഴ്ച: എന്റെ മേൽ ചാപ്പ കുത്തിക്കഴിഞ്ഞു. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ കഥതന്നെ വേണമെങ്കിൽ ഞാൻ പറഞ്ഞുതരാം. അതിനുപക്ഷേ, സമയവും ധൈര്യവും കടലാസും വേണം. കടലാസ് വേണ്ടത്ര ഉണ്ടെന്നു പറയാം; എന്നാൽ ധൈര്യംContinue Reading

ആൺകുട്ടികളിൽ ഇളയതായിരുന്നു അല്യോഷ. ‘കലം’ എന്നൊരു ഇരട്ടപ്പേര്‌ അവനുണ്ടായിരുന്നു. ഒരിക്കൽ അവന്റെ അമ്മ ഡീക്കന്റെ ഭാര്യക്കു കൊടുക്കാനായി ഒരു കലം നിറയെ പാൽ അവന്റെ കയ്യിൽ കൊടുത്തയച്ചിരുന്നു; കഷ്ടകാലത്തിന്‌ എന്തിലോ തടഞ്ഞുവീണ്‌ കലം പൊട്ടി; പാലു നഷ്ടപ്പെടുത്തിയതിന്‌ അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും അവനു കിട്ടി. ‘കലം’ എന്നു വിളിച്ച് ഗ്രാമത്തിലെ കുട്ടികൾ അവനെ കളിയാക്കാൻ തുടങ്ങി. അതവന്റെ ഇരട്ടപ്പേരായത് അങ്ങനെയാണ്‌. അല്യോഷ ഇത്തിരിയോളം പോന്ന ഒരു കുട്ടിയായിരുന്നു;Continue Reading

ബംഗ്ലാവ് കടലിനു തൊട്ടടുത്തായിരുന്നു. ഇരുപുറവും പൈന്മരങ്ങൾ നിരന്നുനില്ക്കുന്ന ഒച്ചയടങ്ങിയ പാതകൾ കടലുപ്പു ചുവയ്ക്കുന്ന കനത്ത വായു നിശ്വസിച്ചിരുന്നു; ഓറഞ്ചുമരങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന ഇളംതെന്നൽ ചിലപ്പോഴൊക്കെ നിപുണമായ വിരലുകൾ കൊണ്ടെന്നപോലെ പൂവിട്ട പൊന്തകളിൽ നിന്നു വർണ്ണാഭമായൊരു പൂവിറുത്തെടുത്തിരുന്നു. വെയിലിൽ കുളിച്ച വിദൂരതകൾ, മനോഹരമായ വീടുകൾ വെളുത്ത മുത്തുകൾ പോലെ തിളങ്ങിനില്ക്കുന്ന കുന്നിൻചരിവുകൾ, മൈലുകൾക്കപ്പുറം ഒരു മെഴുകുതിരി പോലെ നെട്ടനേ ഉയർന്നുനില്ക്കുന്ന ഒരു വിളക്കുമാടം- ആകാശത്തിന്റെ അഗാധനീലിമയിൽ പതിച്ചുവച്ച ഒരു സ്ഫടികചിത്രം പോലെContinue Reading