കുഞ്ഞിക്കഥ (Page 2)

പഠിച്ച സ്ക്കൂളിന്റെ മുന്നിലെത്തിയപ്പോൾ ആർദ്രമായ മനസ്സോടെ അകത്തേയ്ക്ക് നോക്കി. എന്തെന്ത് ഓർമ്മകളാണ്…. ഇന്നീക്കാണുന്ന ഞാൻ ഈ മഹാവിദ്യാലയത്തിന്റെ പ്രൊഡക്ടാണെന്ന ക്യാപ്ഷനോടെ ഇൻസ്റ്റായിൽ ഒരു ഷോർട്ട് ഇട്ടാലോ !!! ഇവിടുത്തെ കാറ്റാണ് കാറ്റ്… എന്നൊക്കെ നൊസ്റ്റൾജിക്കായിക്കൊണ്ട്, ഗേറ്റ് കടന്നതും ചൂരലിന്റെ ഹുങ്കാരം കാതിൽ മുഴങ്ങി. ഓർമ്മകളുടെ സെമിത്തേരിയാകുന്ന മനസ്സിൽ നിന്ന് തിരിച്ചറിയാനാകാത്ത ശാസ്ത്രനാമങ്ങളും പരിഹരിക്കാനാവാത്ത കണക്കുകളും മനസ്സിലാക്കാനാകാത്ത സമവാക്യങ്ങളും വീണ്ടുമെന്നെ വേട്ടയാടാനെത്തി. പേടിയോടെ പിന്തിരിഞ്ഞോടിയപ്പോൾ ചെരുപ്പുകൾ ഊരിത്തെറിച്ചതറിഞ്ഞില്ല. മതിലിന്നപ്പുറത്തെ പരുക്കൻ വഴിയിലെContinue Reading

“ഇതെന്‍റെ ചരമക്കുറിപ്പാണ്…” ഇത്രയുമെഴുതി പേന താഴ്ത്തി. എന്തെഴുതാനാണ് !! ഭൂമിയിലെ ഊഴം കഴിഞ്ഞ് മടങ്ങുകയാണ്.ജീവിതംകൊണ്ട് ഞാൻ സൃഷ്ടിച്ച അടയാളമെന്താണ് ?! കാലമിനിയും ബാക്കിയില്ലെന്നറിഞ്ഞാകാം,ഒരുപാടോർമ്മകൾ…മുഖങ്ങൾ… അച്ഛന്‍റെയും അമ്മയുടെയും മുഖം മനസ്സിൽതെളിഞ്ഞുമരണംവരെ അവരെന്നെയോർത്ത്സന്തോഷിച്ചതോർമ്മയില്ല. അവളെക്കുറിച്ചോർത്താൽ, കരഞ്ഞുകൊണ്ട്തിരിഞ്ഞുനടന്നതാണ് അവസാനകാഴ്ച. തോറ്റുപോയ കളിയിടങ്ങൾ.തലകുനിച്ച തൊഴിലിടങ്ങൾ.നെഞ്ചുനീറി ഇറങ്ങിപ്പോന്ന ചങ്ങാതിക്കൂട്ടങ്ങൾ…മുഖംതിരിച്ചുനടക്കുന്ന ബന്ധുജനങ്ങൾ….ഏകാന്തതയല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലാത്ത കലാലയങ്ങൾ… വേണ്ട, ഒന്നുമോർക്കേണ്ട. നീണ്ടൊരു നെടുവീർപ്പോടെ വാചകം പൂർത്തിയാക്കി.“ഇതുതന്നെയാണ് എന്‍റെ അടയാളവും. “ ഇറ്റുവീണ കണ്ണുനീർ അക്ഷരങ്ങളെപടർത്തിക്കളയുന്നേരം മുകളിൽ തൂങ്ങിയാടുന്നകുരുക്കിന്‍റെ നിഴൽ എന്‍റെContinue Reading

‘ 58 വയസ്സുള്ള ആലപ്പുഴക്കാരി (തൻ്റേതല്ലാത്ത കാരണത്താൽ മൂന്നു തവണ വിധവ. ഏക മകൾ ഭർത്താവിനൊപ്പം വിദേശത്ത്) 35-40 വയസ്സ് പ്രായവും ആരോഗ്യം, സേവന സന്നദ്ധത, പുരോഗമന ബുദ്ധി, നവോത്ഥാനമനോഭാവം എന്നീ ഗുണങ്ങളുമുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജാതി, മതം, സാമ്പത്തികം, ശീലങ്ങൾ എന്നിവ പ്രശ്നമല്ല’ ഈസ്റ്റർ ദിനത്തിൽ പ്രാധാന്യത്തോടെ വന്ന സുധാംബികയുടെ പരസ്യം കണ്ട് പരിചയക്കാരിൽ ചിലർ ആളെ ഊഹിച്ചെടുത്തു. ചിലർ കളിയാക്കി. ചിലർ കടന്നലുകളെ പോലെContinue Reading

ഞെട്ടറ്റുപതിക്കുന്നേരം ഇല തന്റെ ആത്മസുഹൃത്തിനെയൊന്ന് നോക്കി. ഒന്ന് പുണരാൻ, ആർദ്രമായി വിടപറയാൻ ഉള്ളം തുടിച്ചു. അവൻറെ യൗവനത്തെ സ്പർശിച്ചുണർത്തിയ കാറ്റ് ഒരൂയലിനാൽ അന്ത്യാഭിവാദ്യം നേർന്നിട്ട് കുരുന്നിലച്ചാർത്തുകളിലേയ്ക്ക് നൂണുകയറിയതപ്പോഴാണ്. വിടപറയലിന്റെ വിഷാദം വെടിഞ്ഞ കുസൃതിക്കാറ്റ് തള്ളിവിട്ട തളിരിലകൾ തന്റെ ചങ്ങാതിയെ ആലിംഗനം ചെയ്യുന്നതവൻ കണ്ടു. ആ തലോടലിൽ മിഴികൂമ്പിയ പച്ചില, ചങ്ങാതിയുടെ കണ്ണിലെ നനവ് കണ്ടില്ല. മണ്ണിന്റെ അന്ത്യചുംബനം സിരകളിൽ തണുപ്പായി അരിച്ചിറങ്ങുന്നേരം പുതു ചില്ലകളിൽ സംഗീതമായിത്തീർന്ന കാറ്റിൽ കാലത്തിന്റെ രഹസ്യംContinue Reading